ചൊവ്വാഴ്ച, മേയ് 04, 2010

പ്രിയ കുട്ടുകാരി, നിനക്കു സുഖമാണോ. ...

പ്രിയ കുട്ടുകാരി,
നിനക്കു സുഖമാണോ ?.
നിന്റെ ലോകം എനിക്കിഷ്ട്ടമനെ .
പക്ക്ഷേ അവിടെ എത്തുവാന്‍ എനിക്കാവുന്നില്ല.
കുറ്റപെടുതലുകളില്‍ ഒറ്റപ്പെട്ടു പോയ കുട്ടികലത്തിന്റെ ഓര്‍മയില്‍ .മുറിപാടുകളില്‍ മുഖമമര്‍ത്തി തേങ്ങി കരഞ്ഞ യവനകാലം സമ്മാനിച്ച ഏകാന്ധതയില്‍ ഒരു സാന്ത്വനമായ് നീ എന്നിലേക്കു കടന്നു വന്നു .
എത്ര ശ്രമിച്ചിട്ടും പറിചേറിയുവാന്‍ കഴിയാതിരുന്ന അഗത സുന്തരമായ സത്യമായിരുന്നു നീ .
തനിച്ചിരിക്കുവനുള്ള സ്വതന്ത്ര്യത്തിലെക്കെ അനുവാദമില്ലാതെ നീ കടന്നു വന്നപ്പോള്‍ അടച്ചിട്ട വാതിലിന്‍ പിന്നില്‍ നിനക്കു മുഖം താരത്തെ ഇരുളിന്‍റെ മറയില്‍ ഞാനും എന്‍റെ ഏകാന്തതയും നൊമ്പരങ്ങള്‍ പങ്കകുവയ്ക്കുകയായിരുന്നു.
എനിക്കു ഭയമായിരുന്നു .
എന്‍റെ ഏകാന്തതയെ നഷ്ട്ടപെടുത്തുവാന്‍ എനിക്കു ഭയമായിരുന്നു .
എന്‍റെ ഇരുള്‍ അറയിലേക്കു കടന്നു വരുന്ന ചെറുതരി വെളിച്ചം പോലും മുരിപടുകള്‍ക്കൊപം എന്നില്‍ വളര്‍ന്നു വന്ന ബോതത്തിനു താങ്ങുവാന്‍ കഴിയുമായിരുന്നില്ല .
അപകര്‍ഷതയെന്നു കളിയാക്കി തിരിഞ്ഞു നോക്കാതെ നീ ദുരെയ്ക്ക് നടന്നു പോകുന്നതും .നോമ്പരപടുകള്‍ മനസിലോതുക്കി മന്ദസ്മിതത്തിന്റെ മനോഹരിതയുമായ് നീ വീണ്ടും കടന്നു വരുന്നതും ഓര്‍മ്മയില്‍ ഓടി എത്താരുണ്ടിന്നും.
അതോ ഞാന്‍ നിന്നെ ആവാഹിച്ചു വരുത്തുകയായിരുന്നോ?.
പക്ഷെ ഒന്നെനിക്കറിയാം അന്താകാരത്തില്‍ നിന്നും കുതറി മാറുന്ന കണ്ണുകള്‍ ദുരെ നിന്നെ തിരയുന്നുണ്ടായിരുന്നു.
വെളിച്ചത്തിനായ്‌ ദാഹിച്ച കണ്ണുകള്‍ മനസിനെ പഠിപിച്ച സത്യം .
സ്നേഹത്തിനു മുന്നില്‍ പകരമായ് സ്നേഹം കരുതിവച്ചേ മതിയാകു എന്ന സത്യം.
ഞാന്‍ തിരിച്ചറിയുകയായിരുന്നു നിന്നെ . നിന്‍റെ സ്നേഹത്തെ
നിനക്കിപ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടാവരുണ്ടോ എന്ന എനിക്കറിയില്ല എങ്കിലും ഒന്നു ചോതിക്കുവാന്‍ തോന്നിപോകുന്നു .
"നിന്‍റെ ഓര്‍മയില്‍ ഞാന്‍ കടന്നെത്താരുണ്ടോ".
അസ്വസ്ഥമായ രാത്രികളില്‍ ഉറക്കത്തിനായ് കാത്തുകിടക്കുമ്പോള്‍ ഒരു തെന്നലായ് നീ എന്നിലേക്കൊഴുകി എത്താരുണ്ട് .
കുറ്റംപറച്ചിലിനും കുത്തുവാക്കിനും അടക്കംപറച്ചിലിനും കാതോര്‍ത്തു ഞാന്‍ കാത്തിരിക്കരുണ്ട്.
പക്ഷെ നിന്‍റെ ശബദം വേര്‍തിരിച്ചറിയുവാന്‍ കഴിയതയയിതീര്‍ന്നിരിക്കുന്നു എനിക്കിന്നെ .
നഷ്ട്ടപെട്ട നിന്‍റെ ശബ്ദത്തിനായ്‌ ഓര്‍മകളില്‍ തിരയുമ്പോള്‍ തഴുകുന്ന തെന്നലില്‍ നിന്‍ സുഗന്ധം ഞാന്‍ തിരിച്ചറിയും .
നിന്‍ സുഗന്ധമെന്‍ ശിരകളില്‍ ഉന്മാധമായ് പടരുമ്പോള്‍ മനസ്സില്‍ നിന്‍ രൂപം മേനഞ്ഞെടുക്കരുന്ടെ ഞാന്‍.
ഭാര്യയായി ,കാമുകിയായി ,അറിവായി ,അമ്മയായി .ശാന്ത സൊരുപിണിയായി .സര്‍വത്തും തച്ചുടച്ചു താണ്ഡവ നിരത്തമാടുന്ന സംഹാരരുദ്രയായി. പലപ്പോഴും നിന്‍റെ രൂപവും ഭാവാവും മാറി മാറിയിരുന്നു .
പക്ഷെ നിന്‍റെ മുഖം എനിക്കു വേര്‍തിരിച്ചറിയുവാന്‍ കഴിയതെയയിരിക്കുന്നു.
അതെ എനിക്കിന്നു നഷ്ടമായിരിക്കുന്നു നിന്‍റെ മുഖം നിന്‍റെ ശബ്ദം .
എങ്കിലും ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു.
ഏകാന്തതയെ പ്രണയിക്കുവാനവാതെ സ്ന്ഹത്തിനായ് സ്നേഹം പകരം വയ്ക്കാത്ത സ്നേഹിക്കപെടാത്തവന്‍ .
പഴയ ഓര്‍മ്മകള്‍ പക്കുവയ്ക്കുവനാവാത്ത സ്വാ ര്‍‍തഥായില്‍ പുതിയ ഓര്‍മ്മകള്‍ക്കിടം നല്‍കാത്തവന്‍ .
ഞാന്‍ ഇന്നും തനിച്ചനെ.
ഒറ്റപ്പെട്ടുപോയ കുട്ടികലാതിന്റെയും ആടിതിമിര്‍ക്കുവനവതിരുന്ന യവന കളും കടന്നു കൊഴിഞ്ഞു പോയ സംവത്സരങ്ങളില്‍ നിറമുള്ള കുപ്പിവളകള്‍ കിലുക്കി അനുവതമില്ലാതെ കടന്നുവന്ന സ്നേഹസത്യമേ നീ എന്നെ തനിച്ചക്കി യാത്രയയിട്ടിപ്പോള്‍ ഒരുപടോരുപാടെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. നീ ഇല്ലാത്ത ഇ ലോകത്തില്‍ ഓര്‍മ്മകള്‍തന്‍ ഇനിയും ഉണങ്ങിതീരാത മുറിപടുകളും പേറി യാത്ര തുടരുകയനെ .
എന്‍റെ പ്രിയപ്പെട്ട കുട്ടുകാരി ഞാന്‍ നിന്‍റെ ലോകത്തേയ്ക്ക് വരട്ടെ .
നിന്‍റെ ലോകത്തില്‍ നീ എന്നെ തിരിച്ചറിയുമോ.
കോടാനു കോടി ആത്മാക്കളുടെ ഇടയില്‍ എങ്ങനെ തിരിച്ചറിയാന്‍.
എനിക്കും നിന്നെ തെരിച്ചരിയുവാന്‍ കഴിയുമോ അറിയില്ല.
നന്മകള്‍ നേര്‍ന്നു.
കുട്ടുകാരന്‍

അഭിപ്രായങ്ങളൊന്നുമില്ല: