ബുധനാഴ്‌ച, മേയ് 18, 2011

ലൈംഗികാതിക്രമങ്ങളുടെ സ്വന്തം നാട്

ആത്മഹത്യകള്‍ക്കു കുപ്രസിദ്ദിയാര്‍ജ്ജിച്ച കൈരളി ഇന്നു പേരെടുക്കുന്നത് ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലാണെന്നു തോന്നുന്നു. യാതൊരു ലക്കും ലഗാനുമില്ലാതെ മദം പൊട്ടിയ ആനയെ കണക്കെ ഏതു വിധേനയും തങ്ങളുടെ ലൈംഗിക സുഖം ആസ്വദിക്കാന്‍ എത്രത്തോളം തരംതാഴാവോ എന്തൊക്കെ കാട്ടിക്കൂട്ടാവോ അതൊക്കെ ചെയ്യാന്‍ പ്ര്യായ ഭേദമന്യേ ഒരു കൂട്ടം മനുഷ്യര്‍ ഒരുമ്പെട്ടുറിങ്ങുന്നുവെന്ന വാര്‍ത്തകളാണു കൈരളിയെ ഇന്നു അസ്വസ്ഥമാക്കുന്നത്.



ദിനേന കണ്‍മുന്നില്‍ കാണുന്ന,കേള്‍ക്കുന്ന, മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ വല്ലാത്ത ഒരു മാനസികവസ്ഥയില്‍ കേരളത്തിലെ ഒരു പക്ഷം ആളുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്. സ്കൂളിലേക്കു പുസ്തക സഞ്ചിയുമായി പോകുന്ന മകള്‍, ജോലി സ്ഥലത്തേക്കു പോകുന്ന സഹോദരി അല്ലെങ്കില്‍ ഭാര്യ, അമ്മ ആരും സുരക്ഷിതമായി തിരിച്ചുവരുന്നു എന്നു ഉറപ്പു പറയാന്‍ വയ്യാത്ത അവസ്ഥ എത്രത്തോളം ഭീതിജനകമാണ് എന്നു സങ്കല്‍പ്പിച്ചു നോക്കൂ. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രിയതമയുടെയും ജീവന്‍ ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാം എന്ന ചിന്തയെ ഓരോ കേരളീയനേയും അസ്വസ്ഥമാക്കുകയാണ്... സൌമ്യ മോളുടെ രോദനം നമുക്ക് പാഠമേ ആയില്ല. ഗോവിന്ദചാമിമാരുടെയും മായിന്‍കുട്ടിമാരുടെയും എണ്ണം അനുദിനം വര്‍ദ്ദിക്കുകയാണ്. എന്തിനേറെ 'പിതോ രക്ഷതി കൌമാരേ' എന്നു വിശേഷിപ്പിച്ച സ്വന്തം പിതാവില്‍ നിന്നു പോലും പോലും മക്കള്‍ പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വര്‍ദ്ദിക്കുകയാണ്.



സൌമ്യ തനിച്ചായിരുന്നതിനാലാണ് അപകടം സംഭവിച്ചതെങ്കില്‍ ഇന്നു കാര്യങ്ങള്‍ നേരെ മറിച്ചാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭര്‍ത്താക്കന്‍മാരുടെ സാന്നിദ്ദ്യത്തില്‍ പോലും സ്ത്രീകള്‍ അതിക്രമത്തിനിരയാവുകയാണ്.
ഈ കഴിഞ്ഞ മാസം മാത്രം നാം ശ്രവിച്ച ഏതാനും സംഭവങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. ഭര്‍ത്താവിനൊപ്പം ടൂറിനു പോയ ഭാര്യയെ പത്തിലധികം പേര്‍ എടുത്തുകൊണ്ടു പോയി അപമാനിച്ചത്രെ ! കോഴിക്കോട് നഗരഹ്രദയത്തില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ യാചന നടത്തുന്ന യുവതിയ രണ്ടുപേര്‍ ചേര്‍ന്നു ഏടുത്തു കോണ്ടു പോയത്രെ !



ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഡോകടറുള്‍പ്പെടെ രണ്ടു പേരാണു പീഡനം സഹിക്കവയ്യാതെ ഓട്ടോയില്‍ നിന്നും റോഡിലേക്കെടുത്തു ചാടി ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നത്. പെരുകുന്ന ഈ ലൈംഗിക അതിക്രമങ്ങള്‍ തീര്‍ച്ചയായും നമ്മുടെ സമൂഹം തീര്‍ത്തും രോഗാദുരമാണ് എന്നു വിളിച്ചോതുന്നതാണ്. സാമൂഹിക-സാംസ്കാരിക-യുവജന സംഘടനകള്‍ ശക്തമായ ബോധവത്കരണം നടത്തിയാല്‍ മാത്രമേ ഈ ഗുരുതരമായ രോഗത്തിനു പ്രതിവിധി കണ്ടെത്താന്‍ കഴിയൂ. യോതൊരു വിധ ദാക്ഷിണ്യവും കാട്ടാതെ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ഭരണ നേത്രിത്വവും സക്രിയമായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ നടത്തിയേ മതിയാവൂ. ഒപ്പം യുവതയെ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ക്കു പ്രേരകമാവുന്ന ഘടകങ്ങളെക്കുറിച്ചു പഠനം നടത്തുകയും പ്രതിവിധി കണ്ടേത്തുകയും ചെയ്തേ മതിയാവൂ. സൈബര്‍ലോകം ഇന്നു സെക്സ് മയമാണ്. 34 ലക്ഷം രൂപക്ക് കന്യകാത്വം ലേലം വെച്ച വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു നാം ശ്രവിച്ചത്.



ലൈംഗികതയുടെ അതിപ്രസരമുള്ള സൈറ്റുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. കിടപ്പുമുറികളിലും ശൌച്യാലയങ്ങളിലും രഹസ്യ കാമറകള്‍ സ്ഥാപിച്ച് രംഗങ്ങള്‍ കണ്ട് ആസ്വദിക്കുകയും ബ്ലൂത്ത് ടൂത്ത് വഴി അതു പ്രചരിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ദ്ദിക്കുകയാണ്. ഒപ്പം എം.എം.എസ്.എന്ന പേരില്‍ ഇത്തരം രംഗങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുള്ള ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ്‍ വാര്‍ത്തകള്‍. ഇത്തരം എം.എം.എസ്.പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അതിനേക്കാള്‍ ഉപരി താന്‍ ചെയ്യുന്നത് കൊടും പാതകമാണെന്നും പിടിക്കപ്പെട്ടാല്‍ തനിക്കു ശിക്ഷ ഉറപ്പാണ്എന്ന ചിന്ത ഇത്തരം കുറ്റക്രിത്യങ്ങള്‍ക്കിറഞ്ഞുന്നവരെ ഒരു പ്രു പരിധിവരെ പിന്തിരിപ്പിക്കാന്‍ സഹായകരമാവും. ബലാത്സംഗ കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധ ശിക്ഷ നല്‍കണം എന്ന എല്‍.കെ.അദ്വാനിയുടെ നിര്‍ദ്ദേശം ഈ കാര്യത്തില്‍ പ്രസക്തവും പരിഗണനാര്‍ഹവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല: