തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഞാന്‍ വെറും പ്രവാസി...

ഹാന്റ്ബാഗും പിടിച്ചിറങ്ങുമ്പോള്
‍തിരിഞ്ഞുനോക്കാതിരിക്കാന്‍‍
ഞാന്‍ പാടുപെട്ടിരുന്നു-അതകൊണ്ട്
പ്രയോജനമില്ലെന്ന് അറിയാമായിരുന്നിട്ടും

മനക്കണ്ണിന്റെ മൌനം
മനസ്സിന്റെ തിരശ്ശീലയില്‍ കുറിച്ച.
മറക്കാത്ത രംഗങ്ങളുമായി..
എന്റെ മനസ്സ്‌ തേങ്ങികൊണ്ടിരുന്നു.
എനിക്കുമാത്രമായി....

കുഴിഞ്ഞകണ്ണുകളില്‍ നിറയുന്ന കണ്ണീര്
‍തന്നെ ബാധിച്ചിട്ടില്ലന്ന് വരുത്തി
നരച്ചതാടിയില്‍ തലോടിനില്‍ക്കുന്ന;
അടുത്തുചെന്നപ്പോള്‍ അടക്കിപ്പിടിച്ച്‌
'സാരമില്ലാടാ.. നീ പോയിവാ..'
എന്നാര്‍ശീവദിച്ച
എന്റെ പ്രിയ പിതാവിനെ..

ചേര്‍ത്തുനിര്‍ത്തി
നെറ്റിയില്‍ അമര്‍ത്തിചുംബിച്ച്‌..
ഞാനേറ്റവുംമൃദുലമെന്ന് വിശ്വസിക്കുന്ന
തലോടലിലൂടെ 'ഇനിയെന്ന് മോനേ'..
മനസ്സിനോട്‌
മറ്റാര്‍ക്കുമറിയാഭാഷയില്‍ മന്ത്രിച്ച്‌..
നിറഞ്ഞകണ്ണുകളും മുറിഞ്ഞ
മനസ്സുമായിയാത്രയാക്കിയ
എന്റെ പ്രിയമാതാവിനെ...

കവിഞ്ഞൊഴുകുന്ന കണ്ണീരിലും
വിധിയുണ്ടെങ്കില്‍ നമുക്ക്‌ കാണാം
എന്നാശ്വസിപ്പിച്ച..
പ്രിയപ്രേയസിയുടെ നിറകണ്‍കളെ...

കനംതൂങ്ങിയ ദുഃഖാന്തരീക്ഷത്തിലും
ഒന്നുമറിയാതെ..ഒന്നുമോര്‍ക്കതെ..
"ആന കളിക്കാനായി വേഗംവരാം.."
എന്ന വാക്കും വിശ്വസിച്ച്‌
എന്നെ കാത്തിരിക്കുന്ന പ്രിയപുത്രിയെ...

'ഇനിയുംകാണാം' എന്ന
ഒറ്റവാചകത്തില്‍എല്ലാം ഒതുക്കിയ
സായാഹ്നത്തിലെ സൌഹൃദവലയത്തെ...
അകലുന്ന എന്നെനോക്കിനില്‍ക്കുന്ന..
അനേകം നിറകണ്മിഴികളെ..

ഞാന്‍ സ്നേഹിച്ച
എന്നെസ്നേഹിച്ച എന്റെ ഗ്രാമത്തെ...
ഓര്‍മ്മള്‍ക്ക്‌ ജീവന്‍ നല്‍കിയ
പച്ചപടര്‍പ്പുക്കളെ..

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച
നറുനിലാവിനെ...
പുലരിയില്‍ കൂട്ടിനെത്തിയിരുന്ന
മഞ്ഞുകണങ്ങളുടെ മന്ദഹാസത്തെ...
മൌനത്തിലൂടെ എന്നോട്‌ വാചാലമായിരുന്ന
നീലാകാശത്തിന്റെ നിര്‍-വൃതിയെ..

എല്ലാം ഞാനവഗണിച്ചു.
നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
‍ഞാന്‍ ആഗ്രഹങ്ങളെ കുഴിച്ചുമൂടി
പെറ്റമ്മയും പിറന്നനാടും
നല്‍കുന്നസ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
ഞാന്‍...‍ഇന്നൊരു പ്രവാസി

അഭിപ്രായങ്ങളൊന്നുമില്ല: