"എടീ വേഗം ഒരുങ്ങു, സ്കൂളില്‍ എത്തണം, നാളെ അഡ്മിഷന്റെ അവസാന തീയതി ആണ്"
'ഈ ഡ്രസ്സ് മതിയോ'? കെട്ട്യോളുടെ ചോദ്യം.
"മോശമാക്കേണ്ട നല്ല ഡ്രസ്സ് ഇട്ടോ"
തിരക്കിട്ട് സ്കൂളില്‍ എത്തി. മോളെ അഡ്മിഷന് വേണ്ടി ഫോം എല്ലാം പൂരിപ്പിച്ചു കൊടുത്തു.
"വരേണ്ട തീയതി അറിയിക്കാം" എല്ലാം വായിച്ചു നോക്കിയ പ്രിന്‍സിപ്പലിന്റെ കമന്റ്.
ഹാവൂ സമാധാനമായി. എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ ഇന്റര്‍വ്യൂ ഒന്നും ഇല്ല.
ഒരു പാട് പുസ്തകങ്ങള്‍ ഒക്കെ നോക്കി വായിച്ചു മോളെ പഠിപ്പിച്ചാ വരുന്നത്.
കുറച്ചു ദിവസത്തിന് ശേഷം വിളി. നാളെ ഇന്റര്‍വ്യൂ .
മോളെയും ഒരുക്കി ഇറക്കി, ഞാനും എന്റെ 'നല്ല പാതിയും' സ്കൂളിലേക്ക് വെച്ച് പിടിപ്പിച്ചു.
"ഇരിക്കൂ"
"വേണ്ട ടീച്ചര്‍, ഞങ്ങള്‍ ഇവിടെ നിന്നോളാം, ഇന്റര്‍വ്യൂ അവളോടല്ലേ".
"അല്ല നിങ്ങള്‍ ഇരുവരും ഇരിക്കൂ. ഇന്റര്‍വ്യൂ നിങ്ങള്‍ക്കാണ്."
ങേ. ഞാനൊന്ന് ഞെട്ടി. ഇതെന്താ പാട്. പഠിക്കാന്‍ പോകുന്നത് എന്റെ മോള്‍!
ഇന്റര്‍വ്യൂ ഞങ്ങള്‍ക്കോ?
ചോദ്യ ശരങ്ങള്‍ തുടങ്ങി...
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, കേട്ടിട്ട് കൂടി ഇല്ലാത്ത പൊതു വിജ്ഞാന ചോദ്യങ്ങള്‍?
ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമറിന്റെ പ്രാധാന്യം......
സംസാര ഭാഷയും എഴുത്ത് ഭാഷയും തമ്മിലുള്ള വ്യത്യാസം.
എട്ടാം ക്ലാസ് കഷ്ടിച്ച് പാസാവാന്‍ പാട് പെട്ട ഞാനും, സ്കൂളില്‍ തന്നെ പോയിട്ടില്ലാത്ത കെട്ടിയോളും, കിടന്നു വിയര്‍ത്തു കുളിച്ചു.
ഇടയ്ക്കു മോളോടും ചോദിച്ചു, കടിച്ചാല്‍ പൊട്ടാത്ത ചില "ഇംഗ്ലീഷ് ചോദ്യങ്ങള്‍".
മലയാള വാക്കുകള്‍ തന്നെ മുഴുവനും പഠിച്ചു വരുന്ന ആ കുഞ്ഞിനോടും ?!!!!!!!!!
വയസു കുറെ ആയെങ്കിലും, അന്നാദ്യമായി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച മാഷെ, ഇടയ്ക്കു വെറുതെ എങ്കിലും പത്രം വായിക്കാന്‍ പറയാറുള്ള ഉപ്പയെ, അങ്ങിനെ എല്ലാരെയും ഓര്‍ത്തു.
കോട്ടും, ടൈയും കെട്ടി പത്രാസിനു മോളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വന്നത് പ്രിന്‍സിപ്പലിന്റെ അവഞ്ജയോടെ ഉള്ള ചിരിയും കണ്ടു കൊണ്ട്.
തിരിച്ചു വീട്ടിലെത്തി കസേരയില്‍ ഇരുന്നു ആലോചിക്കാന്‍ തുടങ്ങി.
തെറ്റ് ആരുടെ അടുത്താണ്?
ഒടുവില്‍ ഉത്തരവും കിട്ടി. ശരിയാ എന്റടുത്തു തന്നെ.
ചെറിയ കുട്ടിയല്ലേ, ബാല്യം നഷ്ട്ടപെടരുത് എന്ന് കരുതി, വീട്ടിലും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ വിട്ടു.
തുമ്പിയുടെയും, പൂമ്പാറ്റയുടെയും പുറകെ ഓടി നടന്നു കഥ പറയാന്‍ വിട്ടു.
കണ്ണ് പൊത്തി കളിച്ചും, കല്ല് കളിച്ചും, കോട്ടി "ഗോലി" കളിച്ചും, ഓലപമ്പരവും, ഓല പന്തും ഉണ്ടാക്കി, പാറി പറന്നു നടക്കാന്‍ വിട്ടു.
ഇത്തിരി നല്ല, മലയാളം കുഞ്ഞി കവിതകളും, കുഞ്ഞി കഥകളും പറഞ്ഞു കൂട്ടുകാരോടൊപ്പം ആടി പാടുവാനായി, നടന്നു പോകാവുന്ന ദൂരമുള്ള വീടിനടുത്തെ "ബാലവാടിയില്‍" വിട്ടു.
പകരം ഒരുപാട് ദൂരെ, വണ്ടിയില്‍ യാത്ര ചെയ്തു, കഴുത്തിനിറുകുന്ന ടൈയും കെട്ടി, എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളുമായി ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് വിട്ടില്ല.
കളിക്കേണ്ട ഒഴിവു സമയത്ത് പോലും ട്യുഷനെന്നും പറഞ്ഞു വീട്ടിലിരുത്തി പഠിപ്പിച്ചില്ല.
എല്ലാരെയും പോലെ, വീട്ടിലെ പട്ടിയുടെയും, പൂച്ചയുടെയും പേരുകള്‍, "പപ്പ, ഡാഡി" എന്നും,
പെറ്റമ്മയെ "ഈജിപ്ഷ്യന്‍ ശവത്തിന്റെ" പേര് (മമ്മി) എന്ന് വിളിക്കാന്‍ പഠിപ്പിച്ചില്ല.
നാലാള്‍ കേള്‍ക്കെ ഡാഡി, മമ്മി എന്നിങ്ങനെ ഞങ്ങളെ വിളിക്കുന്നതാണ് അഭിമാനം എന്ന് പറഞ്ഞു പഠിപ്പിച്ചില്ല.
പകരം സ്നേഹത്തോടെ, ഉപ്പ, ഉമ്മ, അച്ഛന്‍, അമ്മ... എന്നിങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചു.
വീടിനു പുറത്തിറങ്ങിയാല്‍, വെയില്‍ കൊണ്ട് കറുത്ത് പോകുമെന്നും, ദേഹത്ത് പൊടി ആകുമെന്നും പറഞ്ഞു വീടിനകത്ത് കുത്തി ഇരുത്തിയില്ല, പകരം തൊടിയിലേക്ക് ഇറക്കി വിട്ടു.
മഴ പെയ്തപ്പോള്‍ മഴ നനയാതെ വീടിനുള്ളില്‍ അടച്ചിരുത്തി വാതിലുകള്‍ കൊട്ടിയടച്ചില്ല, കുട്ടികളല്ലേ, മഴ ആസ്വദിക്കട്ടെ എന്ന് കരുതി മഴ കൊള്ളാന്‍ അനുവദിച്ചു.
ഇങ്ങിനെ തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടി.
മാപ്പ് സമൂഹമേ, മാപ്പ്..........
ഞാനും ചേരയെ തിന്നുന്ന നാട്ടിലെത്തിയപ്പോള്‍ നടുക്കണ്ടം തന്നെ തിന്നണമായിരുന്നു.
(ഈയിടെ മോളുടെ അഡ്മിഷന്‍ വേണ്ടി സ്കൂളില്‍ അന്വേഷിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു ചെറിയ അനുഭവം ആണ് എന്നെ ഇവിടെ ഈ കുറിപ്പില്‍ എത്തിച്ചത്)
തിങ്കളാഴ്‌ച, ജനുവരി 31, 2011
ചൊവ്വാഴ്ച, ഒക്‌ടോബർ 19, 2010
അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല
അവള്‍ക്ക് വയസ്സ് പതിനാറ് തികഞ്ഞിട്ടില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ''സാറൊന്നുപദേശിക്കണം'' എന്ന അഭ്യര്‍ഥനയോടെയാണ് പിതാവ് അവളെ എന്റെ പക്കല്‍ കൊണ്ടുവന്നത്.തിരുവനന്തപുരത്തുള്ള ഒരു ബിസിനസ്സുകാരനുമായി അവള്‍ കടുത്ത പ്രണയത്തിലാണ്. മൊബൈലില്‍ വന്ന ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ അടുപ്പമാണ്. വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകി.
ഒരുമാസത്തെ പരിചയം കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍ അടുത്തുകഴിഞ്ഞിരിക്കുന്നു.
ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന് തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.
മുറി അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള്‍ മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി. പിറ്റേദിവസം സ്‌കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള്‍ ഹിസ്റ്റീരിക് ആയി മാറി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള വികാരപ്രകടനങ്ങള്‍ക്ക് സമാനമായിരുന്നു അവളുടെ ഭാവമെന്ന് ആ പിതാവ് ഓര്‍മിക്കുന്നു. രണ്ടുദിവസം കൊണ്ട് അത് മാറി.
വീട്ടുകാരും ബന്ധുക്കളും ഉപദേശിച്ചപ്പോള്‍ അവള്‍ നല്ല കുട്ടിയാകാമെന്ന് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി അവളെ ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, വൈകാതെ സ്‌കൂളില്‍ ബാത്ത്‌റൂമിലിരുന്ന് സ്ഥിരം മൊബൈലില്‍ സംസാരിച്ച അവളെ അധ്യാപികമാര്‍ പിടികൂടി. വീട്ടില്‍ മൊബൈല്‍ പിടിച്ചെടുത്തപ്പോള്‍ കാമുകന്‍ പുതിയൊരു സെറ്റ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒരു കൂട്ടുകാരിയാണ് മൊബൈല്‍ സൂക്ഷിച്ചിരുന്നത്. രാവിലെ സ്‌കൂളിലെത്തുമ്പോള്‍ അവള്‍ക്ക് കൈമാറും.
''ഇവള്‍ ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല, ഇതിനുതാഴെ ഒരു പെണ്‍കൊച്ചുകൂടിയുണ്ട്. നന്നായി സ്‌നേഹിച്ചും വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുമാണ് വളര്‍ത്തിയത്. ഒടുക്കം ഇങ്ങനെയായി....'' പിതാവ് കരയാന്‍ തുടങ്ങി. ഞാന്‍ അവളെ വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു. അവള്‍ പറഞ്ഞു: ''അങ്കിള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. ബിജുവേട്ടനെ മറക്കണമെന്നുമാത്രം പറയരുത്.''
പതിനെട്ട് വയസ്സ് തികയുന്ന ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അവന്‍ പറഞ്ഞിട്ടുണ്ട്: ''നീ പഠിക്കുകയൊന്നും വേണ്ട, പഠിച്ച് ജോലി മേടിച്ച് ശമ്പളം കൊണ്ടുവന്ന് കഴിയേണ്ട ഗതികേടൊന്നും എന്റെ വീട്ടിലില്ല....'' അതുകൊണ്ടുതന്നെ ഏറെ വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായ അവള്‍ ഇപ്പോള്‍ കാര്യമായി ഒന്നും പഠിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങും ഉപേക്ഷിച്ചു.
മൊബൈല്‍ ഫോണ്‍ നല്‍കുന്ന സ്വകാര്യതയും മുഖമില്ലാതെ സംസാരിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തില്‍ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നും മദ്യവും പോലെ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും അഡിക്ട് ആയ ഒരു സമൂഹം അതിവേഗം വളര്‍ന്നുവരുന്നുണ്ട്.
ഇതില്‍ കൗമാരക്കാരോ യുവതീയുവാക്കളോ മാത്രമല്ല മധ്യവയസ്‌കരും വാര്‍ധക്യം പ്രാപിച്ചവരുമൊക്കെ പെടുന്നുണ്ട്.
എന്നാല്‍, കൗമാരക്കാരിലാണ് ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് മൂലം ഇവര്‍ മൊബൈലിനെ വിശ്വസിക്കുന്നു. അതില്‍ പരിചയപ്പെടുന്നവര്‍ പറയുന്നതെല്ലാം സത്യമെന്ന് കരുതുന്നു. പ്രണയഭാവങ്ങള്‍ മനസ്സില്‍ പിടിമുറുക്കുന്ന പ്രായമായതിനാല്‍ അവര്‍ അതിവേഗം വഞ്ചിക്കപ്പെടുന്നു. സിനിമയും ദൃശ്യമാധ്യമങ്ങളും പകരുന്ന സങ്കല്പ ലോകത്തിലിരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടും.
മുതിര്‍ന്നവര്‍ക്ക് മൊബൈല്‍ സല്ലാപം ഒരു നേരംപോക്കായിരിക്കും. ഇരുകൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്. അത് ചിലപ്പോള്‍ വളര്‍ന്ന് വഴിവിട്ട ബന്ധങ്ങളില്‍ എത്തിപ്പെടാം. രണ്ടുകൂട്ടര്‍ക്കും പരാതിയില്ലാത്തിടത്തോളം കാലം അത് തുടര്‍ന്നു പോകും. പരസ്പരം കലഹിക്കുമ്പോഴോ മൂന്നാമതൊരാള്‍ ഇതറിയുമ്പോഴോ അതൊരു പ്രശ്‌നമായെന്നുവരാം.
മറ്റുചിലപ്പോള്‍ മൊബൈലില്‍ പരിചയപ്പെടുന്നവര്‍ പിന്നീട് എവിടെയെങ്കിലും സംഗമിക്കുമ്പോള്‍ മൊബൈലില്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും ഈ രംഗങ്ങള്‍ പകര്‍ത്തപ്പെടുന്നു. പുരുഷനാകും ഇതിന് മുന്‍കൈയെടുക്കുക. മൊബൈലില്‍ പകര്‍ത്തിയത് പിന്നീട് സുഹൃത്തുകള്‍ വഴി ലോകമെമ്പാടും പകര്‍ന്നുകൊടുക്കുമ്പോഴാണ് ചതി പറ്റിയത് പെണ്‍കുട്ടി തിരിച്ചറിയുക. എന്നാല്‍, ഇതെല്ലാം സ്വന്തം കൈയിലിരിപ്പിന്റെ പ്രതിഫലമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താം.
കൗമാരക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യപ്പെടുന്നു. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാത്ത കുട്ടികളാണെങ്കില്‍ പെട്ടെന്ന് ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാം. ഇനി സ്‌നേഹിക്കുന്ന മാതാപിതാക്കളാണെങ്കിലും പ്രായത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി മക്കളെ ശ്രദ്ധിച്ചേതീരൂ.
പരസ്പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കൗമാരത്തിലെ ആകര്‍ഷണമല്ല യഥാര്‍ഥ പ്രണയമെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം, അവരെ കാര്യമായി ശ്രദ്ധിക്കുവാന്‍ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെ? കമ്പ്യൂട്ടറില്‍ അവര്‍ പരതുന്ന സൈറ്റുകള്‍ ഏതൊക്കെ? എല്ലാറ്റിലുമുപരി മക്കളുടെ അധ്യാപകരുമായി അടുത്ത ബന്ധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ഏന്തെങ്കിലും സൂചിപ്പിക്കുമ്പോള്‍ ''ഹേയ്... എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല'' എന്നു പറഞ്ഞ് അവരെ കൊച്ചാക്കാന്‍ നോക്കാതെ അവര്‍ പറയുന്ന കാര്യത്തില്‍ ശ്രദ്ധവെക്കാന്‍ ശ്രമിക്കുക. ലാളിക്കുന്നതിനൊപ്പം ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കൂടി വിനിയോഗിക്കുക. അതൊരിക്കലും നശിപ്പിക്കുന്ന രീതിയിലാകരുതെന്നു മാത്രം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം കൗമാരക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക. മാതാപിതാക്കളുടെ പേരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്താല്‍ വിളിയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും. കാമുകന്‍ നല്‍കിയ സിംകാര്‍ഡ് മാറ്റിയിട്ട് മാതാപിതാക്കളെ കബളിപ്പിച്ച കുട്ടികളുണ്ട് എങ്കിലും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ് തന്നെ ഇവര്‍ക്ക് നേര്‍വഴി നടക്കാന്‍ പ്രചോദനമേകും.
ഇനി ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം: ഒരു വിധത്തിലും വഴങ്ങാത്ത പെണ്‍കുട്ടിയുടെ കാമുകനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആളെ കണ്ടെത്തി.
കോവളത്ത് ഒരു ഹോട്ടലില്‍ കാര്‍ഡ്രൈവറായി ജോലിനോക്കുന്ന 'കാമുകന് ' വയസ്സ് 36. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മിസ്ഡ് കോള്‍ ചൂണ്ടയിട്ടതാണ്. കൊത്തിയത് പാവം പെണ്‍കുട്ടിയും. ലാത്തികൊണ്ടുള്ള കുത്ത് കിട്ടിയപ്പോള്‍ അയാള്‍ കൈകൂപ്പി പറഞ്ഞു; വെറുതെ ടൈംപാസ്സിനായിരുന്നു തന്റെ പ്രേമമെന്ന്.
എന്തായാലും പെണ്‍കുട്ടിയെയും ഈ രംഗത്തിന് സാക്ഷിയാകാന്‍ കൊണ്ടുപോയിരുന്നു. അല്ലെങ്കില്‍, കാമുകന്‍ വ്യാജനായിരുന്നുവെന്ന് ഒരിക്കലും അവള്‍ വിശ്വസിക്കില്ല. അവളുടെ അച്ഛനും സഹായികളുമൊക്കെ വഞ്ചകരാണെന്നും അവള്‍ പറഞ്ഞേനെ. അവളുടെ കുഴപ്പമല്ലിത്. അവളുടെ പ്രായത്തിന്റെയും നമ്മുടെ കാലത്തിന്റെയും കുഴപ്പമാണ്.
ഒരുമാസത്തെ പരിചയം കൊണ്ട് അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വേര്‍പിരിയാന്‍ പറ്റാത്തവിധം' അവര്‍ അടുത്തുകഴിഞ്ഞിരിക്കുന്നു.
ശനിയും ഞായറും എന്‍ട്രന്‍സ് കോച്ചിങ്ങിന് തൃശ്ശൂര്‍ക്ക് പോകുന്നുണ്ട്. വരാന്‍ വൈകുമ്പോള്‍ ആധി പിടിക്കണ്ടല്ലോ എന്നോര്‍ത്താണ് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുത്തത്.
മുറി അടച്ചിട്ട് മകള്‍ പഠിക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ്, അവള്‍ മൊബൈലില്‍ സല്ലപിക്കുകയാണെന്നറിഞ്ഞത്. മൊബൈല്‍ പിടിച്ചുവാങ്ങി. പിറ്റേദിവസം സ്‌കൂളില്‍ വിട്ടില്ല. അന്ന് രാത്രിയായപ്പോള്‍ അവള്‍ ഹിസ്റ്റീരിക് ആയി മാറി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള വികാരപ്രകടനങ്ങള്‍ക്ക് സമാനമായിരുന്നു അവളുടെ ഭാവമെന്ന് ആ പിതാവ് ഓര്‍മിക്കുന്നു. രണ്ടുദിവസം കൊണ്ട് അത് മാറി.
വീട്ടുകാരും ബന്ധുക്കളും ഉപദേശിച്ചപ്പോള്‍ അവള്‍ നല്ല കുട്ടിയാകാമെന്ന് പറഞ്ഞു. വീട്ടില്‍ സ്ഥിരമായി അവളെ ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, വൈകാതെ സ്‌കൂളില്‍ ബാത്ത്‌റൂമിലിരുന്ന് സ്ഥിരം മൊബൈലില്‍ സംസാരിച്ച അവളെ അധ്യാപികമാര്‍ പിടികൂടി. വീട്ടില്‍ മൊബൈല്‍ പിടിച്ചെടുത്തപ്പോള്‍ കാമുകന്‍ പുതിയൊരു സെറ്റ് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒരു കൂട്ടുകാരിയാണ് മൊബൈല്‍ സൂക്ഷിച്ചിരുന്നത്. രാവിലെ സ്‌കൂളിലെത്തുമ്പോള്‍ അവള്‍ക്ക് കൈമാറും.
''ഇവള്‍ ഇങ്ങനെയാകുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല, ഇതിനുതാഴെ ഒരു പെണ്‍കൊച്ചുകൂടിയുണ്ട്. നന്നായി സ്‌നേഹിച്ചും വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുമാണ് വളര്‍ത്തിയത്. ഒടുക്കം ഇങ്ങനെയായി....'' പിതാവ് കരയാന്‍ തുടങ്ങി. ഞാന്‍ അവളെ വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു. അവള്‍ പറഞ്ഞു: ''അങ്കിള്‍ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ. ബിജുവേട്ടനെ മറക്കണമെന്നുമാത്രം പറയരുത്.''
പതിനെട്ട് വയസ്സ് തികയുന്ന ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. അവന്‍ പറഞ്ഞിട്ടുണ്ട്: ''നീ പഠിക്കുകയൊന്നും വേണ്ട, പഠിച്ച് ജോലി മേടിച്ച് ശമ്പളം കൊണ്ടുവന്ന് കഴിയേണ്ട ഗതികേടൊന്നും എന്റെ വീട്ടിലില്ല....'' അതുകൊണ്ടുതന്നെ ഏറെ വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി. പാസ്സായ അവള്‍ ഇപ്പോള്‍ കാര്യമായി ഒന്നും പഠിക്കുന്നില്ല. എന്‍ട്രന്‍സ് കോച്ചിങ്ങും ഉപേക്ഷിച്ചു.
മൊബൈല്‍ ഫോണ്‍ നല്‍കുന്ന സ്വകാര്യതയും മുഖമില്ലാതെ സംസാരിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സമൂഹത്തില്‍ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നും മദ്യവും പോലെ മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും അഡിക്ട് ആയ ഒരു സമൂഹം അതിവേഗം വളര്‍ന്നുവരുന്നുണ്ട്.
ഇതില്‍ കൗമാരക്കാരോ യുവതീയുവാക്കളോ മാത്രമല്ല മധ്യവയസ്‌കരും വാര്‍ധക്യം പ്രാപിച്ചവരുമൊക്കെ പെടുന്നുണ്ട്.
എന്നാല്‍, കൗമാരക്കാരിലാണ് ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നത്. പ്രായത്തിന്റെ പക്വതക്കുറവ് മൂലം ഇവര്‍ മൊബൈലിനെ വിശ്വസിക്കുന്നു. അതില്‍ പരിചയപ്പെടുന്നവര്‍ പറയുന്നതെല്ലാം സത്യമെന്ന് കരുതുന്നു. പ്രണയഭാവങ്ങള്‍ മനസ്സില്‍ പിടിമുറുക്കുന്ന പ്രായമായതിനാല്‍ അവര്‍ അതിവേഗം വഞ്ചിക്കപ്പെടുന്നു. സിനിമയും ദൃശ്യമാധ്യമങ്ങളും പകരുന്ന സങ്കല്പ ലോകത്തിലിരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടും.
മുതിര്‍ന്നവര്‍ക്ക് മൊബൈല്‍ സല്ലാപം ഒരു നേരംപോക്കായിരിക്കും. ഇരുകൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്. അത് ചിലപ്പോള്‍ വളര്‍ന്ന് വഴിവിട്ട ബന്ധങ്ങളില്‍ എത്തിപ്പെടാം. രണ്ടുകൂട്ടര്‍ക്കും പരാതിയില്ലാത്തിടത്തോളം കാലം അത് തുടര്‍ന്നു പോകും. പരസ്പരം കലഹിക്കുമ്പോഴോ മൂന്നാമതൊരാള്‍ ഇതറിയുമ്പോഴോ അതൊരു പ്രശ്‌നമായെന്നുവരാം.
മറ്റുചിലപ്പോള്‍ മൊബൈലില്‍ പരിചയപ്പെടുന്നവര്‍ പിന്നീട് എവിടെയെങ്കിലും സംഗമിക്കുമ്പോള്‍ മൊബൈലില്‍ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും ഈ രംഗങ്ങള്‍ പകര്‍ത്തപ്പെടുന്നു. പുരുഷനാകും ഇതിന് മുന്‍കൈയെടുക്കുക. മൊബൈലില്‍ പകര്‍ത്തിയത് പിന്നീട് സുഹൃത്തുകള്‍ വഴി ലോകമെമ്പാടും പകര്‍ന്നുകൊടുക്കുമ്പോഴാണ് ചതി പറ്റിയത് പെണ്‍കുട്ടി തിരിച്ചറിയുക. എന്നാല്‍, ഇതെല്ലാം സ്വന്തം കൈയിലിരിപ്പിന്റെ പ്രതിഫലമെന്നു പറഞ്ഞ് മാറ്റിനിര്‍ത്താം.
കൗമാരക്കാരുടെ കാര്യം അങ്ങനെയല്ല. അവരുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യപ്പെടുന്നു. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാത്ത കുട്ടികളാണെങ്കില്‍ പെട്ടെന്ന് ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാം. ഇനി സ്‌നേഹിക്കുന്ന മാതാപിതാക്കളാണെങ്കിലും പ്രായത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി മക്കളെ ശ്രദ്ധിച്ചേതീരൂ.
പരസ്പരം ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. കൗമാരത്തിലെ ആകര്‍ഷണമല്ല യഥാര്‍ഥ പ്രണയമെന്ന് ബോധ്യപ്പെടുത്തണം. അതോടൊപ്പം, അവരെ കാര്യമായി ശ്രദ്ധിക്കുവാന്‍ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാര്‍ ആരൊക്കെ? കമ്പ്യൂട്ടറില്‍ അവര്‍ പരതുന്ന സൈറ്റുകള്‍ ഏതൊക്കെ? എല്ലാറ്റിലുമുപരി മക്കളുടെ അധ്യാപകരുമായി അടുത്ത ബന്ധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ഏന്തെങ്കിലും സൂചിപ്പിക്കുമ്പോള്‍ ''ഹേയ്... എന്റെ മകള്‍ അങ്ങനെയൊന്നും ചെയ്യില്ല'' എന്നു പറഞ്ഞ് അവരെ കൊച്ചാക്കാന്‍ നോക്കാതെ അവര്‍ പറയുന്ന കാര്യത്തില്‍ ശ്രദ്ധവെക്കാന്‍ ശ്രമിക്കുക. ലാളിക്കുന്നതിനൊപ്പം ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം കൂടി വിനിയോഗിക്കുക. അതൊരിക്കലും നശിപ്പിക്കുന്ന രീതിയിലാകരുതെന്നു മാത്രം. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം കൗമാരക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക. മാതാപിതാക്കളുടെ പേരില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്താല്‍ വിളിയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും. കാമുകന്‍ നല്‍കിയ സിംകാര്‍ഡ് മാറ്റിയിട്ട് മാതാപിതാക്കളെ കബളിപ്പിച്ച കുട്ടികളുണ്ട് എങ്കിലും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു എന്ന തിരിച്ചറിവ് തന്നെ ഇവര്‍ക്ക് നേര്‍വഴി നടക്കാന്‍ പ്രചോദനമേകും.
ഇനി ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം: ഒരു വിധത്തിലും വഴങ്ങാത്ത പെണ്‍കുട്ടിയുടെ കാമുകനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആളെ കണ്ടെത്തി.
കോവളത്ത് ഒരു ഹോട്ടലില്‍ കാര്‍ഡ്രൈവറായി ജോലിനോക്കുന്ന 'കാമുകന് ' വയസ്സ് 36. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മിസ്ഡ് കോള്‍ ചൂണ്ടയിട്ടതാണ്. കൊത്തിയത് പാവം പെണ്‍കുട്ടിയും. ലാത്തികൊണ്ടുള്ള കുത്ത് കിട്ടിയപ്പോള്‍ അയാള്‍ കൈകൂപ്പി പറഞ്ഞു; വെറുതെ ടൈംപാസ്സിനായിരുന്നു തന്റെ പ്രേമമെന്ന്.
എന്തായാലും പെണ്‍കുട്ടിയെയും ഈ രംഗത്തിന് സാക്ഷിയാകാന്‍ കൊണ്ടുപോയിരുന്നു. അല്ലെങ്കില്‍, കാമുകന്‍ വ്യാജനായിരുന്നുവെന്ന് ഒരിക്കലും അവള്‍ വിശ്വസിക്കില്ല. അവളുടെ അച്ഛനും സഹായികളുമൊക്കെ വഞ്ചകരാണെന്നും അവള്‍ പറഞ്ഞേനെ. അവളുടെ കുഴപ്പമല്ലിത്. അവളുടെ പ്രായത്തിന്റെയും നമ്മുടെ കാലത്തിന്റെയും കുഴപ്പമാണ്.
ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2010
ഒളിക്യാമറക്കാലം
ആധുനികയുഗം വിവരസാങ്കേതിക വിദ്യയുടെയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെയും മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമ്പോള്‍ നാം സദാ നമ്മുടെ കണ്ണുകള്‍ തുറന്നുവച്ചേതീരൂ. മനുഷ്യരെ നന്മയിലെത്തിക്കുന്നതും ഉപകാരപ്രതവുമായ പലതും ഈ മേഖലയിലുണ്ടെങ്കിലും അതിനേക്കാലേറെ മനുഷ്യനെ ചീത്തയാക്കുന്ന കാര്യങ്ങളാണ് വിവര സാങ്കേതികരംഗത്ത് വളര്‍ന്നുവരുന്നത്. മൂല്യച്യുതികളാണ് പുതുലോകത്തിന്റെ മൂല്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം പുതുയുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി വളര്‍ന്നുവരികയായതിനാല്‍ നമ്മുടെ മക്കള്‍ക്കും അത്തരം വിദ്യനല്‍കല്‍ അത്യാവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ സദാസമയവും അവരില്‍ പതിയേണ്ടിയിരിക്കുന്നു. അവര്‍ വിസിറ്റ് ചെയ്യുന്ന സൈറ്റുകള്‍ അവര്‍ചാറ്റുചെയ്യുന്ന സുഹൃത്തുക്കള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചേപറ്റൂ.
സദാസമയം കമ്പ്യൂട്ടറിനുമുമ്പിലിരിക്കുന്ന മക്കളെ അവര്‍നന്നായിപഠിക്കുകയാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളില്ലാത്തവരാണ് അധാര്‍മ്മികതയുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തെത്തിപ്പെടുന്നത്.
ഇലക്‌ട്രോണിക് വ്യവസായം നമുക്കെത്തിക്കുന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറ അനാരോഗ്യകരമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നു എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുകളും അവയില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ ക്യാമറകളും ഇന്ന് നമ്മുടെ സ്വകാര്യതകളെ വരെ ഒപ്പിയെടുത്ത് മാലോകരെ കാണിച്ചേക്കാം .വിളഞ്ഞ ഏതെങ്കിലും ഒരു വിത്തിന്റെ കയ്യില്‍ ഇത്തരം ഉപകരണം കിട്ടിയാല്‍ എവിടെയും ഇത് സംഭവിക്കാം. നമ്മള്‍ സുരക്ഷിതമെന്നുകരുതുന്ന നമ്മുടെ ചുമര്‍കെട്ടുകള്‍ക്കുള്ളിലുള്ള സ്വകാര്യതപോലും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.
നിഷ്കളങ്കരായ ഗ്രാമീണപെണ്‍കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം മാനം ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുവെന്ന് നാം ഞെട്ടലോടെ അറിയുന്നു. അറിവ് കൂടുംതോറും മനുഷ്യന്‍ അധപതിച്ചുകൊണ്ടിരിക്കുന്നു.
സെക്സ് ടൂറിസത്തിന് വേരുറപ്പിക്കുവാന്‍ ഗ്രാമീണ നിഷ്കളങ്കതയെ പാകപ്പെടുത്തുവാന്‍ പറന്നുനടക്കുന്ന കഴുകദംഷ്ടങ്ങള്‍ക്ക് കൈമെയ് മറന്ന് സഹായം ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനെ നിയന്ത്രിക്കുകയോ അവര്‍ക്കതിന് കഴിയുകയോ ഇല്ല. നമ്മള്‍ ഓരോരുത്തരും അതിന് തയ്യാറാകണം.
സ്വന്തം മക്കളെമാത്രമല്ല നമ്മുടെ സമൂഹത്തെ തന്നെ ധാര്‍മ്മികമായി ഉദ്ധരിക്കാന്‍ നാം പാടുപെടേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമ അശ്ലീല വാസനകളെ 'സ്മാര്‍ട്ട്‌നെസ്' ആയികാണാതെ കര്‍ശനമായി നിയന്ത്രിക്കണം അല്ലെങ്കില്‍ അവര്‍ നമുക്ക് കൈവിട്ടുപോകും സമൂഹത്തിനുമുമ്പില്‍ ഒരുചോദ്യചിഹ്നമായി അവര്‍മാറും.
ഇന്റര്‍നെറ്റിനെയും ആധുനികരീതികളെയും കുറ്റപ്പെടുത്തി നാം ഒരിക്കലും കൈകഴുകരുത്. ഇന്റര്‍നെറ്റ് പുതുയുഗത്തിന്റെ അനിവാര്യതയാണ്.പുതുയുഗജീവികളിലെ ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികത അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലത്ത് നന്‍മപകര്‍ന്നുനല്‍കാനും ഇതിനോളം നല്ല മാര്‍ഗ്ഗം വേറെയില്ല എന്നും നാം മനസ്സിലാക്കണം.നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്റര്‍നെറ്റിലുണ്ട്. നല്ലത് മാത്രം തിരഞ്ഞെടുക്കുക. തിന്മയെ കയ്യൊഴിയുക,അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക.
നമ്മുടെ മക്കളെ നന്മയുടെ വഴിയെ നടത്തുക, നാം നേര്‍വഴിക്ക് നടന്നുകൊണ്ട് അവരെ കൂടെനടത്തുക. നമ്മുടെ സമൂഹത്തെയും അങ്ങനെ നടത്താന്‍ പരിശ്രമിക്കുക.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം പുതുയുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി വളര്‍ന്നുവരികയായതിനാല്‍ നമ്മുടെ മക്കള്‍ക്കും അത്തരം വിദ്യനല്‍കല്‍ അത്യാവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ സദാസമയവും അവരില്‍ പതിയേണ്ടിയിരിക്കുന്നു. അവര്‍ വിസിറ്റ് ചെയ്യുന്ന സൈറ്റുകള്‍ അവര്‍ചാറ്റുചെയ്യുന്ന സുഹൃത്തുക്കള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചേപറ്റൂ.
സദാസമയം കമ്പ്യൂട്ടറിനുമുമ്പിലിരിക്കുന്ന മക്കളെ അവര്‍നന്നായിപഠിക്കുകയാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളില്ലാത്തവരാണ് അധാര്‍മ്മികതയുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തെത്തിപ്പെടുന്നത്.
ഇലക്‌ട്രോണിക് വ്യവസായം നമുക്കെത്തിക്കുന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറ അനാരോഗ്യകരമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നു എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുകളും അവയില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ ക്യാമറകളും ഇന്ന് നമ്മുടെ സ്വകാര്യതകളെ വരെ ഒപ്പിയെടുത്ത് മാലോകരെ കാണിച്ചേക്കാം .വിളഞ്ഞ ഏതെങ്കിലും ഒരു വിത്തിന്റെ കയ്യില്‍ ഇത്തരം ഉപകരണം കിട്ടിയാല്‍ എവിടെയും ഇത് സംഭവിക്കാം. നമ്മള്‍ സുരക്ഷിതമെന്നുകരുതുന്ന നമ്മുടെ ചുമര്‍കെട്ടുകള്‍ക്കുള്ളിലുള്ള സ്വകാര്യതപോലും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.
നിഷ്കളങ്കരായ ഗ്രാമീണപെണ്‍കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം മാനം ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുവെന്ന് നാം ഞെട്ടലോടെ അറിയുന്നു. അറിവ് കൂടുംതോറും മനുഷ്യന്‍ അധപതിച്ചുകൊണ്ടിരിക്കുന്നു.
സെക്സ് ടൂറിസത്തിന് വേരുറപ്പിക്കുവാന്‍ ഗ്രാമീണ നിഷ്കളങ്കതയെ പാകപ്പെടുത്തുവാന്‍ പറന്നുനടക്കുന്ന കഴുകദംഷ്ടങ്ങള്‍ക്ക് കൈമെയ് മറന്ന് സഹായം ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനെ നിയന്ത്രിക്കുകയോ അവര്‍ക്കതിന് കഴിയുകയോ ഇല്ല. നമ്മള്‍ ഓരോരുത്തരും അതിന് തയ്യാറാകണം.
സ്വന്തം മക്കളെമാത്രമല്ല നമ്മുടെ സമൂഹത്തെ തന്നെ ധാര്‍മ്മികമായി ഉദ്ധരിക്കാന്‍ നാം പാടുപെടേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമ അശ്ലീല വാസനകളെ 'സ്മാര്‍ട്ട്‌നെസ്' ആയികാണാതെ കര്‍ശനമായി നിയന്ത്രിക്കണം അല്ലെങ്കില്‍ അവര്‍ നമുക്ക് കൈവിട്ടുപോകും സമൂഹത്തിനുമുമ്പില്‍ ഒരുചോദ്യചിഹ്നമായി അവര്‍മാറും.
ഇന്റര്‍നെറ്റിനെയും ആധുനികരീതികളെയും കുറ്റപ്പെടുത്തി നാം ഒരിക്കലും കൈകഴുകരുത്. ഇന്റര്‍നെറ്റ് പുതുയുഗത്തിന്റെ അനിവാര്യതയാണ്.പുതുയുഗജീവികളിലെ ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികത അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലത്ത് നന്‍മപകര്‍ന്നുനല്‍കാനും ഇതിനോളം നല്ല മാര്‍ഗ്ഗം വേറെയില്ല എന്നും നാം മനസ്സിലാക്കണം.നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്റര്‍നെറ്റിലുണ്ട്. നല്ലത് മാത്രം തിരഞ്ഞെടുക്കുക. തിന്മയെ കയ്യൊഴിയുക,അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക.
നമ്മുടെ മക്കളെ നന്മയുടെ വഴിയെ നടത്തുക, നാം നേര്‍വഴിക്ക് നടന്നുകൊണ്ട് അവരെ കൂടെനടത്തുക. നമ്മുടെ സമൂഹത്തെയും അങ്ങനെ നടത്താന്‍ പരിശ്രമിക്കുക.
നീയെന്‍റെ ചോരയായിരുന്നത് കൊണ്ടാണ് ..
പ്രിയപ്പെട്ട മൂട്ടേ,
എത്രയെത്ര ഉറക്കമില്ലാത്ത രാവുകളാണ് നീയെനിക്ക് സമ്മാനിച്ചത് പലപ്പോഴും നീയെന്നെ കുത്തി നോവിച്ചു .എന്‍റെ ചോര കുടിച്ചു വിശപ്പും ദാഹവും തീര്‍ത്തു.എന്നിട്ടും നിന്നെ ഞാനൊന്നും ചെയ്യാതിരുന്നത് നീയെന്‍റെ ചോരയായിരുന്നത് കൊണ്ടാണ് ...
പക്ഷെ നീയെന്നെ കൂടുതല്‍ ദ്രോഹിച്ചു .എന്നെ സ്വപ്നം കാണാന്‍ അനുവദിച്ചില്ല സ്വപ്നത്തെ കുറിച്ചു നിനക്കറിയോ ....മൂട്ടേ ...??
അത് നീ അറിയണ്ട അത് സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് പറഞ്ഞിട്ടുള്ളതാ ...
അല്ലേലും പണി കഴിഞ്ഞു ക്ഷീണത്തില്‍ വന്നു ഒന്നുറങ്ങാന്‍ നീ അനുവധിക്കരുണ്ടോ....എന്‍റെ സ്റ്റോര്‍ കീപ്പേര്‍ അയാള്‍ക്ക് വായ് തുറന്ന തെറി മാത്രേ വരൂ...ഒരു സിന്ധി പ്പശു വിനെപ്പോലെയ അയാള്‍....അത്രയ്ക്ക് ഉണ്ട് അയാളെ കാണാന്‍ ..രാവിലെ എണീക്കുമ്പോ ആരെയ ഇന്ന് ചീത്ത വിളിക്കേണ്ടതെന്ന് ഒരു മെനു ആക്കീട്ട ആ തെണ്ടി വരാറ്...എന്‍റെ ഭാഗ്യമോ നിര്‍ഭാഗ്യമോ....എല്ലാ ദിവസവും ആമെനുവില്‍ ഞാനുണ്ടാകും.....യെ ലെഖെ ജാവോ . ..വോ ലെഖെ ജാവോ ....എങ്ങനെ നോക്കിയാലും പണി തന്നെ പണി...ഒരു മാതിരി കുപ്പീന്ന് വന്ന ഭൂതം പോലെ..... അവിടെയും സമാധാനം ഇല്ലന്ന ഞാന്‍ പറഞ്ഞു വന്നത്.....
നാളുകള്‍ക്കകം പെറ്റു പെരുകി നിന്നെയും നിന്‍റെ മക്കളെയും ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും ഞാന്‍ സ്വീകരിച്ചു നീ പോയില്ല .അത്രക്കും ഇഷ്ട മായിരുന്നല്ലോ എന്‍റെ ചോര നിനക്ക് ..
എത്രയെത്ര ദിര്‍ഹംസ് എനിക്ക് ചിലവായി റൂമില്‍ അണ്ണന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന രണ്ജിയെട്ടന്‍ പറഞ്ഞപോലെ petrol ഉം pifpuf ഉം മാറി മാറി ഉപയോഗിച്ചു..... നീ പോകാന്‍ കൂട്ടാക്കിയില്ല........ കട്ടിലും ബെഡും പുതപ്പും എല്ലാം വെയിലത്തിട്ട് മുറിയില്‍ pest control കാരെ വിളിച്ചു മരുന്നടിപ്പിച്ചു.....5ദിവസം നീയെന്നെ ഉറങ്ങാന്‍ അനുവതിച്ചു അത് ശെരിയാണ് പക്ഷെ ദിവസങ്ങള്‍ക്കു ശേഷം നീയും പരിവാരങ്ങളും വീണ്ടും വന്നില്ലേ ?
എന്നിട്ടും നിന്നെ വേദനിപ്പിക്കാതിരുന്നത് നീയെന്‍റെ ചോരയായത് കൊണ്ട് മാത്രമായിരുന്നു...
നിനക്കറിയോ നിന്നില്‍ ഒരാളെ പോലും പിടിച്ചു ഞാന്‍ ചുമരില്‍ തേച്ചു വൃത്തി കേടാക്കിയിട്ടില്ല...ഉണ്ടായിരുന്നവന്‍ മാറി വേറെ റൂമില്‍പ്പോയി... നീ കാരണം മരം കോച്ചുന്ന തണുപ്പത്തും തറയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്
ഒരു ബ്ലാങ്കറ്റും രണ്ടു പുതിയ കുപ്പായവും ഒരു ബെഡ് ഷീറ്റും ബലദിയ പെട്ടിക്കു സമര്‍പ്പിക്കേണ്ടി വന്നു
നീ ... പൂര്‍വ്വാധികം ശക്തിയോടെ .നിന്‍റെ അജണ്ട നടപ്പിലാക്കി .നീയും നിന്‍റെ പ്രസ്ഥാനവും ഗ്രൂപ്പുകളായി തിരിഞ്ഞ് കൊട്ടേഷന്‍ കാരെ പോലെ എന്നെ ആക്രമിച്ചു കൊണ്ടേയിരുന്നു
പകല്‍ സമയങ്ങളില്‍ നിന്നെയും കൂട്ടാളികളെയും തിരഞ്ഞാല്‍ കിട്ടാതെയായി നീ കാരണം എന്‍റെ കൂട്ടുകാര്‍ മുറിയില്‍ വരാതായില്ലേ..??
കട്ടിലിന്‍റെ മീതെയിട്ട പലകയിലെ ഓരോ ദ്വാരങ്ങളിലും വിടവുകളിലുമാണ് നിന്‍റെ ഒളി സാങ്കേതമെന്നു മനസ്സിലാക്കാന്‍ N I A - യെ വിളിക്കേണ്ട ആവശ്യമൊന്നും വേണ്ടതില്ല നിന്നെ കുടിയിറക്കാന്‍ മൂന്നാറില്‍ പോയ പുലിയെ വിളിക്കെണ്ടിയും വന്നില്ല ...അതിനെക്കാളും വല്യ പുലി എന്‍റെ റൂമില്‍ ഉണ്ടായിരുന്നു....
എന്നാലും നീയെന്‍റെ ചോരയാണെന്ന ബോധം എനിക്കുണ്ട്..ട്ടോ..!
പിന്നെ പുറത്തു വിലസി നടന്നിരുന്ന നിന്‍റെ ഭാര്യാ വീട്ടുകാരും സുഹൃത്തുക്കളും ബാക്കി കുടുബക്കാരും പ്രതികാരം ചെയ്യാന്‍ വന്നപ്പോ അവരെ എങ്ങിനെയാണ് പറപറത്തിയതെന്നു ഇപ്പൊ മനസ്സിലാക്കിക്കോ...
1 ദിവസം നീ എന്നെ മുറിയില്‍ കാണാതായപ്പോ നിന്നെ പേടിച്ചു പോയതാണെന്ന് കരുതിയോ .?
പേടിച്ചു പോയത് തന്നെയാണ് പക്ഷെ നിന്നെയല്ല ഞാന്‍ മുറിയില്‍ അടിച്ചിട്ട മാരകമായ വിഷം പേടിച്ച്....... കാരണം ....കാത്തിരിക്കാന്‍ ആളുണ്ട് എനിക്ക്.... എന്നെ കാത്ത് ഒരു പെണ്‍കുട്ടി,,വീട്ടുകാര്‍,,കൂട്ടുകാര്‍....ഇങ്ങനെ ഒത്തിരിപ്പേര്‍ നാട്ടില്‍ ജീവിക്കുന്നുണ്ട്..
''ബോംബ്''എന്ന ഓമനപ്പേരുള്ള{എന്‍റെ നാട്ടില്‍.... കണ്ണൂരില്‍ ഉണ്ടാക്കുന്ന ബോംബ് അല്ല കേട്ടാ } ഒരു മരുന്ന് ആണ് മുറിയില്‍ അടിച്ചിട്ടതെന്ന് ഇപ്പൊ ഞാന്‍ വെളിപ്പെടുത്തട്ടെ ...നിനക്കങ്ങനെത്തന്നെ വേണം .......അബ്രയില്‍ പോയി കിടക്കേണ്ടി വന്നു ഒരു ദിവസം....പോലിസ്കാര്‍ അവിടുന്നോടിച്ചപ്പോ നേരെപ്പോയതു ബാറിലേക്ക്....അവിടെങ്കിലും മനസ്സമാധാനം കിട്ടുമല്ലോ എന്നോര്‍ത്......
പിറ്റേ ദിവസം കഴിഞ്ഞു വന്നു നോക്കിയപ്പോ
"ഹ ഹ ഹ ഹാ ഹാ" ..... നിന്‍റെ വംശം മഴുവന്‍ താഴെ ചത്തു മലച്ചു കിടക്കുന്നു .... തുള്ളിചാടാതിരുന്നത് എനിക്ക് ഭരതനാട്യം അറിയാത്തത് കൊണ്ടല്ല ....പിന്നെ താഴത്തെ ഫ്ലാറ്റിലെ ഉറങ്ങുന്ന കുട്ടി ഉണരണ്ട എന്ന് വിചാരിച്ചാണ്....
മുറിയൊക്കെ വൃത്തിയാക്കാന്‍ അല്പം പാട് പെട്ടെങ്കിലും എന്‍റെ മനസ്സ് മന്ത്രിച്ചിരുന്നു ഇവരൊക്കെ എന്‍റെ ചോരയാ ...ന്ന്...
ഇനിയൊരു കാര്യം നിന്നോട് പറയാനുള്ളത് നീയും നിന്‍റെ വര്‍ഗ്ഗവും എന്‍റെ മുറിയില്‍ വന്നു പോകരുത്... വന്നാല്‍ .....
നിനക്ക് വേണ്ടി മെനക്കെടാന്‍ എനിക്കിപ്പോ നേരമില്ല കാരണം എന്താച്ചാല്‍
ഇനിയെനിക്ക് മധുരമുള്ള രാത്രികളാണ് സുന്ദരമായ കിനാവ് കാണാന്‍....!!!
പോന്നു മൂട്ടേ .. എന്നോടൊന്നും തോന്നരുത് നിര്‍ത്തട്ടെ ....
കടപ്പാട്: ആര്‍ക്കായാലും അവര്‍ക്ക് മധുരമുള്ള രാവുകള്‍ നേരുന്നു
എത്രയെത്ര ഉറക്കമില്ലാത്ത രാവുകളാണ് നീയെനിക്ക് സമ്മാനിച്ചത് പലപ്പോഴും നീയെന്നെ കുത്തി നോവിച്ചു .എന്‍റെ ചോര കുടിച്ചു വിശപ്പും ദാഹവും തീര്‍ത്തു.എന്നിട്ടും നിന്നെ ഞാനൊന്നും ചെയ്യാതിരുന്നത് നീയെന്‍റെ ചോരയായിരുന്നത് കൊണ്ടാണ് ...
പക്ഷെ നീയെന്നെ കൂടുതല്‍ ദ്രോഹിച്ചു .എന്നെ സ്വപ്നം കാണാന്‍ അനുവദിച്ചില്ല സ്വപ്നത്തെ കുറിച്ചു നിനക്കറിയോ ....മൂട്ടേ ...??
അത് നീ അറിയണ്ട അത് സ്നേഹിക്കുന്ന മനസ്സുകള്‍ക്ക് പറഞ്ഞിട്ടുള്ളതാ ...
അല്ലേലും പണി കഴിഞ്ഞു ക്ഷീണത്തില്‍ വന്നു ഒന്നുറങ്ങാന്‍ നീ അനുവധിക്കരുണ്ടോ....എന്‍റെ സ്റ്റോര്‍ കീപ്പേര്‍ അയാള്‍ക്ക് വായ് തുറന്ന തെറി മാത്രേ വരൂ...ഒരു സിന്ധി പ്പശു വിനെപ്പോലെയ അയാള്‍....അത്രയ്ക്ക് ഉണ്ട് അയാളെ കാണാന്‍ ..രാവിലെ എണീക്കുമ്പോ ആരെയ ഇന്ന് ചീത്ത വിളിക്കേണ്ടതെന്ന് ഒരു മെനു ആക്കീട്ട ആ തെണ്ടി വരാറ്...എന്‍റെ ഭാഗ്യമോ നിര്‍ഭാഗ്യമോ....എല്ലാ ദിവസവും ആമെനുവില്‍ ഞാനുണ്ടാകും.....യെ ലെഖെ ജാവോ . ..വോ ലെഖെ ജാവോ ....എങ്ങനെ നോക്കിയാലും പണി തന്നെ പണി...ഒരു മാതിരി കുപ്പീന്ന് വന്ന ഭൂതം പോലെ..... അവിടെയും സമാധാനം ഇല്ലന്ന ഞാന്‍ പറഞ്ഞു വന്നത്.....
നാളുകള്‍ക്കകം പെറ്റു പെരുകി നിന്നെയും നിന്‍റെ മക്കളെയും ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും ഞാന്‍ സ്വീകരിച്ചു നീ പോയില്ല .അത്രക്കും ഇഷ്ട മായിരുന്നല്ലോ എന്‍റെ ചോര നിനക്ക് ..
എത്രയെത്ര ദിര്‍ഹംസ് എനിക്ക് ചിലവായി റൂമില്‍ അണ്ണന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന രണ്ജിയെട്ടന്‍ പറഞ്ഞപോലെ petrol ഉം pifpuf ഉം മാറി മാറി ഉപയോഗിച്ചു..... നീ പോകാന്‍ കൂട്ടാക്കിയില്ല........ കട്ടിലും ബെഡും പുതപ്പും എല്ലാം വെയിലത്തിട്ട് മുറിയില്‍ pest control കാരെ വിളിച്ചു മരുന്നടിപ്പിച്ചു.....5ദിവസം നീയെന്നെ ഉറങ്ങാന്‍ അനുവതിച്ചു അത് ശെരിയാണ് പക്ഷെ ദിവസങ്ങള്‍ക്കു ശേഷം നീയും പരിവാരങ്ങളും വീണ്ടും വന്നില്ലേ ?
എന്നിട്ടും നിന്നെ വേദനിപ്പിക്കാതിരുന്നത് നീയെന്‍റെ ചോരയായത് കൊണ്ട് മാത്രമായിരുന്നു...
നിനക്കറിയോ നിന്നില്‍ ഒരാളെ പോലും പിടിച്ചു ഞാന്‍ ചുമരില്‍ തേച്ചു വൃത്തി കേടാക്കിയിട്ടില്ല...ഉണ്ടായിരുന്നവന്‍ മാറി വേറെ റൂമില്‍പ്പോയി... നീ കാരണം മരം കോച്ചുന്ന തണുപ്പത്തും തറയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്
ഒരു ബ്ലാങ്കറ്റും രണ്ടു പുതിയ കുപ്പായവും ഒരു ബെഡ് ഷീറ്റും ബലദിയ പെട്ടിക്കു സമര്‍പ്പിക്കേണ്ടി വന്നു
നീ ... പൂര്‍വ്വാധികം ശക്തിയോടെ .നിന്‍റെ അജണ്ട നടപ്പിലാക്കി .നീയും നിന്‍റെ പ്രസ്ഥാനവും ഗ്രൂപ്പുകളായി തിരിഞ്ഞ് കൊട്ടേഷന്‍ കാരെ പോലെ എന്നെ ആക്രമിച്ചു കൊണ്ടേയിരുന്നു
പകല്‍ സമയങ്ങളില്‍ നിന്നെയും കൂട്ടാളികളെയും തിരഞ്ഞാല്‍ കിട്ടാതെയായി നീ കാരണം എന്‍റെ കൂട്ടുകാര്‍ മുറിയില്‍ വരാതായില്ലേ..??
കട്ടിലിന്‍റെ മീതെയിട്ട പലകയിലെ ഓരോ ദ്വാരങ്ങളിലും വിടവുകളിലുമാണ് നിന്‍റെ ഒളി സാങ്കേതമെന്നു മനസ്സിലാക്കാന്‍ N I A - യെ വിളിക്കേണ്ട ആവശ്യമൊന്നും വേണ്ടതില്ല നിന്നെ കുടിയിറക്കാന്‍ മൂന്നാറില്‍ പോയ പുലിയെ വിളിക്കെണ്ടിയും വന്നില്ല ...അതിനെക്കാളും വല്യ പുലി എന്‍റെ റൂമില്‍ ഉണ്ടായിരുന്നു....
എന്നാലും നീയെന്‍റെ ചോരയാണെന്ന ബോധം എനിക്കുണ്ട്..ട്ടോ..!
പിന്നെ പുറത്തു വിലസി നടന്നിരുന്ന നിന്‍റെ ഭാര്യാ വീട്ടുകാരും സുഹൃത്തുക്കളും ബാക്കി കുടുബക്കാരും പ്രതികാരം ചെയ്യാന്‍ വന്നപ്പോ അവരെ എങ്ങിനെയാണ് പറപറത്തിയതെന്നു ഇപ്പൊ മനസ്സിലാക്കിക്കോ...
1 ദിവസം നീ എന്നെ മുറിയില്‍ കാണാതായപ്പോ നിന്നെ പേടിച്ചു പോയതാണെന്ന് കരുതിയോ .?
പേടിച്ചു പോയത് തന്നെയാണ് പക്ഷെ നിന്നെയല്ല ഞാന്‍ മുറിയില്‍ അടിച്ചിട്ട മാരകമായ വിഷം പേടിച്ച്....... കാരണം ....കാത്തിരിക്കാന്‍ ആളുണ്ട് എനിക്ക്.... എന്നെ കാത്ത് ഒരു പെണ്‍കുട്ടി,,വീട്ടുകാര്‍,,കൂട്ടുകാര്‍....ഇങ്ങനെ ഒത്തിരിപ്പേര്‍ നാട്ടില്‍ ജീവിക്കുന്നുണ്ട്..
''ബോംബ്''എന്ന ഓമനപ്പേരുള്ള{എന്‍റെ നാട്ടില്‍.... കണ്ണൂരില്‍ ഉണ്ടാക്കുന്ന ബോംബ് അല്ല കേട്ടാ } ഒരു മരുന്ന് ആണ് മുറിയില്‍ അടിച്ചിട്ടതെന്ന് ഇപ്പൊ ഞാന്‍ വെളിപ്പെടുത്തട്ടെ ...നിനക്കങ്ങനെത്തന്നെ വേണം .......അബ്രയില്‍ പോയി കിടക്കേണ്ടി വന്നു ഒരു ദിവസം....പോലിസ്കാര്‍ അവിടുന്നോടിച്ചപ്പോ നേരെപ്പോയതു ബാറിലേക്ക്....അവിടെങ്കിലും മനസ്സമാധാനം കിട്ടുമല്ലോ എന്നോര്‍ത്......
പിറ്റേ ദിവസം കഴിഞ്ഞു വന്നു നോക്കിയപ്പോ
"ഹ ഹ ഹ ഹാ ഹാ" ..... നിന്‍റെ വംശം മഴുവന്‍ താഴെ ചത്തു മലച്ചു കിടക്കുന്നു .... തുള്ളിചാടാതിരുന്നത് എനിക്ക് ഭരതനാട്യം അറിയാത്തത് കൊണ്ടല്ല ....പിന്നെ താഴത്തെ ഫ്ലാറ്റിലെ ഉറങ്ങുന്ന കുട്ടി ഉണരണ്ട എന്ന് വിചാരിച്ചാണ്....
മുറിയൊക്കെ വൃത്തിയാക്കാന്‍ അല്പം പാട് പെട്ടെങ്കിലും എന്‍റെ മനസ്സ് മന്ത്രിച്ചിരുന്നു ഇവരൊക്കെ എന്‍റെ ചോരയാ ...ന്ന്...
ഇനിയൊരു കാര്യം നിന്നോട് പറയാനുള്ളത് നീയും നിന്‍റെ വര്‍ഗ്ഗവും എന്‍റെ മുറിയില്‍ വന്നു പോകരുത്... വന്നാല്‍ .....
നിനക്ക് വേണ്ടി മെനക്കെടാന്‍ എനിക്കിപ്പോ നേരമില്ല കാരണം എന്താച്ചാല്‍
ഇനിയെനിക്ക് മധുരമുള്ള രാത്രികളാണ് സുന്ദരമായ കിനാവ് കാണാന്‍....!!!
പോന്നു മൂട്ടേ .. എന്നോടൊന്നും തോന്നരുത് നിര്‍ത്തട്ടെ ....
കടപ്പാട്: ആര്‍ക്കായാലും അവര്‍ക്ക് മധുരമുള്ള രാവുകള്‍ നേരുന്നു
തിങ്കളാഴ്‌ച, ജൂലൈ 05, 2010
ഒരു വിസിറ്റ് വിസയുടെ കഥ
പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.
''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.
ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്സ്പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.
ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.
ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..
ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.
ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.
റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.
രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.
'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.
ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.
വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.
ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.
ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.
കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.
മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.
ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..
പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.
നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.
ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.
അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...
''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.
ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്സ്പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.
ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.
ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..
ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.
ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.
റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.
രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.
'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.
ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.
വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.
ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.
ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.
കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.
മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.
ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..
പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.
നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.
ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.
അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...
ഞായറാഴ്‌ച, ജൂലൈ 04, 2010
നീ ഒരു പെണ്ണ് മാത്രമാണ്
മകളെ കേള്‍ക്കുക
അടുക്കളയില്‍
നിന്‍ ശബ്ദമുയരരുത്
അരുതു നീയുറക്കെ
ചിരിക്കരുത്
നിന്‍റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലും
ശബ്ദമാവരുത്
നിന്‍റെ മൂടുപടം
നീ തുറക്കരുത്
അതു ചെയ്യാതെ തന്നെ
കഴുകന്‍ കണ്ണുകള്‍
നിന്നെ
കോരിക്കുടിക്കുന്നുണ്ട്
നാട്ടു മാങ്ങയ്ക്ക്
നീ കല്ലെറിയരുത്
കൈകളുയരുന്നത് കാത്ത്
കണ്‍ കോണില്‍ കാമം നിറച്ച്
നിനക്കായ്
ചൂണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്
സൌഹൃദത്തിന്‍റെ
വിജനതയില്‍
നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍
പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത്
അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്
യാത്രയ്ക്കിടയില്‍
നിന്‍റെ അവയവങ്ങള്‍
സ്ഥാനങ്ങളില്‍ തന്നെയെന്ന്
പരിശോധിക്കപ്പെടും
മകളെ
നീ ഒച്ച വയ്ക്കരുത്
കാരണം നീ പെണ്ണാണ്
പൊന്നു തികയാഞ്ഞത്തിന്
തീച്ചൂടറിഞ്ഞ്
വേവുമ്പോഴും
മകളെ അരുതു നീ
കണ്ണുനീര്‍ തൂവരുത്
ഇരുള്‍ പടര്‍പ്പില്‍
കാട്ടു പൊന്തയില്‍
ഇര പിടിയന്മാര്‍
നിന്‍റെ
ചോര രുചിക്കുമ്പോഴും
നീ ഞരങ്ങരുത്
കാരണം മകളെ,
നീയൊരു പെണ്ണാണ്
പിതൃ സ്നേഹം
നിന്‍റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴും
നിന്‍റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴും
നീ പുറത്തു പറയരുത്
വാര്‍ന്നു പോയ രക്തമിനി
ഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു
വസ്തു മാത്രമാണ്
ചാക്കിനുള്ളില്‍
പുഴുവരിക്കുമ്പോഴും
കോണ്‍വെണ്ടിലെ
കിണറിന്‍റെ
ആഴമളക്കുമ്പോഴും
വൈറസുകള്‍
നിന്‍റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴും
നീ ചുണ്ടനക്കരുത്
കാരണം മകളെ
നീ പിറന്നതു തന്നെ
ഒരു ആണിന്‍റെ
നേരമ്പോക്കാണ്
ജനിക്കും മുമ്പേ
മരണത്തിന്‍റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നു
നീ ജനിക്കരുതായിരുന്നു
അടുക്കളയില്‍
നിന്‍ ശബ്ദമുയരരുത്
അരുതു നീയുറക്കെ
ചിരിക്കരുത്
നിന്‍റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലും
ശബ്ദമാവരുത്
നിന്‍റെ മൂടുപടം
നീ തുറക്കരുത്
അതു ചെയ്യാതെ തന്നെ
കഴുകന്‍ കണ്ണുകള്‍
നിന്നെ
കോരിക്കുടിക്കുന്നുണ്ട്
നാട്ടു മാങ്ങയ്ക്ക്
നീ കല്ലെറിയരുത്
കൈകളുയരുന്നത് കാത്ത്
കണ്‍ കോണില്‍ കാമം നിറച്ച്
നിനക്കായ്
ചൂണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്
സൌഹൃദത്തിന്‍റെ
വിജനതയില്‍
നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍
പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത്
അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്
യാത്രയ്ക്കിടയില്‍
നിന്‍റെ അവയവങ്ങള്‍
സ്ഥാനങ്ങളില്‍ തന്നെയെന്ന്
പരിശോധിക്കപ്പെടും
മകളെ
നീ ഒച്ച വയ്ക്കരുത്
കാരണം നീ പെണ്ണാണ്
പൊന്നു തികയാഞ്ഞത്തിന്
തീച്ചൂടറിഞ്ഞ്
വേവുമ്പോഴും
മകളെ അരുതു നീ
കണ്ണുനീര്‍ തൂവരുത്
ഇരുള്‍ പടര്‍പ്പില്‍
കാട്ടു പൊന്തയില്‍
ഇര പിടിയന്മാര്‍
നിന്‍റെ
ചോര രുചിക്കുമ്പോഴും
നീ ഞരങ്ങരുത്
കാരണം മകളെ,
നീയൊരു പെണ്ണാണ്
പിതൃ സ്നേഹം
നിന്‍റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴും
നിന്‍റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴും
നീ പുറത്തു പറയരുത്
വാര്‍ന്നു പോയ രക്തമിനി
ഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു
വസ്തു മാത്രമാണ്
ചാക്കിനുള്ളില്‍
പുഴുവരിക്കുമ്പോഴും
കോണ്‍വെണ്ടിലെ
കിണറിന്‍റെ
ആഴമളക്കുമ്പോഴും
വൈറസുകള്‍
നിന്‍റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴും
നീ ചുണ്ടനക്കരുത്
കാരണം മകളെ
നീ പിറന്നതു തന്നെ
ഒരു ആണിന്‍റെ
നേരമ്പോക്കാണ്
ജനിക്കും മുമ്പേ
മരണത്തിന്‍റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നു
നീ ജനിക്കരുതായിരുന്നു
തിങ്കളാഴ്‌ച, ജൂൺ 28, 2010
നമ്മുടെ രണ്ടാം ദേശീയോത്സവം
കേരളത്തിന്റെ രണ്ടാം ദേശീയോത്സവം കൊണ്ടാടുകയാണ് നാം ജൂണ്‍ 26 ശനിയാഴ്ച. മലയാളികള്‍ ഒരുപക്ഷേ ഓണത്തേക്കാലും ഇഷ്ടത്തോടെ കൊണ്ടാടുന്നതാണ് ഈ രണ്ടാം ദേശീയോത്സവം. രണ്ട് മാസത്തിലൊരിയ്ക്കലെങ്കിലും ഈ രണ്ടാം ദേശീയോത്സവം ആഘോഷിച്ചില്ലെങ്കില്‍ മലയാളിയ്ക്ക് ദുഖമാണ്.
കേരളത്തിന്റെ ആ രണ്ടാം ദേശീയോത്സവം പണ്ട് 'ബന്ദ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കുറച്ച് കാലം മുമ്പ് കോടതി ഇടപെട്ട് ആ പേര് വേണ്ട പകരം 'ഹര്‍ത്താല്‍' എന്ന് മതി എന്ന് നിഷ്കര്‍ഷിച്ചു. ഒരു പേരിലെന്തിരിയ്ക്കുന്നു എന്ന് പറഞ്ഞ് മലയാളികള്‍ ആ നിര്‍ദ്ദേശത്തെ നെഞ്ചിലേറ്റി.
ഇത്തവണ ഈ ആഘോഷത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതിനാണ്. 2010 ഏപ്രില്‍ 27 നായിരുന്നു ഇതിന് മുമ്പ് നാം ഈ ഉത്സവം ആഘോഷിച്ചത്.
അന്ന് ഇന്ത്യ ഒട്ടുക്ക് ഈ ഉത്സവം ആഘോഷിയ്ക്കണമെന്നാണ് എന്‍ഡിഎ ഒഴികെയുളള 13 ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചത്. കേരളം ഈ നിര്‍ദ്ദേശം സമ്പൂര്‍ണമായി ഉള്‍ക്കൊണ്ട് അത് മഹത്തായ ഉത്സവമാക്കി മാറ്റി. പക്ഷേ പരമ ബോറന്മാരായ മറ്റ് സംസ്ഥാനക്കാര്‍ ഈ ആഘോഷത്തില്‍ കാര്യമായി പങ്കെടുത്തില്ല. കേരളം മാത്രം (വല്ലപ്പോഴും ബംഗാളും) ആഘോഷിയ്ക്കുന്ന ഉത്സവമായതുകൊണ്ട് അവര്‍ പുറം തിരിഞ്ഞ് നിന്നതാണോയെന്ന് സംശയമുണ്ട്. അടുത്ത തവണയും ഇത് തുടര്‍ന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മറ്റൊരു കേരള ഹര്‍ത്താല്‍ ആഘോഷിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട്.
അന്ന് ഈ ആഘോഷത്തില്‍ വിശ്വാസമില്ലാത്ത ചേര്‍ത്തല കെഎസ് ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ് ബിജു(41) ജോലിയ്ക്കെത്തി. ഹര്‍ത്താല്‍ ദിവസം പണിചെയ്തില്ലെങ്കില്‍ ജോലിയില്‍നിന്നു് പിരിച്ചുവിടുമെന്ന് ഉത്തരവുകിട്ടിതിയനെത്തുടര്‍ന്നാണ് ബിജു ജോലിയ്ക്കെത്തിയത്. ബസ് ഓടിച്ച ബിജുവിനെ യൂണിയന്‍ പ്രവര്‍ത്തകര്‍ ചെരുപ്പുമാല അണിയിച്ചു. പിന്നെ ബിജുവിന്റെ തലയില്‍ മൂത്രമൊഴിച്ചു.
ആലത്തൂരുകാരി സിന്ധുവിന് അന്നേ ദിവസം അവിസ്മരണീയമാക്കാന്‍ ഉള്ള സൗകര്യം ഉണ്ടാക്കിയതും ഈ ആഘോം തന്നെ. എസ്.ഐ ദനേശ് കോറോത്ത് 2010 ജൂണ്‍ 26 ഒരിയ്ക്കലും മറക്കില്ല. കണ്ണൂര്‍ വളപട്ടണത്തായിരുന്നു ജൂണ്‍ 26ന് ദനേശിന് ജോലി. ഇത്തരം കുഞ്ഞുകുഞ്ഞ് ഓര്‍മകളല്ലേ ഒടുവില്‍ ഉത്സവങ്ങളെക്കുറിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാവൂ.
ഏപ്രില്‍ 27ന് ശേഷം നാം കിനാലൂരിലും വടകരയിലും കണ്ണൂരിലും ഒക്കെ ചെറിയ തോതില്‍ ഹര്‍ത്താല്‍ നാട്ടുത്സവങ്ങള്‍ നടന്നു. എങ്കിലും അഖില കേരള ആഘോഷത്തിന് ഒരു അവസരം കിട്ടിയത് ഇപ്പോഴാണ്. ഇനി അടുത്തത് എന്നാണോ എന്തോ. ഓഗസ്റ്റ് പകുതികഴിയുമ്പോള്‍ ഉണ്ടാവും എന്ന് പ്രതീക്ഷിയ്ക്കാം
ഓണമോ, ക്രിസ്മസോ പോലെ നിശ്ചിത ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കേണ്ടെന്നതാണ് ഈ രണ്ടാം ദേശീയോത്സവത്തിന്റെ ഗുണം. നാല് പേര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ നമുക്ക് ഇത് ആഘോഷിയ്ക്കാം. വടക്ക് കാഞ്ഞങ്ങാട്ടോ തെക്ക് പാറശാലയിലോ ഇരുന്ന് നാല് പേര്‍ പ്രഖ്യാപിച്ചാല്‍ മതി. "നാളെ നാം, മലയാളികള്‍ രണ്ടാം ദേശീയോത്സവം ആഘോഷിയ്ക്കും".
ഈ പ്രഖ്യാപനം ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും അറിഞ്ഞുകഴിഞ്ഞാല്‍ സുരപാനത്തില്‍ സന്തേഷം കണ്ടെത്തുന്ന മലയാളികള്‍ അഹമഹമിഹയാ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബെവറേജസ് കോര്‍പ്പറേഷന്റെ 337 കടകളിലേയ്ക്കും മാര്‍ച്ച് ചെയ്യും. സര്‍വ മര്യാദയോടും കൂടി വരിവരിയായി നില്‍ക്കും. കൂടിയതും കുറഞ്ഞതുമായ മറ്റവനെ വാങ്ങി വീട്ടിലേയ്ക്കോ അല്ലെങ്കില്‍ കൂട്ടുകാരുമായി കൂടാനാവുന്ന മറ്റേതെങ്കിലും കൂട്ടിലേയ്ക്കോ പോകും. വേണമെങ്കില്‍ അവിടെ തന്നെ തയ്യാറാക്കാനായി ബീഫും കപ്പയും മറ്റ് അനുസാരികളും കണ്ടെത്തും. ഇതൊക്കെ ചെയ്യാന്‍ കൂട്ടുകാര്‍ക്ക് എന്തൊരു ഒത്തൊരുമ ആണെന്നോ. ദേശീയോത്സവ ആഘോഷം മോശമാക്കരുതല്ലോ.
എന്തായാലും ഏത് പാര്‍ട്ടി രണ്ടാം ദേശീയോത്സവം പ്രഖ്യാപിച്ചാലും എല്ലാ പാര്‍ട്ടിക്കാര്‍ക്കും സന്തോഷമാണ്. ഭരണ പക്ഷത്തിന് വന്‍ സന്തോഷം. കാരണം ഒരു ആഘോഷം ഖജനാവിലേയ്ക്ക് കുറച്ച് കോടികള്‍ കൂടുതല്‍ എത്തിയ്ക്കും. എല്ലാ ഹര്‍ത്താല്‍ ദിവസത്തിന്റെ തലേന്നും ബെവറേജസ് കോര്‍പ്പറേഷന്റെ വരുമാനം 20 ശതമാനം കണ്ട് കൂടും. ധനമന്ത്രിയ്ക്ക് ഇത് കണ്ടില്ലെന്ന് നടിയ്ക്കാനാവുമോ. ധനക്കമ്മി കുറയ്ക്കാന്‍ ഇതിനേക്കാള്‍ മികച്ച മറ്റെന്ത് വിദ്യയുണ്ട്.
മറ്റെല്ലാ ആഘോഷവും എന്ന പോലെ തന്നെ ഈ ആഘോഷത്തിലും എല്ലാ മലയാള ടെലിവിഷന്‍ ചാനലുകളും പങ്ക് ചേരും. നേരത്തേ പ്രഖ്യാപിച്ചിരുന്ന പരിപാടികള്‍ മാറ്റും. പകരം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും തട്ട് പൊളിപ്പന്‍ മലയാള സിനിമ സംപ്രേക്ഷണം ചെയ്യും.
സുരപാനത്തില്‍ കമ്പമില്ലാത്തവരും ആഘോഷം മുടക്കാറില്ല. തലേന്ന് തന്നെ ചിക്കനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിശിഷ്ട ഭോജ്യ വസ്തുവോ വാങ്ങും. ആഘോഷ ദിവസം അതൊക്കെ തയ്യാറാക്കി കുഞ്ഞുകുട്ടി പരാധീനങ്ങളോടൊപ്പം ചാനലിലെ സിനിമയും കണ്ട് ആര്‍ത്ത് ഉല്ലസിയ്ക്കും. വീട്ടമ്മമാര്‍ക്കും സന്തോഷത്തിന്റെ ദിനമാണിത്. എല്ലാപേരും വീട്ടില്‍. കണവനെക്കൊണ്ട് ശല്യമില്ല. ഒന്നുകില്‍ ഒരുമൂലയില്‍ രണ്ടെണ്ണം അടിച്ചുകൊണ്ട് ഇരുന്നുകൊള്ളും. അല്ലെങ്കില്‍ കൂട്ടുകാരുടേ കേന്ദ്രത്തിലേയ്ക്ക് പൊയ്ക്കൊള്ളും പിന്നെ വൈകീട്ടേ അതിയാന്റെ ശല്യമുണ്ടാവൂ. ഇനി സുരപാന പ്രീയനല്ലെങ്കില്‍ ചിക്കന്‍ വെട്ടാനും ഉള്ളി തൊലിയ്ക്കാനും ഒക്കെ അടുക്കളയില്‍ കൂടുകയും ചെയ്യും. ആനന്ദലബ്ദിയ്ക്കിനി എന്ത് വേണം.
ചാനല്‍ സിനിമയില്‍ കമ്പം ഇല്ലാത്തവര്‍ സി ഡി വാടകയ്ക്കെടുത്ത് ആഘോഷം കൊഴുപ്പിയ്ക്കും. സ്റ്റാര്‍ മൂവീസ്, എച്ച് ബി ഒ തടങ്ങിയ പരദേശി ചാനലുകള്‍ക്ക് നമ്മുടെ ഈ ദേശീയോത്സവത്തെക്കുറിച്ച് അറിഞ്ഞുകൂടെന്ന് തോന്നുന്നു. അതുകൊണ്ട് അവര്‍ പ്രത്യേക പരിപാടി ഒന്നും ഉള്‍പ്പെടുത്താറില്ല. ഉടനെ തന്നെ ആരെങ്കിലും അവരുടെ പ്രോഗ്രാമിംഗ് വിഭാഗത്തെ ഈ കൊയ്ത്ത് വേളയെക്കുറിച്ച് അറിയിയ്ക്കേണ്ടതാണ്.
കച്ചവടക്കാര്‍ക്ക് ഒരു ദിവസം കട അടയ്ക്കുക എന്ന് പറഞ്ഞാല്‍ അത് ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കട അടയ്ക്കാന്‍ സന്തോഷമാണ്. എന്തിന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവന്റെ മൂത്രം തന്റെ കടയ്ക്കുള്ളിലാക്കണം? അടച്ചില്ലെങ്കില്‍ മിഠായി കുപ്പികള്‍ വേറെ വാങ്ങേണ്ടി വരും. മുന്നില്‍ ചില്ലിട്ട കടയാണെങ്കില്‍ ചില്ല് മാറ്റേണ്ടി വരും. ഈ പൊല്ലാപ്പോന്നും വേണ്ട. കട തുറക്കാതിരുന്നാല്‍ പോരേ. ആരും തുറക്കാത്തതുകൊണ്ട് കച്ചവടം നഷ്ടമാവുമെന്ന പൊല്ലാപ്പുമില്ല.
പടക്കം വില്കാന്‍ ലൈസന്‍സുള്ള ഒരു കടക്കാരന്‍ ഈയിടെ ഇങ്ങനെ പറഞ്ഞു.
അടുത്ത തവണ മുതല്‍ ഹര്‍ത്താലിന്റെ തലേദിവസം പടക്ക കടകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നതാണ്.
കേരളത്തിന്റെ ആ രണ്ടാം ദേശീയോത്സവം പണ്ട് 'ബന്ദ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കുറച്ച് കാലം മുമ്പ് കോടതി ഇടപെട്ട് ആ പേര് വേണ്ട പകരം 'ഹര്‍ത്താല്‍' എന്ന് മതി എന്ന് നിഷ്കര്‍ഷിച്ചു. ഒരു പേരിലെന്തിരിയ്ക്കുന്നു എന്ന് പറഞ്ഞ് മലയാളികള്‍ ആ നിര്‍ദ്ദേശത്തെ നെഞ്ചിലേറ്റി.
ഇത്തവണ ഈ ആഘോഷത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതിനാണ്. 2010 ഏപ്രില്‍ 27 നായിരുന്നു ഇതിന് മുമ്പ് നാം ഈ ഉത്സവം ആഘോഷിച്ചത്.
അന്ന് ഇന്ത്യ ഒട്ടുക്ക് ഈ ഉത്സവം ആഘോഷിയ്ക്കണമെന്നാണ് എന്‍ഡിഎ ഒഴികെയുളള 13 ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചത്. കേരളം ഈ നിര്‍ദ്ദേശം സമ്പൂര്‍ണമായി ഉള്‍ക്കൊണ്ട് അത് മഹത്തായ ഉത്സവമാക്കി മാറ്റി. പക്ഷേ പരമ ബോറന്മാരായ മറ്റ് സംസ്ഥാനക്കാര്‍ ഈ ആഘോഷത്തില്‍ കാര്യമായി പങ്കെടുത്തില്ല. കേരളം മാത്രം (വല്ലപ്പോഴും ബംഗാളും) ആഘോഷിയ്ക്കുന്ന ഉത്സവമായതുകൊണ്ട് അവര്‍ പുറം തിരിഞ്ഞ് നിന്നതാണോയെന്ന് സംശയമുണ്ട്. അടുത്ത തവണയും ഇത് തുടര്‍ന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മറ്റൊരു കേരള ഹര്‍ത്താല്‍ ആഘോഷിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട്.
അന്ന് ഈ ആഘോഷത്തില്‍ വിശ്വാസമില്ലാത്ത ചേര്‍ത്തല കെഎസ് ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ് ബിജു(41) ജോലിയ്ക്കെത്തി. ഹര്‍ത്താല്‍ ദിവസം പണിചെയ്തില്ലെങ്കില്‍ ജോലിയില്‍നിന്നു് പിരിച്ചുവിടുമെന്ന് ഉത്തരവുകിട്ടിതിയനെത്തുടര്‍ന്നാണ് ബിജു ജോലിയ്ക്കെത്തിയത്. ബസ് ഓടിച്ച ബിജുവിനെ യൂണിയന്‍ പ്രവര്‍ത്തകര്‍ ചെരുപ്പുമാല അണിയിച്ചു. പിന്നെ ബിജുവിന്റെ തലയില്‍ മൂത്രമൊഴിച്ചു.
ആലത്തൂരുകാരി സിന്ധുവിന് അന്നേ ദിവസം അവിസ്മരണീയമാക്കാന്‍ ഉള്ള സൗകര്യം ഉണ്ടാക്കിയതും ഈ ആഘോം തന്നെ. എസ്.ഐ ദനേശ് കോറോത്ത് 2010 ജൂണ്‍ 26 ഒരിയ്ക്കലും മറക്കില്ല. കണ്ണൂര്‍ വളപട്ടണത്തായിരുന്നു ജൂണ്‍ 26ന് ദനേശിന് ജോലി. ഇത്തരം കുഞ്ഞുകുഞ്ഞ് ഓര്‍മകളല്ലേ ഒടുവില്‍ ഉത്സവങ്ങളെക്കുറിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാവൂ.
ഏപ്രില്‍ 27ന് ശേഷം നാം കിനാലൂരിലും വടകരയിലും കണ്ണൂരിലും ഒക്കെ ചെറിയ തോതില്‍ ഹര്‍ത്താല്‍ നാട്ടുത്സവങ്ങള്‍ നടന്നു. എങ്കിലും അഖില കേരള ആഘോഷത്തിന് ഒരു അവസരം കിട്ടിയത് ഇപ്പോഴാണ്. ഇനി അടുത്തത് എന്നാണോ എന്തോ. ഓഗസ്റ്റ് പകുതികഴിയുമ്പോള്‍ ഉണ്ടാവും എന്ന് പ്രതീക്ഷിയ്ക്കാം
ഓണമോ, ക്രിസ്മസോ പോലെ നിശ്ചിത ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കേണ്ടെന്നതാണ് ഈ രണ്ടാം ദേശീയോത്സവത്തിന്റെ ഗുണം. നാല് പേര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ നമുക്ക് ഇത് ആഘോഷിയ്ക്കാം. വടക്ക് കാഞ്ഞങ്ങാട്ടോ തെക്ക് പാറശാലയിലോ ഇരുന്ന് നാല് പേര്‍ പ്രഖ്യാപിച്ചാല്‍ മതി. "നാളെ നാം, മലയാളികള്‍ രണ്ടാം ദേശീയോത്സവം ആഘോഷിയ്ക്കും".
ഈ പ്രഖ്യാപനം ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും അറിഞ്ഞുകഴിഞ്ഞാല്‍ സുരപാനത്തില്‍ സന്തേഷം കണ്ടെത്തുന്ന മലയാളികള്‍ അഹമഹമിഹയാ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബെവറേജസ് കോര്‍പ്പറേഷന്റെ 337 കടകളിലേയ്ക്കും മാര്‍ച്ച് ചെയ്യും. സര്‍വ മര്യാദയോടും കൂടി വരിവരിയായി നില്‍ക്കും. കൂടിയതും കുറഞ്ഞതുമായ മറ്റവനെ വാങ്ങി വീട്ടിലേയ്ക്കോ അല്ലെങ്കില്‍ കൂട്ടുകാരുമായി കൂടാനാവുന്ന മറ്റേതെങ്കിലും കൂട്ടിലേയ്ക്കോ പോകും. വേണമെങ്കില്‍ അവിടെ തന്നെ തയ്യാറാക്കാനായി ബീഫും കപ്പയും മറ്റ് അനുസാരികളും കണ്ടെത്തും. ഇതൊക്കെ ചെയ്യാന്‍ കൂട്ടുകാര്‍ക്ക് എന്തൊരു ഒത്തൊരുമ ആണെന്നോ. ദേശീയോത്സവ ആഘോഷം മോശമാക്കരുതല്ലോ.
എന്തായാലും ഏത് പാര്‍ട്ടി രണ്ടാം ദേശീയോത്സവം പ്രഖ്യാപിച്ചാലും എല്ലാ പാര്‍ട്ടിക്കാര്‍ക്കും സന്തോഷമാണ്. ഭരണ പക്ഷത്തിന് വന്‍ സന്തോഷം. കാരണം ഒരു ആഘോഷം ഖജനാവിലേയ്ക്ക് കുറച്ച് കോടികള്‍ കൂടുതല്‍ എത്തിയ്ക്കും. എല്ലാ ഹര്‍ത്താല്‍ ദിവസത്തിന്റെ തലേന്നും ബെവറേജസ് കോര്‍പ്പറേഷന്റെ വരുമാനം 20 ശതമാനം കണ്ട് കൂടും. ധനമന്ത്രിയ്ക്ക് ഇത് കണ്ടില്ലെന്ന് നടിയ്ക്കാനാവുമോ. ധനക്കമ്മി കുറയ്ക്കാന്‍ ഇതിനേക്കാള്‍ മികച്ച മറ്റെന്ത് വിദ്യയുണ്ട്.
മറ്റെല്ലാ ആഘോഷവും എന്ന പോലെ തന്നെ ഈ ആഘോഷത്തിലും എല്ലാ മലയാള ടെലിവിഷന്‍ ചാനലുകളും പങ്ക് ചേരും. നേരത്തേ പ്രഖ്യാപിച്ചിരുന്ന പരിപാടികള്‍ മാറ്റും. പകരം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും തട്ട് പൊളിപ്പന്‍ മലയാള സിനിമ സംപ്രേക്ഷണം ചെയ്യും.
സുരപാനത്തില്‍ കമ്പമില്ലാത്തവരും ആഘോഷം മുടക്കാറില്ല. തലേന്ന് തന്നെ ചിക്കനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിശിഷ്ട ഭോജ്യ വസ്തുവോ വാങ്ങും. ആഘോഷ ദിവസം അതൊക്കെ തയ്യാറാക്കി കുഞ്ഞുകുട്ടി പരാധീനങ്ങളോടൊപ്പം ചാനലിലെ സിനിമയും കണ്ട് ആര്‍ത്ത് ഉല്ലസിയ്ക്കും. വീട്ടമ്മമാര്‍ക്കും സന്തോഷത്തിന്റെ ദിനമാണിത്. എല്ലാപേരും വീട്ടില്‍. കണവനെക്കൊണ്ട് ശല്യമില്ല. ഒന്നുകില്‍ ഒരുമൂലയില്‍ രണ്ടെണ്ണം അടിച്ചുകൊണ്ട് ഇരുന്നുകൊള്ളും. അല്ലെങ്കില്‍ കൂട്ടുകാരുടേ കേന്ദ്രത്തിലേയ്ക്ക് പൊയ്ക്കൊള്ളും പിന്നെ വൈകീട്ടേ അതിയാന്റെ ശല്യമുണ്ടാവൂ. ഇനി സുരപാന പ്രീയനല്ലെങ്കില്‍ ചിക്കന്‍ വെട്ടാനും ഉള്ളി തൊലിയ്ക്കാനും ഒക്കെ അടുക്കളയില്‍ കൂടുകയും ചെയ്യും. ആനന്ദലബ്ദിയ്ക്കിനി എന്ത് വേണം.
ചാനല്‍ സിനിമയില്‍ കമ്പം ഇല്ലാത്തവര്‍ സി ഡി വാടകയ്ക്കെടുത്ത് ആഘോഷം കൊഴുപ്പിയ്ക്കും. സ്റ്റാര്‍ മൂവീസ്, എച്ച് ബി ഒ തടങ്ങിയ പരദേശി ചാനലുകള്‍ക്ക് നമ്മുടെ ഈ ദേശീയോത്സവത്തെക്കുറിച്ച് അറിഞ്ഞുകൂടെന്ന് തോന്നുന്നു. അതുകൊണ്ട് അവര്‍ പ്രത്യേക പരിപാടി ഒന്നും ഉള്‍പ്പെടുത്താറില്ല. ഉടനെ തന്നെ ആരെങ്കിലും അവരുടെ പ്രോഗ്രാമിംഗ് വിഭാഗത്തെ ഈ കൊയ്ത്ത് വേളയെക്കുറിച്ച് അറിയിയ്ക്കേണ്ടതാണ്.
കച്ചവടക്കാര്‍ക്ക് ഒരു ദിവസം കട അടയ്ക്കുക എന്ന് പറഞ്ഞാല്‍ അത് ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കട അടയ്ക്കാന്‍ സന്തോഷമാണ്. എന്തിന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവന്റെ മൂത്രം തന്റെ കടയ്ക്കുള്ളിലാക്കണം? അടച്ചില്ലെങ്കില്‍ മിഠായി കുപ്പികള്‍ വേറെ വാങ്ങേണ്ടി വരും. മുന്നില്‍ ചില്ലിട്ട കടയാണെങ്കില്‍ ചില്ല് മാറ്റേണ്ടി വരും. ഈ പൊല്ലാപ്പോന്നും വേണ്ട. കട തുറക്കാതിരുന്നാല്‍ പോരേ. ആരും തുറക്കാത്തതുകൊണ്ട് കച്ചവടം നഷ്ടമാവുമെന്ന പൊല്ലാപ്പുമില്ല.
പടക്കം വില്കാന്‍ ലൈസന്‍സുള്ള ഒരു കടക്കാരന്‍ ഈയിടെ ഇങ്ങനെ പറഞ്ഞു.
അടുത്ത തവണ മുതല്‍ ഹര്‍ത്താലിന്റെ തലേദിവസം പടക്ക കടകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നതാണ്.
ചൊവ്വാഴ്ച, ജൂൺ 15, 2010
ചര്‍ച്ചയില്‍ വീര്‍പ്പുമുട്ടുന്ന കേരളം
ചര്‍ച്ചകളും വിശകലനവും കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു പ്രദേശം ഭൂമിയിില്‍ കേരളമല്ലാതെ മറ്റൊരു പ്രദേശമുണ്ടാവില്ല.കാതലായ ചര്‍ച്ചകളും പരിഹാരനിര്‍ദ്ദേശവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന സാഹചര്യത്തില്‍ നാം നമ്മുടെ സമയവും സംഭാഷണങ്ങളും ഒരു തരത്തിലും പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാതെ ചിലച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ അല്ലെങ്കില്‍ ചര്‍ച്ചകളുടെ എണ്ണം കുറയ്ക്കാന്‍ നാം ഒരു ചര്‍ച്ച കൂടി സംഘടിപ്പിക്കേണ്ടിവരുമോ?
ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ ഇന്റര്‍നെറ്റ്, ഓര്‍ക്കൂട്ട്, ബ്ലോഗ് എന്നീത്യാദി സങ്കേതിക മാര്‍ഗ്ഗങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നമ്മുടെ പ്രദേശത്തിന്റെ വരള്‍ച്ച മുരടിച്ച് ഒരു വ്യവസായവും ഒരു തൊഴിലവസരവും കിട്ടാതെ കൂടിവെള്ളവും കറന്റും വിദ്യാഭ്യാസവും കൃഷിയും ചെറുകിട വന്‍കിട പദ്ധതികളൊന്നും തിരിഞ്ഞ് നോക്കാതെ അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടപ്പെടുമ്പോള്‍ നമുക്ക് മാണി കോണ്‍ഗ്രസ് ലയനവും സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും ഐ.എന്‍.എല്‍ ഇടതുപക്ഷം വിടുമോ, പി.സി.തോമസിനെ ഇടതുപക്ഷത്തില്‍ ചേര്‍ക്കുമോ, കളരിയറിയാത്ത കളരി ഗുരുക്കന്മാരുടെ സംഘടനയുടെ വെല്ലുവിളികളോ, പെണ്‍കുട്ടികള്‍ ചുരുദാറോ, ജീന്‍സോ ധരിക്കുന്നത് നല്ലത് എന്നോ... കല്ല്യാണത്തിന് മുന്‍പ് ലൈംഗികബന്ധങ്ങള്‍ ആവാമോ എന്ന് ഗൗരവകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
ഇവിടെ ശരാശരി ഒരു പ്രവാസി തന്റെ 15 വര്‍ഷത്തിന്റെയോ 20 വര്‍ഷത്തിന്റെയോ അദ്ധ്യാനഫലം കൊണ്ട് നാട്ടില്‍ ഒരു കൂര പണിയാന്‍ തുടങ്ങിയാല്‍ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതകുറവ് കൊണ്ട് പകുതിവെച്ച് നിര്‍ത്തിയ എത്ര വീടുകളും കെട്ടിടങ്ങളും ഉണ്ട് .കേരളത്തില്‍ ലഭ്യമല്ലാത്ത മണല്‍ മണല്‍ കിട്ടാതായിട്ട് വര്‍ഷങ്ങളായിട്ടും നമ്മുടെ ഗവണ്‍മെന്റോ അനുബന്ധവകുപ്പോ ഒരു ബദല്‍ സംവിധാനമൊ അല്ലെങ്കില്‍ മണല്‍ ലഭ്യമാകുന്ന തരത്തില്‍ ഒരു ഇടപെടലൊ നടത്തിയിട്ടുണ്ടൊ എന്ന് പറയാന്‍ പറ്റുമോ. ഒരു നിര്‍മാണ പ്രവര്‍ത്തനത്തിന് അഭികാമ്യമായ മണല്‍പോലും ലഭ്യമല്ലാതെ വരുമ്പോള്‍ ഉള്ള സ്ഥലത്ത് നിന്ന് ഇറക്കുമതി ചെയ്‌തോ അല്ലെങ്കില്‍ മറ്റു വഴികളൊ തേടി സുഗമമായി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണല്ലോ വേണ്ടത്. ഈ നിസ്സാര പ്രവര്‍ത്തിന് പോലും പരിഹാരം കാണാന്‍ കഴിയാതെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ചെങ്കല്ല്, ഇഷ്ടിക എന്നിവയുടെ വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു, ചെത്ത് കല്ല് അവരവര്‍ക്ക് തോന്നിയത് പോലെ വില്‍ക്കുന്നു. വില കൂടാനുള്ള കാരണം പോലും കാണിക്കാനില്ലാതെ ഈ കല്ലുടമകള്‍ക്ക് അല്ലെങ്കില്‍ ഏജന്റ്മാര്‍ക്ക് വിലകൂട്ടുന്നതില്‍ ഒരു പ്രയാസവുമില്ല. ഗവണ്‍മെന്റിന്റെ ഒരു നിയന്ത്രണവും നിയമവും ഇവരുടെ മേലില്ല - അത് തന്നെ കാരണം.
മരപ്പണിക്കാരനും കല്‍പ്പണിക്കാരനും വാര്‍ക്കപ്പണിക്കാരനും ഇവിടെ സംഘടനകളുമുണ്ട്. അവകാശങ്ങള്‍ക്ക് വേണ്ടി ഇവരെല്ലാവരും ധര്‍ണയും സമരവും നടത്താറുണ്ട്. കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളുടെ പിന്‍ബലമുണ്ട്. ഈ പണിക്കാരില്‍ ഏതെങ്കിലും ഒരു പണിക്ക് നമ്മള്‍ വിളിച്ചാല്‍ ആവേശത്തില്‍ ഓടിയെത്തും. ആദ്യ ദിവസം പണി തുടങ്ങും അന്നത്തെ കൂലി വാങ്ങും. പണി സാധനവും വെച്ച് അര്‍ പോകും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാലാണ് ഇവര്‍ പണിയെടുക്കാനെത്തുന്നത്. മറ്റൊരു തൊഴിലാളിയെ വിളിച്ചാല്‍ അവര്‍ വരില്ല. വര്‍ഗ്ഗബോധത്തിന്റെ മകുടോദാരണം.
ഒരു മാസത്തിന്റെ ലീവിന് പോയ പ്രവാസി തന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന ഈ തൊഴില്‍ ലംഘനത്തിന് ഏത് യൂണിയനില്‍ ചെന്ന് പരാതി പറയണം. തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏത് നേതാവുണ്ട്. കാണാന്‍ ഒരു പ്രദേശത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനവും 'തൊട്ട്' വെച്ച് തൊട്ട് വെച്ച് അവര്‍ ജോലി ചെയ്യുകയാണ്. ജോലിക്കാര്‍ എന്ന്‌വരും എന്നറിയാന്‍ 'കവടി' നിരത്തിക്കാത്തിരിക്കാം നമുക്ക്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആരുമാകട്ടെ, കെ.മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ. യൂത്ത് കോണ്‍ഗ്രസ്സില്‍ സമവായമോ തെരഞ്ഞെടുപ്പോ നടക്കട്ടെ, മുസ്ലീംലീഗില്‍ ജമാഅത്തെ ഇസ്ലാമിയൊ മറ്റുള്ളവരോ ചേരട്ടെ, പള്ളികളില്‍ ഇടയലേഖനം വായിക്കട്ടെ, ഇതല്ല കാതാലായ ചര്‍ച്ചകള്‍ക്ക് വിഷയമാവേണ്ടത്. ഇത് എന്തുമാകട്ടെ, ഇതിലൊന്നും കേരളത്തിലെ ഒരു പൗരന് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു വിഷയവുമില്ല.
പ്ലസ് ടുവും, എസ്.എസ്.എല്‍.സിയും പാസ്സായവര്‍ക്ക് ഉന്നത പഠനത്തിന് കേരളത്തില്‍ സീറ്റില്ല. മണല്‍, കമ്പി, കല്ല്, കട്ട എന്നീ നിര്‍മാണ വസ്തുക്കള്‍ കിട്ടാനില്ല. കുളിവെള്ളവും, അടിസ്ഥാന സൗകര്യവും ഫലപ്രദമല്ല. മെഡിക്കല്‍ കോളേജിലും ആരോഗ്യ കേന്ദ്രത്തിലും മരുന്നും മറ്റു സൗകര്യങ്ങളുമില്ല. നല്ല ഡോക്ടര്‍മാരില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ മൂത്രപുരയില്ല. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന കമ്പനിയുടെ ക്രൂരത സഹിക്കേണ്ടിവരിക എയര്‍ പോര്‍ട്ടില്‍ യൂസേഴ്‌സ് ഫ്രീ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ഒരിക്കല്‍കൂടി പ്രവാസിയോട് കൊഞ്ഞനം കാണിക്കുകയും ചെയ്തു. നീറുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പരിഹരിക്കാന്‍ മുറവിളി കൂട്ടേണ്ടതും വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിസ്സാര ചര്‍ച്ചകള്‍ ബോധപൂര്‍വ്വം പര്‍വ്വതീകരിച്ച് കാണിക്കുകയും ഒരു സമൂഹത്തെ പൊള്ളയായ ചര്‍ച്ചകളിലൂടെ മനസ്സും ശരീരവും ഒരു ലക്ഷ്യത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുക നമുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതിന് മുന്‍പ് മറ്റൊരു ചര്‍ച്ചയുടെ പൊള്ളയായ യാഥാര്‍ത്ഥ്യം നമ്മുടെ തലയില്‍ കൊണ്ടിടുക.
പ്രവാസികളുടെ ചര്‍ച്ചകള്‍ റേഡിയോയിലൂടെയും മറ്റു മധ്യമങ്ങളിലൂടെയും കേള്‍ക്കുമ്പോഴറിയാം. എല്ലാ വിഷമങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നവര്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രണ്ട് ഇടത്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍, രണ്ട് നിഷ്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍. രണ്ട് നിഷ്പക്ഷ മതികള്‍. ഇതില്‍ നിന്ന് എന്തിനാണ് ഉരുത്തിരിയുക. ഒന്നും മനസ്സിലാവില്ല. പരിഹാര നിര്‍ദ്ദേശമുണ്ടാവില്ല. ഒറ്റപ്പെടുത്തലുകളും അനുകൂലിക്കുകയും ചെയ്യുക. വീണ്ടും അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ ഇവര്‍ തന്നെ ഒത്തുകൂടും. എല്ലാ വിഷയങ്ങളിലും അധികാരികമായി സംസാരിക്കാന്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിക്കും അത് കേള്‍വിക്കാര്‍ അേേലാസരമുണ്ടാക്കും ചര്‍ച്ചകള്‍ കേരളത്തിന് ശാപമാവുകയാണ്.
പണ്ടൊക്കെ ടി.വിയില്‍ ഒരു ഫ്ലഷ് ന്യൂസ് എന്ന് ഏഴുതിക്കാണിക്കുമ്പോള്‍ നെഞ്ചിടിപ്പോട് കൂടെയേ നോക്കികാണാന്‍ പറ്റുകയുള്ളൂ. വല്ല അത്യാഹിതമൊ മരണമോ പ്രകൃതി ദുരന്തമോ എന്തെങ്കിലുമായിരിക്കും. ഇന്ന് ഫ്ലഷ് ന്യൂസില്‍ 'കെ. മുരളീധരന്‍ കരുണാകരനെ കണ്ടു' മകന്‍ അച്ഛനെ കാണുന്നത് വാര്‍ത്തയാക്കുന്ന കാലം കലികാലമാണോ അല്ലെങ്കില്‍ 'തിലകന് അമ്മയില്‍ നിന്ന് നോട്ടീസ് കിട്ടി' ഇതുപോലുള്ള ഫ്ലഷ് ന്യൂസുകള്‍ ന്യൂസ് വാല്യുവിന്റെ എത്ര താഴെയാണെന്ന് അറിയുക. മത്സരത്തിന്റെ പരക്കം പാച്ചിലില്‍ എല്ലാം വാര്‍ത്തകളാകുന്നു. ശരിയും തെറ്റും തിരിച്ചറിയുന്നതിന് മുന്‍പ് ന്യൂസ് ഫ്ലഷാവുന്നു. ചര്‍ച്ചകള്‍ തുടങ്ങുന്നു. വാപൊളിച്ച് കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഞങ്ങള്‍ ചാനലുകള്‍ മാറ്റുമ്പോള്‍ ന്യൂസിന്റെ വാര്‍ത്തയുടെ സ്വഭാവം മാറുന്നു. ഗതിമാറുന്ന ഉള്ളടക്കം മാറുന്നു. ഏത് വിശ്വസിക്കണം ആവോ അറിയില്ല. ചര്‍ച്ചകള്‍ തുടരാം. എസ്.എം.എസ് അയക്കാം. ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകള്‍ കേട്ട് കേട്ട് മനോവിഭ്രാന്തി പിടിച്ച് ടി.വി. തല്ലിപൊളിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരുമോ? ആവോ? അറിയില്ല. ഒന്നറിയാം നമ്മുടെ പ്രതികാര ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ ഇന്റര്‍നെറ്റ്, ഓര്‍ക്കൂട്ട്, ബ്ലോഗ് എന്നീത്യാദി സങ്കേതിക മാര്‍ഗ്ഗങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നമ്മുടെ പ്രദേശത്തിന്റെ വരള്‍ച്ച മുരടിച്ച് ഒരു വ്യവസായവും ഒരു തൊഴിലവസരവും കിട്ടാതെ കൂടിവെള്ളവും കറന്റും വിദ്യാഭ്യാസവും കൃഷിയും ചെറുകിട വന്‍കിട പദ്ധതികളൊന്നും തിരിഞ്ഞ് നോക്കാതെ അന്യ സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടപ്പെടുമ്പോള്‍ നമുക്ക് മാണി കോണ്‍ഗ്രസ് ലയനവും സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും ഐ.എന്‍.എല്‍ ഇടതുപക്ഷം വിടുമോ, പി.സി.തോമസിനെ ഇടതുപക്ഷത്തില്‍ ചേര്‍ക്കുമോ, കളരിയറിയാത്ത കളരി ഗുരുക്കന്മാരുടെ സംഘടനയുടെ വെല്ലുവിളികളോ, പെണ്‍കുട്ടികള്‍ ചുരുദാറോ, ജീന്‍സോ ധരിക്കുന്നത് നല്ലത് എന്നോ... കല്ല്യാണത്തിന് മുന്‍പ് ലൈംഗികബന്ധങ്ങള്‍ ആവാമോ എന്ന് ഗൗരവകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
ഇവിടെ ശരാശരി ഒരു പ്രവാസി തന്റെ 15 വര്‍ഷത്തിന്റെയോ 20 വര്‍ഷത്തിന്റെയോ അദ്ധ്യാനഫലം കൊണ്ട് നാട്ടില്‍ ഒരു കൂര പണിയാന്‍ തുടങ്ങിയാല്‍ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതകുറവ് കൊണ്ട് പകുതിവെച്ച് നിര്‍ത്തിയ എത്ര വീടുകളും കെട്ടിടങ്ങളും ഉണ്ട് .കേരളത്തില്‍ ലഭ്യമല്ലാത്ത മണല്‍ മണല്‍ കിട്ടാതായിട്ട് വര്‍ഷങ്ങളായിട്ടും നമ്മുടെ ഗവണ്‍മെന്റോ അനുബന്ധവകുപ്പോ ഒരു ബദല്‍ സംവിധാനമൊ അല്ലെങ്കില്‍ മണല്‍ ലഭ്യമാകുന്ന തരത്തില്‍ ഒരു ഇടപെടലൊ നടത്തിയിട്ടുണ്ടൊ എന്ന് പറയാന്‍ പറ്റുമോ. ഒരു നിര്‍മാണ പ്രവര്‍ത്തനത്തിന് അഭികാമ്യമായ മണല്‍പോലും ലഭ്യമല്ലാതെ വരുമ്പോള്‍ ഉള്ള സ്ഥലത്ത് നിന്ന് ഇറക്കുമതി ചെയ്‌തോ അല്ലെങ്കില്‍ മറ്റു വഴികളൊ തേടി സുഗമമായി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണല്ലോ വേണ്ടത്. ഈ നിസ്സാര പ്രവര്‍ത്തിന് പോലും പരിഹാരം കാണാന്‍ കഴിയാതെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ചെങ്കല്ല്, ഇഷ്ടിക എന്നിവയുടെ വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു, ചെത്ത് കല്ല് അവരവര്‍ക്ക് തോന്നിയത് പോലെ വില്‍ക്കുന്നു. വില കൂടാനുള്ള കാരണം പോലും കാണിക്കാനില്ലാതെ ഈ കല്ലുടമകള്‍ക്ക് അല്ലെങ്കില്‍ ഏജന്റ്മാര്‍ക്ക് വിലകൂട്ടുന്നതില്‍ ഒരു പ്രയാസവുമില്ല. ഗവണ്‍മെന്റിന്റെ ഒരു നിയന്ത്രണവും നിയമവും ഇവരുടെ മേലില്ല - അത് തന്നെ കാരണം.
മരപ്പണിക്കാരനും കല്‍പ്പണിക്കാരനും വാര്‍ക്കപ്പണിക്കാരനും ഇവിടെ സംഘടനകളുമുണ്ട്. അവകാശങ്ങള്‍ക്ക് വേണ്ടി ഇവരെല്ലാവരും ധര്‍ണയും സമരവും നടത്താറുണ്ട്. കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളുടെ പിന്‍ബലമുണ്ട്. ഈ പണിക്കാരില്‍ ഏതെങ്കിലും ഒരു പണിക്ക് നമ്മള്‍ വിളിച്ചാല്‍ ആവേശത്തില്‍ ഓടിയെത്തും. ആദ്യ ദിവസം പണി തുടങ്ങും അന്നത്തെ കൂലി വാങ്ങും. പണി സാധനവും വെച്ച് അര്‍ പോകും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാലാണ് ഇവര്‍ പണിയെടുക്കാനെത്തുന്നത്. മറ്റൊരു തൊഴിലാളിയെ വിളിച്ചാല്‍ അവര്‍ വരില്ല. വര്‍ഗ്ഗബോധത്തിന്റെ മകുടോദാരണം.
ഒരു മാസത്തിന്റെ ലീവിന് പോയ പ്രവാസി തന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന ഈ തൊഴില്‍ ലംഘനത്തിന് ഏത് യൂണിയനില്‍ ചെന്ന് പരാതി പറയണം. തീര്‍പ്പ് കല്‍പ്പിക്കാന്‍ ഏത് നേതാവുണ്ട്. കാണാന്‍ ഒരു പ്രദേശത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനവും 'തൊട്ട്' വെച്ച് തൊട്ട് വെച്ച് അവര്‍ ജോലി ചെയ്യുകയാണ്. ജോലിക്കാര്‍ എന്ന്‌വരും എന്നറിയാന്‍ 'കവടി' നിരത്തിക്കാത്തിരിക്കാം നമുക്ക്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആരുമാകട്ടെ, കെ.മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ. യൂത്ത് കോണ്‍ഗ്രസ്സില്‍ സമവായമോ തെരഞ്ഞെടുപ്പോ നടക്കട്ടെ, മുസ്ലീംലീഗില്‍ ജമാഅത്തെ ഇസ്ലാമിയൊ മറ്റുള്ളവരോ ചേരട്ടെ, പള്ളികളില്‍ ഇടയലേഖനം വായിക്കട്ടെ, ഇതല്ല കാതാലായ ചര്‍ച്ചകള്‍ക്ക് വിഷയമാവേണ്ടത്. ഇത് എന്തുമാകട്ടെ, ഇതിലൊന്നും കേരളത്തിലെ ഒരു പൗരന് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു വിഷയവുമില്ല.
പ്ലസ് ടുവും, എസ്.എസ്.എല്‍.സിയും പാസ്സായവര്‍ക്ക് ഉന്നത പഠനത്തിന് കേരളത്തില്‍ സീറ്റില്ല. മണല്‍, കമ്പി, കല്ല്, കട്ട എന്നീ നിര്‍മാണ വസ്തുക്കള്‍ കിട്ടാനില്ല. കുളിവെള്ളവും, അടിസ്ഥാന സൗകര്യവും ഫലപ്രദമല്ല. മെഡിക്കല്‍ കോളേജിലും ആരോഗ്യ കേന്ദ്രത്തിലും മരുന്നും മറ്റു സൗകര്യങ്ങളുമില്ല. നല്ല ഡോക്ടര്‍മാരില്ല. കേരളത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ മൂത്രപുരയില്ല. പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന കമ്പനിയുടെ ക്രൂരത സഹിക്കേണ്ടിവരിക എയര്‍ പോര്‍ട്ടില്‍ യൂസേഴ്‌സ് ഫ്രീ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ഒരിക്കല്‍കൂടി പ്രവാസിയോട് കൊഞ്ഞനം കാണിക്കുകയും ചെയ്തു. നീറുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പരിഹരിക്കാന്‍ മുറവിളി കൂട്ടേണ്ടതും വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിസ്സാര ചര്‍ച്ചകള്‍ ബോധപൂര്‍വ്വം പര്‍വ്വതീകരിച്ച് കാണിക്കുകയും ഒരു സമൂഹത്തെ പൊള്ളയായ ചര്‍ച്ചകളിലൂടെ മനസ്സും ശരീരവും ഒരു ലക്ഷ്യത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുക നമുക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതിന് മുന്‍പ് മറ്റൊരു ചര്‍ച്ചയുടെ പൊള്ളയായ യാഥാര്‍ത്ഥ്യം നമ്മുടെ തലയില്‍ കൊണ്ടിടുക.
പ്രവാസികളുടെ ചര്‍ച്ചകള്‍ റേഡിയോയിലൂടെയും മറ്റു മധ്യമങ്ങളിലൂടെയും കേള്‍ക്കുമ്പോഴറിയാം. എല്ലാ വിഷമങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നവര്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രണ്ട് ഇടത്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍, രണ്ട് നിഷ്പക്ഷ അനുകൂലര്‍ രണ്ട് വലത് പക്ഷക്കാര്‍. രണ്ട് നിഷ്പക്ഷ മതികള്‍. ഇതില്‍ നിന്ന് എന്തിനാണ് ഉരുത്തിരിയുക. ഒന്നും മനസ്സിലാവില്ല. പരിഹാര നിര്‍ദ്ദേശമുണ്ടാവില്ല. ഒറ്റപ്പെടുത്തലുകളും അനുകൂലിക്കുകയും ചെയ്യുക. വീണ്ടും അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ ഇവര്‍ തന്നെ ഒത്തുകൂടും. എല്ലാ വിഷയങ്ങളിലും അധികാരികമായി സംസാരിക്കാന്‍ ഇവര്‍ പലപ്പോഴും ശ്രദ്ധിക്കും അത് കേള്‍വിക്കാര്‍ അേേലാസരമുണ്ടാക്കും ചര്‍ച്ചകള്‍ കേരളത്തിന് ശാപമാവുകയാണ്.
പണ്ടൊക്കെ ടി.വിയില്‍ ഒരു ഫ്ലഷ് ന്യൂസ് എന്ന് ഏഴുതിക്കാണിക്കുമ്പോള്‍ നെഞ്ചിടിപ്പോട് കൂടെയേ നോക്കികാണാന്‍ പറ്റുകയുള്ളൂ. വല്ല അത്യാഹിതമൊ മരണമോ പ്രകൃതി ദുരന്തമോ എന്തെങ്കിലുമായിരിക്കും. ഇന്ന് ഫ്ലഷ് ന്യൂസില്‍ 'കെ. മുരളീധരന്‍ കരുണാകരനെ കണ്ടു' മകന്‍ അച്ഛനെ കാണുന്നത് വാര്‍ത്തയാക്കുന്ന കാലം കലികാലമാണോ അല്ലെങ്കില്‍ 'തിലകന് അമ്മയില്‍ നിന്ന് നോട്ടീസ് കിട്ടി' ഇതുപോലുള്ള ഫ്ലഷ് ന്യൂസുകള്‍ ന്യൂസ് വാല്യുവിന്റെ എത്ര താഴെയാണെന്ന് അറിയുക. മത്സരത്തിന്റെ പരക്കം പാച്ചിലില്‍ എല്ലാം വാര്‍ത്തകളാകുന്നു. ശരിയും തെറ്റും തിരിച്ചറിയുന്നതിന് മുന്‍പ് ന്യൂസ് ഫ്ലഷാവുന്നു. ചര്‍ച്ചകള്‍ തുടങ്ങുന്നു. വാപൊളിച്ച് കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഞങ്ങള്‍ ചാനലുകള്‍ മാറ്റുമ്പോള്‍ ന്യൂസിന്റെ വാര്‍ത്തയുടെ സ്വഭാവം മാറുന്നു. ഗതിമാറുന്ന ഉള്ളടക്കം മാറുന്നു. ഏത് വിശ്വസിക്കണം ആവോ അറിയില്ല. ചര്‍ച്ചകള്‍ തുടരാം. എസ്.എം.എസ് അയക്കാം. ചര്‍ച്ചയില്‍ പങ്കെടുക്കാം. ചര്‍ച്ചകള്‍ കേട്ട് കേട്ട് മനോവിഭ്രാന്തി പിടിച്ച് ടി.വി. തല്ലിപൊളിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരുമോ? ആവോ? അറിയില്ല. ഒന്നറിയാം നമ്മുടെ പ്രതികാര ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഞായറാഴ്‌ച, ജൂൺ 06, 2010
ഞാനും ഒരു രാജകുമാരിയെ സ്വപ്‌നംകണ്ടു...
എന്നുമുതലാണ് ഞാനൊരു രാജകുമാരിയെ സ്വപ്‌നം കാണാന്‍ തുടങ്ങിയത്?
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത് സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന് ഞാനും കൊതിച്ചു തുടങ്ങിയത്. ആറാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സുഹറയുടെ മുഖത്ത് കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന് രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു.
കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക് പ്രണയത്തിന്റെ എണ്ണയുമായി വന്നത് എന്റെ റെഹനാസ് . അവളെന്റെ മനോരാജ്യത്തിലെ രാജകുമാരിയായി. സുഖമായി ജീവിയ്‌ക്കാന്‍ അവളെന്നും കൂടെയുണ്ടാകുമെന്ന് ഞാന്‍ കൊതിച്ചു.
അവളെ ആദ്യം കണ്ടത് നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികം. നാടകം കാണാന്‍ കൂട്ടുകാരൊത്തു പോയതാണ്. പത്താം ക്ലാസ് കഴിഞ്ഞ വര്‍ഷം. പെണ്ണുങ്ങളുടെ സൈഡിലാണ് ഞങ്ങള്‍ ആദ്യമേ സ്ഥലം പിടിച്ചത്. പരിപാടികളുടെ ഇടവേളകളില്‍ വെളിച്ചം തെളിയുമ്പോള്‍ സുന്ദരിമാരുടെ കണ്ണുകളുടെ തിളക്കം കാണാം. ഒരു നോട്ടത്തിന് പകരം കിട്ടുന്ന പുഞ്ചിരിയില്‍ നിര്‍വൃതി കൊള്ളാം. ചിലപ്പോള്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ചമ്മലില്‍ കണ്ണുകള്‍ പിന്‍വലിക്കേണ്ടിയും വരാം.
നാടകത്തില്‍ ഒരു രംഗം തീര്‍ന്ന് കര്‍ട്ടന്‍ വീണു. ട്യൂബ് ലൈറ്റുകളുടെ ധാരാളിത്തത്തില്‍ തിളങ്ങുന്ന പെണ്‍മുഖങ്ങളില്‍ ഒരു പുഞ്ചിരി തിരയുകയായിരുന്നു ഞാന്‍. ഉച്ചഭാഷിണിയില്‍ അപ്പോള്‍ നഖക്ഷതങ്ങളിലെ ഹിറ്റ്‌ഗാനം ഒഴുകി വരുന്നു.
`ആരേയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണ് നീ..'
ആകാശത്തുനിന്ന് നിലാവെളിച്ചം താണിറങ്ങുന്നു. ഭൂമിയില്‍ കണ്ണഞ്ചിക്കുന്ന ട്യൂബ്‌ലൈറ്റുകളുടെ വെളിച്ച പ്രളയം.
അപ്പോള്‍ പെണ്ണുങ്ങളുടെ ഭാഗത്തു നിന്ന് ആരോ എന്റെ പേര് വിളിച്ചു. നോക്കുമ്പോള്‍ നൂര്‍ജഹാന്‍. എന്റെ വിടിന് അടുതു ഉള്ള കുട്ടിയാണ് ഒരുപാട് മുമ്പ് കണ്ടതാണ്. വായിനോട്ടം അവള്‍ കണ്ടുപിടിച്ചോ എന്ന ചമ്മലുമായി നില്‍ക്കുമ്പോള്‍ അവളുടെ പിന്നില്‍ തിളങ്ങുന്ന വലിയ രണ്ട് കണ്ണുകള്‍. ഇതാരാണെന്ന് ഞാന്‍ നൂര്‍ജഹാനോട് ചോദിയ്‌ക്കാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ആ കണ്ണുകളുടെ ഉടമ എന്നോട് ചോദിച്ചു. ഓര്‍മയുണ്ടോ?
ഓര്‍മയില്ലായിരുന്നു. ഓര്‍മക്കുറവിനോട് അത്രയും വെറുപ്പു തോന്നിയ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോള്‍ നൂര്‍ജഹാന്‍ ആ ചോദ്യം പൂരിപ്പിച്ചു. നിനക്ക് ഓര്‍മയില്ലേ? മുത്തയുടെ മോള്. നൂര്‍ജഹാന്റെ ഉമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മോളാണ്. റെഹനാസ്. ഞാന്‍ അവളെ വളരെ ചെറുപ്പത്തില്‍ കണ്ടതാണ്. ഉമ്മയുടെ കൂടെ പണ്ടെന്നോ അവരുടെ വീട്ടില്‍ പോയപ്പോള്‍.
നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും നാടകത്തിന്റെ കഥ ഞാന്‍ മറന്നു പോയിരുന്നു. മനസ്സില്‍ അവള്‍ മാത്രം. റെഹനാസ്. എന്റെ രാജകുമാരി. അടുത്തൊരു ദിവസം, അവസരമുണ്ടാക്കി ഞാന്‍ നൂര്‍ജഹാന്റെ വീട്ടില്‍ ചെന്നു. അവിടെ നിന്നാണ് റെഹനാസ് സ്‌കൂളില്‍ പോകുന്നത്. പത്താം ക്ലാസിലായിരുന്നു അവള്‍. അവള്‍ക്കു കൊടുക്കാന്‍ എഴുതിവെച്ച പ്രണയ ലേഖനം കീശയിലുണ്ട്. ഞാന്‍ കോലായിലേക്ക് കയറി. ഓഫീസ് റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെ മേശപ്പുറത്ത് റെഹനാസിന്‍റെ പുസ്‌തകങ്ങള്‍. അവ മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ കസേരയിലിരുന്നു. ഒരു നോട്ടുപുസ്‌തകത്തില്‍ നഖക്ഷതങ്ങളിലെ നായകന്‍ വിനീതിന്റെ ചിത്രം. ഇവള്‍ ആളു കൊള്ളാമല്ലോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ, പിന്നില്‍ നിന്ന് ആരോ വന്ന് എന്റെ കണ്ണുപൊത്തി. പൊത്തിയ കൈകള്‍ തപ്പി നോക്കിയപ്പോള്‍ ആ കൈത്തണ്ടയിലെ കുപ്പിവളകള്‍ വിരലിലുടക്കി. ഒരിയ്‌ക്കലും അത് റെഹനാസ് അകുമെന്ന് ഞാന്‍ കരുതിയില്ല. എന്നാല്‍ അത് അവളായിരുന്നു. അവള്‍ കയ്യെടുത്തപ്പോള്‍ സ്വതന്ത്രമായ കണ്ണുകള്‍ കൊണ്ട് ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്താണ് ഈ വഴിയൊക്കെ വരാന്‍ തോന്നിയത്? അവള്‍ ചോദിയ്‌ക്കുകയാണ്. അവളുടെ പെരുമാറ്റം നല്‍കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. നിന്നെ കാണാന്‍.
വിശ്വാസം വരാതെ അവള്‍ ചോദിച്ചു.
എന്നെ കാണാനോ?
അതെ.
അത് വെറുതെ.
അല്ല, സത്യം.
ഞാന്‍ വിശ്വസിക്കില്ല.
ഒരു സാധനം തന്നാല്‍ വിശ്വസിക്കുമോ?
എന്തു സാധനം?
വിശ്വസിക്കുമോ ഇല്ലയോ?
ആദ്യം സാധനം താ..
ഞാന്‍ കീശയില്‍ നിന്ന് പ്രണയ ലേഖനം എടുത്തു അവള്‍ക്ക് കൊടുത്തു. കൈയ്‌ക്ക് നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള്‍ കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ് അത്രയും ധൈര്യമായി ആ പ്രണയ ലേഖനം കൈമാറാന്‍ കഴിഞ്ഞത്. അപ്പോഴേക്കും നൂര്‍ജഹാനും അവളുടെ ഉമ്മയും മുറ്റത്തെത്തിയിരുന്നു. റെഹനാസ് കത്ത് നോട്ടുപുസ്‌തകത്തിലെവിടയോ ഒളിപ്പിച്ചു.
റെഹനാസ്ന്‍റെ ഫോട്ടോ പെട്ടിയില്‍ സൂക്ഷിച്ചതാണ് കോളേജില്‍ പഠിയ്‌ക്കുമ്പോള്‍ ഞാന്‍ ചെയ്‌ത ഏറ്റവും വലിയ അപരാധം. സഹപാഠികള്‍ക്കിടയില്‍ അതെന്നെ വല്ലാതെ അപമാനാനിതനാക്കി.
ഞാന്‍ ഗള്‍ഫില്‍ വന്നു ഒരു കബനിയില് ട്രെയിനിയായി ജോയിന്റ് ചെയ്‌ത് അധിക നാളായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെയായെന്ന് കരുതിയാകും ഒരു ദിവസം റെഹനാസ്ന്‍റെ മുത്തപ്പാ എന്‍റെ വിട്ടില്‍ വന്നു
റെഹനാസ്ന്‍റെ കല്യാണക്കാര്യം പറയാന്‍ വന്നതാണ് അവര്‍. ആലോചനകള്‍ വന്നപ്പോള്‍ നൂര്‍ജഹാനാണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. അല്ലെങ്കിലും അവര്‍ക്കറിയാമായിരുന്നുവല്ലോ.
നിക്കാഹ് എങ്കിലും ചെയ്‌തു വെക്കണമെന്ന് റെഹനാസ്ന്‍റെ മുത്തപ്പാ എന്റെ ഇക്കയൂടെ അടുത്തത് വാശി പിടിച്ചു.
എനിയ്‌ക്ക് അപ്പോള്‍ കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുമായിരുന്നില്ല. നാലോരു ജോലി, വിസ, ഇതായിരുന്നു എന്റെ മനസില്‍ പതിനെയു വയസ്സുള്ള റെഹനാസ്ന് എനിയ്‌ക്കായി ഇനിയും കാത്തു നില്‍ക്കാനും കഴിയുമായിരുന്നില്ല.
എന്റെ വിട്ടില്‍നിന്നും നിന്ന് ചായ കുടിച്ച് പിരിയുമ്പോള്‍ റെഹനാസ്ന്‍റെ മുത്തപ്പയുടേ മനസ്സില്‍ നിരാശയായിരുന്നുവോ ദേഷ്യമായിരുന്നുവോ? അതോ മകളെ പ്രേമിച്ച അധീരനായ കാമുകനോടുള്ള പുഛമോ?
പിന്നീട് റെഹനാസിനെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരു ക്ഷമാപണത്തിന് പോലും ഞാന്‍ അവളുടെ മുന്നില്‍ പോയില്ല. രണ്ടു വര്‍ഷം മുമ്പുള്ള ഒരവധിക്കാലത്ത് നൂര്‍ജഹാന്റെ ഉമ്മയെ രോഗക്കിടക്കയില്‍ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ നൂര്‍ജഹാനോട് റെഹനാസിനെക്കുറിച്ച് ചോദിച്ചു.അവള്‍ക്ക് സുഖമാണ്. മോന്‍ നാലാം ക്ലാസില്‍ പഠിയ്‌ക്കുന്നു -നൂര്‍ജഹാന്‍ പറഞ്ഞു.
കാലം എത്ര പെട്ടെന്നാണ് പോയ്‌മറഞ്ഞത്. ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകള്‍ വല്ലാതെ ശ്വാസം മുട്ടിയ്‌ക്കുമ്പോള്‍ ഞാന്‍ വെറുതെ റെഹനാസിനെ ഓര്‍ക്കും. അവളുടെ ശാപമായിരിക്കുമോ ഈ പൊരുത്തക്കേടുകളുടെ പൊറുതികേട്? ഒരിയ്‌ക്കലുമാകില്ല.
!എന്റെ റെഹനാസിനു എന്നെ ശപിക്കാന്‍ സാധിയ്‌ക്കില്ലല്ലോ!
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത് സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന് ഞാനും കൊതിച്ചു തുടങ്ങിയത്. ആറാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സുഹറയുടെ മുഖത്ത് കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന് രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു.
കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക് പ്രണയത്തിന്റെ എണ്ണയുമായി വന്നത് എന്റെ റെഹനാസ് . അവളെന്റെ മനോരാജ്യത്തിലെ രാജകുമാരിയായി. സുഖമായി ജീവിയ്‌ക്കാന്‍ അവളെന്നും കൂടെയുണ്ടാകുമെന്ന് ഞാന്‍ കൊതിച്ചു.
അവളെ ആദ്യം കണ്ടത് നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികം. നാടകം കാണാന്‍ കൂട്ടുകാരൊത്തു പോയതാണ്. പത്താം ക്ലാസ് കഴിഞ്ഞ വര്‍ഷം. പെണ്ണുങ്ങളുടെ സൈഡിലാണ് ഞങ്ങള്‍ ആദ്യമേ സ്ഥലം പിടിച്ചത്. പരിപാടികളുടെ ഇടവേളകളില്‍ വെളിച്ചം തെളിയുമ്പോള്‍ സുന്ദരിമാരുടെ കണ്ണുകളുടെ തിളക്കം കാണാം. ഒരു നോട്ടത്തിന് പകരം കിട്ടുന്ന പുഞ്ചിരിയില്‍ നിര്‍വൃതി കൊള്ളാം. ചിലപ്പോള്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ചമ്മലില്‍ കണ്ണുകള്‍ പിന്‍വലിക്കേണ്ടിയും വരാം.
നാടകത്തില്‍ ഒരു രംഗം തീര്‍ന്ന് കര്‍ട്ടന്‍ വീണു. ട്യൂബ് ലൈറ്റുകളുടെ ധാരാളിത്തത്തില്‍ തിളങ്ങുന്ന പെണ്‍മുഖങ്ങളില്‍ ഒരു പുഞ്ചിരി തിരയുകയായിരുന്നു ഞാന്‍. ഉച്ചഭാഷിണിയില്‍ അപ്പോള്‍ നഖക്ഷതങ്ങളിലെ ഹിറ്റ്‌ഗാനം ഒഴുകി വരുന്നു.
`ആരേയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണ് നീ..'
ആകാശത്തുനിന്ന് നിലാവെളിച്ചം താണിറങ്ങുന്നു. ഭൂമിയില്‍ കണ്ണഞ്ചിക്കുന്ന ട്യൂബ്‌ലൈറ്റുകളുടെ വെളിച്ച പ്രളയം.
അപ്പോള്‍ പെണ്ണുങ്ങളുടെ ഭാഗത്തു നിന്ന് ആരോ എന്റെ പേര് വിളിച്ചു. നോക്കുമ്പോള്‍ നൂര്‍ജഹാന്‍. എന്റെ വിടിന് അടുതു ഉള്ള കുട്ടിയാണ് ഒരുപാട് മുമ്പ് കണ്ടതാണ്. വായിനോട്ടം അവള്‍ കണ്ടുപിടിച്ചോ എന്ന ചമ്മലുമായി നില്‍ക്കുമ്പോള്‍ അവളുടെ പിന്നില്‍ തിളങ്ങുന്ന വലിയ രണ്ട് കണ്ണുകള്‍. ഇതാരാണെന്ന് ഞാന്‍ നൂര്‍ജഹാനോട് ചോദിയ്‌ക്കാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ആ കണ്ണുകളുടെ ഉടമ എന്നോട് ചോദിച്ചു. ഓര്‍മയുണ്ടോ?
ഓര്‍മയില്ലായിരുന്നു. ഓര്‍മക്കുറവിനോട് അത്രയും വെറുപ്പു തോന്നിയ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോള്‍ നൂര്‍ജഹാന്‍ ആ ചോദ്യം പൂരിപ്പിച്ചു. നിനക്ക് ഓര്‍മയില്ലേ? മുത്തയുടെ മോള്. നൂര്‍ജഹാന്റെ ഉമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മോളാണ്. റെഹനാസ്. ഞാന്‍ അവളെ വളരെ ചെറുപ്പത്തില്‍ കണ്ടതാണ്. ഉമ്മയുടെ കൂടെ പണ്ടെന്നോ അവരുടെ വീട്ടില്‍ പോയപ്പോള്‍.
നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും നാടകത്തിന്റെ കഥ ഞാന്‍ മറന്നു പോയിരുന്നു. മനസ്സില്‍ അവള്‍ മാത്രം. റെഹനാസ്. എന്റെ രാജകുമാരി. അടുത്തൊരു ദിവസം, അവസരമുണ്ടാക്കി ഞാന്‍ നൂര്‍ജഹാന്റെ വീട്ടില്‍ ചെന്നു. അവിടെ നിന്നാണ് റെഹനാസ് സ്‌കൂളില്‍ പോകുന്നത്. പത്താം ക്ലാസിലായിരുന്നു അവള്‍. അവള്‍ക്കു കൊടുക്കാന്‍ എഴുതിവെച്ച പ്രണയ ലേഖനം കീശയിലുണ്ട്. ഞാന്‍ കോലായിലേക്ക് കയറി. ഓഫീസ് റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെ മേശപ്പുറത്ത് റെഹനാസിന്‍റെ പുസ്‌തകങ്ങള്‍. അവ മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ കസേരയിലിരുന്നു. ഒരു നോട്ടുപുസ്‌തകത്തില്‍ നഖക്ഷതങ്ങളിലെ നായകന്‍ വിനീതിന്റെ ചിത്രം. ഇവള്‍ ആളു കൊള്ളാമല്ലോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ, പിന്നില്‍ നിന്ന് ആരോ വന്ന് എന്റെ കണ്ണുപൊത്തി. പൊത്തിയ കൈകള്‍ തപ്പി നോക്കിയപ്പോള്‍ ആ കൈത്തണ്ടയിലെ കുപ്പിവളകള്‍ വിരലിലുടക്കി. ഒരിയ്‌ക്കലും അത് റെഹനാസ് അകുമെന്ന് ഞാന്‍ കരുതിയില്ല. എന്നാല്‍ അത് അവളായിരുന്നു. അവള്‍ കയ്യെടുത്തപ്പോള്‍ സ്വതന്ത്രമായ കണ്ണുകള്‍ കൊണ്ട് ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്താണ് ഈ വഴിയൊക്കെ വരാന്‍ തോന്നിയത്? അവള്‍ ചോദിയ്‌ക്കുകയാണ്. അവളുടെ പെരുമാറ്റം നല്‍കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. നിന്നെ കാണാന്‍.
വിശ്വാസം വരാതെ അവള്‍ ചോദിച്ചു.
എന്നെ കാണാനോ?
അതെ.
അത് വെറുതെ.
അല്ല, സത്യം.
ഞാന്‍ വിശ്വസിക്കില്ല.
ഒരു സാധനം തന്നാല്‍ വിശ്വസിക്കുമോ?
എന്തു സാധനം?
വിശ്വസിക്കുമോ ഇല്ലയോ?
ആദ്യം സാധനം താ..
ഞാന്‍ കീശയില്‍ നിന്ന് പ്രണയ ലേഖനം എടുത്തു അവള്‍ക്ക് കൊടുത്തു. കൈയ്‌ക്ക് നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള്‍ കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ് അത്രയും ധൈര്യമായി ആ പ്രണയ ലേഖനം കൈമാറാന്‍ കഴിഞ്ഞത്. അപ്പോഴേക്കും നൂര്‍ജഹാനും അവളുടെ ഉമ്മയും മുറ്റത്തെത്തിയിരുന്നു. റെഹനാസ് കത്ത് നോട്ടുപുസ്‌തകത്തിലെവിടയോ ഒളിപ്പിച്ചു.
റെഹനാസ്ന്‍റെ ഫോട്ടോ പെട്ടിയില്‍ സൂക്ഷിച്ചതാണ് കോളേജില്‍ പഠിയ്‌ക്കുമ്പോള്‍ ഞാന്‍ ചെയ്‌ത ഏറ്റവും വലിയ അപരാധം. സഹപാഠികള്‍ക്കിടയില്‍ അതെന്നെ വല്ലാതെ അപമാനാനിതനാക്കി.
ഞാന്‍ ഗള്‍ഫില്‍ വന്നു ഒരു കബനിയില് ട്രെയിനിയായി ജോയിന്റ് ചെയ്‌ത് അധിക നാളായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെയായെന്ന് കരുതിയാകും ഒരു ദിവസം റെഹനാസ്ന്‍റെ മുത്തപ്പാ എന്‍റെ വിട്ടില്‍ വന്നു
റെഹനാസ്ന്‍റെ കല്യാണക്കാര്യം പറയാന്‍ വന്നതാണ് അവര്‍. ആലോചനകള്‍ വന്നപ്പോള്‍ നൂര്‍ജഹാനാണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. അല്ലെങ്കിലും അവര്‍ക്കറിയാമായിരുന്നുവല്ലോ.
നിക്കാഹ് എങ്കിലും ചെയ്‌തു വെക്കണമെന്ന് റെഹനാസ്ന്‍റെ മുത്തപ്പാ എന്റെ ഇക്കയൂടെ അടുത്തത് വാശി പിടിച്ചു.
എനിയ്‌ക്ക് അപ്പോള്‍ കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുമായിരുന്നില്ല. നാലോരു ജോലി, വിസ, ഇതായിരുന്നു എന്റെ മനസില്‍ പതിനെയു വയസ്സുള്ള റെഹനാസ്ന് എനിയ്‌ക്കായി ഇനിയും കാത്തു നില്‍ക്കാനും കഴിയുമായിരുന്നില്ല.
എന്റെ വിട്ടില്‍നിന്നും നിന്ന് ചായ കുടിച്ച് പിരിയുമ്പോള്‍ റെഹനാസ്ന്‍റെ മുത്തപ്പയുടേ മനസ്സില്‍ നിരാശയായിരുന്നുവോ ദേഷ്യമായിരുന്നുവോ? അതോ മകളെ പ്രേമിച്ച അധീരനായ കാമുകനോടുള്ള പുഛമോ?
പിന്നീട് റെഹനാസിനെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരു ക്ഷമാപണത്തിന് പോലും ഞാന്‍ അവളുടെ മുന്നില്‍ പോയില്ല. രണ്ടു വര്‍ഷം മുമ്പുള്ള ഒരവധിക്കാലത്ത് നൂര്‍ജഹാന്റെ ഉമ്മയെ രോഗക്കിടക്കയില്‍ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ നൂര്‍ജഹാനോട് റെഹനാസിനെക്കുറിച്ച് ചോദിച്ചു.അവള്‍ക്ക് സുഖമാണ്. മോന്‍ നാലാം ക്ലാസില്‍ പഠിയ്‌ക്കുന്നു -നൂര്‍ജഹാന്‍ പറഞ്ഞു.
കാലം എത്ര പെട്ടെന്നാണ് പോയ്‌മറഞ്ഞത്. ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകള്‍ വല്ലാതെ ശ്വാസം മുട്ടിയ്‌ക്കുമ്പോള്‍ ഞാന്‍ വെറുതെ റെഹനാസിനെ ഓര്‍ക്കും. അവളുടെ ശാപമായിരിക്കുമോ ഈ പൊരുത്തക്കേടുകളുടെ പൊറുതികേട്? ഒരിയ്‌ക്കലുമാകില്ല.
!എന്റെ റെഹനാസിനു എന്നെ ശപിക്കാന്‍ സാധിയ്‌ക്കില്ലല്ലോ!
ഞായറാഴ്‌ച, മേയ് 23, 2010
കവിതകള്‍
എവിടെ മറഞ്ഞു ?
പഴങ്കഥ കെട്ടഴിച്ചു മുത്തിയമ്മ പറഞ്ഞൊരു
തേനൂറും കഥയുടെ മധുരമെങ്ങോ ?
പുഴക്കരെ മാവിന്‍ ചോട്ടില്‍ അണ്ണാര കണ്ണന്റെ
പാച്ഞാരി മേളത്തില്‍ രസമെവിടെ ?
അമ്പല മുറ്റത്താലിന്‍ കൊമ്പില്‍ അണിഞ്ഞൊരുങ്ങും
വാലാട്ടി കിളിയെവിടെ ?
തൊടിയിലെ തൈ മാവും പൂത്ത ചെമ്പകവും
തുടി കൊട്ടി പാട്ടും ഇന്നെവിടെ ?
പേര മരചോട്ടിലെ കളി പന്തലും
ഇല ചീന്തിലെ വിരുന്നുണ്ണലും നിന്റെ
ഇണക്കവും പിണക്കവും എവിടെ?
എവിടെ മറന്നെന്‍ ഇലപൊതി ചോറും
ഒരിറ്റു മോരിലെ പുളി രസവും .... ?
എവിടെ മറഞ്ഞെന്‍ ഇടവഴികളും
ഇലഞ്ഞി പൂങ്കാവും ,ഒരു നാളും
പിരിയില്ലെന്നോതിയ കൂട്ടുകാരും ?
വിര്‍ച്വല്‍ ലൈഫ്
കാലത്തിന്‍ കൈപിടിച്ച്
എന്‍ കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ് നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....
അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍ ലൈഫ്
വേര്‍പാടിന്‍ നൊമ്പരം
കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!
ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..
വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..
കടല്‍ ഭാഷയറിയാത്തവള്‍
ഇന്നലെ നമ്മുടെ കുഞ്ഞുങ്ങള്‍
സൂര്യന്‍ കണ്ണ് ചിമ്മിയ നേരം നോക്കി
കുന്നു കയറി ആകാശത്തേക്ക് പോയി.
വാതില്ക്കലിരുന്ന ആള്‍സേഷ്യന്‍ നായ
ഒന്നുമറിഞ്ഞില്ല.
കള്ളന്മാര്‍ വരുന്നതും നോക്കി
കണ്ണ് മിഴിച്ചിരുന്നു അവനെ
മടുപ്പ് തിന്നു തുടങ്ങിയിരിക്കുന്നു
നമ്മുടെ ഇരട്ടക്കുട്ടികള്‍ മുലക്കണ്ണ് തിന്നാന്‍ വിശന്നു
പലവട്ടം കരഞ്ഞിട്ടും ഞാനുണര്‍ന്നതെയില്ല .
പാലു ചുരത്താത്ത ഞരമ്പുകളെല്ലാം
വേരോട്ടം നിലച്ചു ചത്തു കിടക്കുന്നു
അതുവരെ കൂടെ വന്ന സ്വപ്നം
നിന്നെ കടല്‍ ചൊരുക്കില്‍ തള്ളിയിട്ടു,
ഉപ്പുവെള്ളത്തില്‍ കാല്‍ നനച്ചു
കയറി പോന്നത് ഞാനറിഞ്ഞു.
കടല്‍ പ്രളയം മുഴുവന്‍ കുടിച്ചു വറ്റിച്ചു
ഓമനേ, മീനുകളെപ്പോലെ
വയര്‍ വീര്‍ത്തു, കണ്ണു തള്ളി
നീ ചത്തു പൊങ്ങും.
എന്റെ ചുണ്ടുകളെ വിഴുങ്ങി
ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍
ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും
വികാരമേതുമില്ലാതെ മണല്‍ തരികള്‍
അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും.
കടല്‍ ഭാഷയറിയാത്ത ഞാനപ്പോളും
സ്വപ്നക്കുഞ്ഞുങ്ങളെ കാത്തു, കാത്തു കിടക്കും.
എല്ലു നുറുങ്ങി പണിതവരുടെ എല്ലൊടിക്കുന്നു നമ്മള്‍
എല്ലു നുറുങ്ങി പണിതവരുടെ എല്ലൊടിക്കുന്നു നമ്മള്‍
പല്ലു മുറിയെ തിന്നു കൊഴുത്തവര്‍ പല്ലിറുമ്മുന്നു പോലും,
ഇല്ല തെല്ലും മനസ്സാക്ഷി മതസ്നേഹികള്‍ക്കുപോലും,
വല്ലാത്ത കാലമിത്, വാഴുന്നു സാമൂഹ്യ അനീതി.
കാലു വരുന്നു നമ്മള്‍ പാദംതൊഴേണ്ടവരുടെ,
കണ്ണില്‍ മണ്ണിടുന്നു നമ്മള്‍, കണ്ണു തന്ന കരുണാകരന്റെ
കരളില്‍ കുന്തമേറ്റുന്നു കനിവിനായ് കരയുവോന്റെ
കനകം കാറ്റില്‍ പറത്തി കരിക്കട്ട തേടുന്നു നമ്മള്‍.
വിളക്കണച്ചിട്ടു നമ്മള്‍ ഇരുട്ടിനെ പൂജിക്കുന്നു
വിളച്ചില്‍ മാത്രമേയുള്ളിന്ന്, വിനയം വിട്ടകന്നല്ലോ
വിണ്ണിനെ മറന്നു നാം മണ്ണിനായ് ജീവിക്കുന്നു
വേദം പഠിച്ചവര്‍ തന്നെ വേതാളമോതിടുന്നു.
പാലു തന്നവരുടെ പോലും കൈയില്‍ കൊത്തുന്നു നമ്മള്‍
പമ്പയാര്‍ പുളകങ്ങളിലും വിഴുപ്പുകെട്ടലക്കുന്നു.
പാഷാണം കലര്‍ത്തുന്നു പാലില്‍, തനി മുലപ്പാലില്‍
പാരവെക്കുന്നു നമ്മള്‍ പരബ്രഹ്മത്തിനു നേരെപോലും.
ജിവന്‍ തന്നവന്റെ ജീവനെ കെടുത്തി നമ്മള്‍
ജീവജലനദി വറ്റിച്ച് പൈപ്പ് വാട്ടര്‍ വില്‍പ്പൂ.
ജാതിയും മതവും നോക്കി ജീവനു വിലയിടുമ്പോള്‍
ജനജീവിതം പോലും ജനകീയമല്ലാതാക്കി.
സത്യത്തെ ത്യജിച്ചു നാം മിഥ്യയെ പ്രേമിക്കുന്നു
സത്യത്തെ ജയിപ്പിക്കുവാന്‍ കള്ളവും കരുവാക്കുന്നു
സൌഗന്ധികപൊയ്കയിലും സര്‍പ്പവിഷം കലര്‍ത്തി നമ്മള്‍
സ്വര്‍ണ്ണമാല വിറ്റവര്‍ തന്നെ കല്ലുമാല കാശാക്കുന്നു.
അശ്ളീലം പരക്കുന്നു ഇന്ന് അമൃത് ഒഴുകിയ നാട്ടില്‍
അയല്‍ക്കാരെ സ്നേഹിക്കേണ്ടവരയല്‍ക്കാരിയെ പ്രേമിക്കുന്നു
ആശാനു പതിര് നല്‍കിയോര്‍ കതിരിനായ് പതിയിരിക്കുന്നു
ആഡംബരങ്ങള്‍ക്കായ് നമ്മള്‍ ആധാരം ബാങ്കില്‍ വെപ്പൂ.
ചോര വിറ്റിട്ടുപോലും ചീര വാങ്ങുന്നു നമ്മള്‍
ചെറുതാം കാര്യങ്ങള്‍ക്കും ചെകുത്താനെ കൂട്ടാക്കുന്നു
ചെറുപാടങ്ങള്‍ വറ്റിച്ചു പണിയുന്നു പടക്കളങ്ങള്‍
ചെകിട്ടത്തടിക്കാത്തവന്റെയും കരണത്തടിപ്പൂ നമ്മള്‍.
നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
നിത്യ സത്യങ്ങള്‍ പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
നീതി തന്നെ നിഷേധിക്കപ്പെടുന്നു, നാമെവിടെയാണ് ?
നിഷ്ക്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
ഔഷധച്ചെടികള്‍ മാറ്റി റബ്ബര്‍ക്കായ്കള്‍ പാകി
ആയുര്‍വേദത്തിലെ ആയുസ്സും വേദവും ചോര്‍ത്തി
ആരാധ്യരായവര്‍പോലും ആരാച്ചാര്‍മാര്‍ ഫലത്തില്‍
ആരാധനാമദ്ധ്യേ പോലും ആരെയും കുത്തിവീഴ്ത്തുന്നു.
പുല്ലു വില്‍ക്കുന്നു നമ്മള്‍ പൂ വിറ്റ കടയില്‍ തന്നെ
മുള്ളിനെ പുല്‍കുന്നു നാം പൂക്കളെ മറന്നിട്ട്
മനുഷ്യനായ് മഹേശ്വരന്‍ കുരിശതില്‍ മരിച്ചിട്ടും
മനുഷ്യത്വം മരവിച്ച മഹാപാപികള്‍ നമ്മള്‍.
'വേല' പഠിച്ചവര്‍ വേല ചെയ്യിക്കുന്നു
കൂലി പോരാഞ്ഞിട്ടവര്‍ കൈക്കൂലി വാങ്ങുന്നു
വേദിയില്‍ മിന്നുന്ന വേദാന്തികള്‍ക്കുള്ളില്‍
പാതാളഗോപുരം മിന്നിത്തിളങ്ങുന്നു.
വേലിതാന്‍ വിളവു തിന്നുന്ന മാതിരി
നീതിപാലകര്‍ തന്നെ നീതി മറിക്കുന്നു
നേരില്‍ ചിരിക്കേണ്ട നേതാക്കളില്‍ പലര്‍
തേരില്‍ തിരക്കേറി നെറികേടു കാട്ടുന്നു.
പിച്ചകപ്പൂക്കളെ തട്ടിത്തെറിപ്പിച്ച് അവര്‍
പച്ചമാംസത്തിന്റെ ഗന്ധം മണക്കുന്നു
പച്ചവെള്ളത്തിലും പച്ചനോട്ടെണ്ണണം
പച്ചയാം സത്യം പറയാന്‍ ഭയക്കുന്നു ?
എല്ലാമറിയുന്ന വല്ലഭന്‍ നമ്മോട്, എല്ലാമറിയാത്ത നമ്മോട്,
കൊല്ലൊല്ല ഒരുവനേയും എന്ന് അരുള്‍ ചെയ്ത-
തെല്ലാം മറന്ന് നാം കൊല്ലുന്നു, കൊല്ലാതെ കൊല്ലുന്നു,
ഇല്ലാതിരുന്നെങ്കിലിതുപോല്‍ വല്ലാത്തൊരു കാലമീ ഭൂവില്‍ !
ഹാ ! നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
ഹാ ! സത്യം പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
ഹാ ! നീതി നിഷേധിക്കപ്പെടുന്നു, ഞങ്ങളെവിടെയാണ് ?
ഹാ ! നിഷ്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
നശിക്കണോ നാമിങ്ങനെ, നന്മയെ കൈക്കൊള്ളേണ്ടേ ?
മനുഷ്യ ബന്ധങ്ങളില്‍ നമ്മള്‍ മനസ്സാക്ഷി മറക്കാമോ ?
മനുഷ്യ നന്മക്കായി നാം മനസ്സറിഞ്ഞാലോചിക്ക,
മതത്തിനും അതീതമാ മനസ്സാക്ഷി ഭരിക്കട്ടെ !
പഴങ്കഥ കെട്ടഴിച്ചു മുത്തിയമ്മ പറഞ്ഞൊരു
തേനൂറും കഥയുടെ മധുരമെങ്ങോ ?
പുഴക്കരെ മാവിന്‍ ചോട്ടില്‍ അണ്ണാര കണ്ണന്റെ
പാച്ഞാരി മേളത്തില്‍ രസമെവിടെ ?
അമ്പല മുറ്റത്താലിന്‍ കൊമ്പില്‍ അണിഞ്ഞൊരുങ്ങും
വാലാട്ടി കിളിയെവിടെ ?
തൊടിയിലെ തൈ മാവും പൂത്ത ചെമ്പകവും
തുടി കൊട്ടി പാട്ടും ഇന്നെവിടെ ?
പേര മരചോട്ടിലെ കളി പന്തലും
ഇല ചീന്തിലെ വിരുന്നുണ്ണലും നിന്റെ
ഇണക്കവും പിണക്കവും എവിടെ?
എവിടെ മറന്നെന്‍ ഇലപൊതി ചോറും
ഒരിറ്റു മോരിലെ പുളി രസവും .... ?
എവിടെ മറഞ്ഞെന്‍ ഇടവഴികളും
ഇലഞ്ഞി പൂങ്കാവും ,ഒരു നാളും
പിരിയില്ലെന്നോതിയ കൂട്ടുകാരും ?
വിര്‍ച്വല്‍ ലൈഫ്
കാലത്തിന്‍ കൈപിടിച്ച്
എന്‍ കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ് നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....
അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍ ലൈഫ്
വേര്‍പാടിന്‍ നൊമ്പരം
കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!
ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..
വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..
കടല്‍ ഭാഷയറിയാത്തവള്‍
ഇന്നലെ നമ്മുടെ കുഞ്ഞുങ്ങള്‍
സൂര്യന്‍ കണ്ണ് ചിമ്മിയ നേരം നോക്കി
കുന്നു കയറി ആകാശത്തേക്ക് പോയി.
വാതില്ക്കലിരുന്ന ആള്‍സേഷ്യന്‍ നായ
ഒന്നുമറിഞ്ഞില്ല.
കള്ളന്മാര്‍ വരുന്നതും നോക്കി
കണ്ണ് മിഴിച്ചിരുന്നു അവനെ
മടുപ്പ് തിന്നു തുടങ്ങിയിരിക്കുന്നു
നമ്മുടെ ഇരട്ടക്കുട്ടികള്‍ മുലക്കണ്ണ് തിന്നാന്‍ വിശന്നു
പലവട്ടം കരഞ്ഞിട്ടും ഞാനുണര്‍ന്നതെയില്ല .
പാലു ചുരത്താത്ത ഞരമ്പുകളെല്ലാം
വേരോട്ടം നിലച്ചു ചത്തു കിടക്കുന്നു
അതുവരെ കൂടെ വന്ന സ്വപ്നം
നിന്നെ കടല്‍ ചൊരുക്കില്‍ തള്ളിയിട്ടു,
ഉപ്പുവെള്ളത്തില്‍ കാല്‍ നനച്ചു
കയറി പോന്നത് ഞാനറിഞ്ഞു.
കടല്‍ പ്രളയം മുഴുവന്‍ കുടിച്ചു വറ്റിച്ചു
ഓമനേ, മീനുകളെപ്പോലെ
വയര്‍ വീര്‍ത്തു, കണ്ണു തള്ളി
നീ ചത്തു പൊങ്ങും.
എന്റെ ചുണ്ടുകളെ വിഴുങ്ങി
ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍
ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും
വികാരമേതുമില്ലാതെ മണല്‍ തരികള്‍
അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും.
കടല്‍ ഭാഷയറിയാത്ത ഞാനപ്പോളും
സ്വപ്നക്കുഞ്ഞുങ്ങളെ കാത്തു, കാത്തു കിടക്കും.
എല്ലു നുറുങ്ങി പണിതവരുടെ എല്ലൊടിക്കുന്നു നമ്മള്‍
എല്ലു നുറുങ്ങി പണിതവരുടെ എല്ലൊടിക്കുന്നു നമ്മള്‍
പല്ലു മുറിയെ തിന്നു കൊഴുത്തവര്‍ പല്ലിറുമ്മുന്നു പോലും,
ഇല്ല തെല്ലും മനസ്സാക്ഷി മതസ്നേഹികള്‍ക്കുപോലും,
വല്ലാത്ത കാലമിത്, വാഴുന്നു സാമൂഹ്യ അനീതി.
കാലു വരുന്നു നമ്മള്‍ പാദംതൊഴേണ്ടവരുടെ,
കണ്ണില്‍ മണ്ണിടുന്നു നമ്മള്‍, കണ്ണു തന്ന കരുണാകരന്റെ
കരളില്‍ കുന്തമേറ്റുന്നു കനിവിനായ് കരയുവോന്റെ
കനകം കാറ്റില്‍ പറത്തി കരിക്കട്ട തേടുന്നു നമ്മള്‍.
വിളക്കണച്ചിട്ടു നമ്മള്‍ ഇരുട്ടിനെ പൂജിക്കുന്നു
വിളച്ചില്‍ മാത്രമേയുള്ളിന്ന്, വിനയം വിട്ടകന്നല്ലോ
വിണ്ണിനെ മറന്നു നാം മണ്ണിനായ് ജീവിക്കുന്നു
വേദം പഠിച്ചവര്‍ തന്നെ വേതാളമോതിടുന്നു.
പാലു തന്നവരുടെ പോലും കൈയില്‍ കൊത്തുന്നു നമ്മള്‍
പമ്പയാര്‍ പുളകങ്ങളിലും വിഴുപ്പുകെട്ടലക്കുന്നു.
പാഷാണം കലര്‍ത്തുന്നു പാലില്‍, തനി മുലപ്പാലില്‍
പാരവെക്കുന്നു നമ്മള്‍ പരബ്രഹ്മത്തിനു നേരെപോലും.
ജിവന്‍ തന്നവന്റെ ജീവനെ കെടുത്തി നമ്മള്‍
ജീവജലനദി വറ്റിച്ച് പൈപ്പ് വാട്ടര്‍ വില്‍പ്പൂ.
ജാതിയും മതവും നോക്കി ജീവനു വിലയിടുമ്പോള്‍
ജനജീവിതം പോലും ജനകീയമല്ലാതാക്കി.
സത്യത്തെ ത്യജിച്ചു നാം മിഥ്യയെ പ്രേമിക്കുന്നു
സത്യത്തെ ജയിപ്പിക്കുവാന്‍ കള്ളവും കരുവാക്കുന്നു
സൌഗന്ധികപൊയ്കയിലും സര്‍പ്പവിഷം കലര്‍ത്തി നമ്മള്‍
സ്വര്‍ണ്ണമാല വിറ്റവര്‍ തന്നെ കല്ലുമാല കാശാക്കുന്നു.
അശ്ളീലം പരക്കുന്നു ഇന്ന് അമൃത് ഒഴുകിയ നാട്ടില്‍
അയല്‍ക്കാരെ സ്നേഹിക്കേണ്ടവരയല്‍ക്കാരിയെ പ്രേമിക്കുന്നു
ആശാനു പതിര് നല്‍കിയോര്‍ കതിരിനായ് പതിയിരിക്കുന്നു
ആഡംബരങ്ങള്‍ക്കായ് നമ്മള്‍ ആധാരം ബാങ്കില്‍ വെപ്പൂ.
ചോര വിറ്റിട്ടുപോലും ചീര വാങ്ങുന്നു നമ്മള്‍
ചെറുതാം കാര്യങ്ങള്‍ക്കും ചെകുത്താനെ കൂട്ടാക്കുന്നു
ചെറുപാടങ്ങള്‍ വറ്റിച്ചു പണിയുന്നു പടക്കളങ്ങള്‍
ചെകിട്ടത്തടിക്കാത്തവന്റെയും കരണത്തടിപ്പൂ നമ്മള്‍.
നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
നിത്യ സത്യങ്ങള്‍ പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
നീതി തന്നെ നിഷേധിക്കപ്പെടുന്നു, നാമെവിടെയാണ് ?
നിഷ്ക്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
ഔഷധച്ചെടികള്‍ മാറ്റി റബ്ബര്‍ക്കായ്കള്‍ പാകി
ആയുര്‍വേദത്തിലെ ആയുസ്സും വേദവും ചോര്‍ത്തി
ആരാധ്യരായവര്‍പോലും ആരാച്ചാര്‍മാര്‍ ഫലത്തില്‍
ആരാധനാമദ്ധ്യേ പോലും ആരെയും കുത്തിവീഴ്ത്തുന്നു.
പുല്ലു വില്‍ക്കുന്നു നമ്മള്‍ പൂ വിറ്റ കടയില്‍ തന്നെ
മുള്ളിനെ പുല്‍കുന്നു നാം പൂക്കളെ മറന്നിട്ട്
മനുഷ്യനായ് മഹേശ്വരന്‍ കുരിശതില്‍ മരിച്ചിട്ടും
മനുഷ്യത്വം മരവിച്ച മഹാപാപികള്‍ നമ്മള്‍.
'വേല' പഠിച്ചവര്‍ വേല ചെയ്യിക്കുന്നു
കൂലി പോരാഞ്ഞിട്ടവര്‍ കൈക്കൂലി വാങ്ങുന്നു
വേദിയില്‍ മിന്നുന്ന വേദാന്തികള്‍ക്കുള്ളില്‍
പാതാളഗോപുരം മിന്നിത്തിളങ്ങുന്നു.
വേലിതാന്‍ വിളവു തിന്നുന്ന മാതിരി
നീതിപാലകര്‍ തന്നെ നീതി മറിക്കുന്നു
നേരില്‍ ചിരിക്കേണ്ട നേതാക്കളില്‍ പലര്‍
തേരില്‍ തിരക്കേറി നെറികേടു കാട്ടുന്നു.
പിച്ചകപ്പൂക്കളെ തട്ടിത്തെറിപ്പിച്ച് അവര്‍
പച്ചമാംസത്തിന്റെ ഗന്ധം മണക്കുന്നു
പച്ചവെള്ളത്തിലും പച്ചനോട്ടെണ്ണണം
പച്ചയാം സത്യം പറയാന്‍ ഭയക്കുന്നു ?
എല്ലാമറിയുന്ന വല്ലഭന്‍ നമ്മോട്, എല്ലാമറിയാത്ത നമ്മോട്,
കൊല്ലൊല്ല ഒരുവനേയും എന്ന് അരുള്‍ ചെയ്ത-
തെല്ലാം മറന്ന് നാം കൊല്ലുന്നു, കൊല്ലാതെ കൊല്ലുന്നു,
ഇല്ലാതിരുന്നെങ്കിലിതുപോല്‍ വല്ലാത്തൊരു കാലമീ ഭൂവില്‍ !
ഹാ ! നന്മ ക്രൂശിക്കപ്പെടുന്നു, നമ്മളെവിടെയാണ് ?
ഹാ ! സത്യം പൊളിവാക്കി മാറ്റുന്നു, നിങ്ങളെവിടെ ?
ഹാ ! നീതി നിഷേധിക്കപ്പെടുന്നു, ഞങ്ങളെവിടെയാണ് ?
ഹാ ! നിഷ്കളങ്കത നാടുനീങ്ങുന്നിതാ, നീ എവിടെയാണ് ?
നശിക്കണോ നാമിങ്ങനെ, നന്മയെ കൈക്കൊള്ളേണ്ടേ ?
മനുഷ്യ ബന്ധങ്ങളില്‍ നമ്മള്‍ മനസ്സാക്ഷി മറക്കാമോ ?
മനുഷ്യ നന്മക്കായി നാം മനസ്സറിഞ്ഞാലോചിക്ക,
മതത്തിനും അതീതമാ മനസ്സാക്ഷി ഭരിക്കട്ടെ !
ചൊവ്വാഴ്ച, മേയ് 04, 2010
പ്രണയ കാല സ്മരണകള്‍
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്‍
ആരോമലേ ഞാനോര്‍ത്തിടുന്നു
ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ് മാനം തെളിഞ്ഞില്ല
അവസാനം നീയാ കുടയെടുത്തു
നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള്‍ നടന്നു നീങ്ങി
ഉമ്മറമുറ്റത്തു വച്ചു പൊന്നേ
നീയാ കുടെയെന്റെ കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന്‍ മനവും
അറിയാതെ ഞാനന്നാഗ്രഹിച്ചു
പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്‍റെ വിങ്ങലും തിരിച്ചു തന്നു
അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു
ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ
ജീവിതവഞ്ചി തന്‍ അമരത്തു നില്‍ക്കുവാന്‍
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം.
{അബ്ദുള്‍ റഫീഖ് മണലൊടി}
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം
ആദ്യമായ് കണ്ടൊരാ ദിവസമിന്ന്‍
ആരോമലേ ഞാനോര്‍ത്തിടുന്നു
ആ നേരം പെയ്തൊരാ മാരിയന്ന്
അറിയാതെ നമ്മളെയടുത്തു നിര്‍ത്തി
നേരം കടന്നു പോയ് മാനം തെളിഞ്ഞില്ല
അവസാനം നീയാ കുടയെടുത്തു
നിന്നുടെ പൂക്കുട വിരിച്ചു നീയ്
എന്നെ അതിനുള്ളില്‍ വിളിച്ചു കേറ്റി
ഒരു കുടക്കീഴിലായ് ഏറെ ദൂരം
ഒന്നിച്ചു നമ്മള്‍ നടന്നു നീങ്ങി
ഉമ്മറമുറ്റത്തു വച്ചു പൊന്നേ
നീയാ കുടെയെന്റെ കയ്യില്‍ തന്നു
കുടയുടെ കൂടെയാ നിന്‍ മനവും
അറിയാതെ ഞാനന്നാഗ്രഹിച്ചു
പിറ്റേന്നാ കുടയുടെ കൂടെ ഞാനെന്‍
മനസിന്‍റെ വിങ്ങലും തിരിച്ചു തന്നു
അതുകണ്ടു നീയന്ന് മിണ്ടിയില്ലാ
ആരോമലേ ഞാന്‍ കാത്തിരുന്നു
ഗ്രീഷ്മം മറഞ്ഞല്ലോ പൂക്കാലം വന്നല്ലോ
അവസാനമാദിനം വന്നണഞ്ഞു
എന്നുടെ ചാരെ ഓടിയെത്തി
അന്നു നീയെന്നോടു ചൊല്ലിയില്ലേ
ജീവിതവഞ്ചി തന്‍ അമരത്തു നില്‍ക്കുവാന്‍
ജീവന്റെ ജീവനേ നീ വരില്ലേ .....
ഓര്‍മയില്‍ മിന്നുന്നു നിന്‍റെ രൂപം
ഓര്‍ക്കുന്നു ഞാനിന്നാ ഭൂതകാലം.
{അബ്ദുള്‍ റഫീഖ് മണലൊടി}
പ്രിയ കുട്ടുകാരി, നിനക്കു സുഖമാണോ. ...
പ്രിയ കുട്ടുകാരി,
നിനക്കു സുഖമാണോ ?.
നിന്റെ ലോകം എനിക്കിഷ്ട്ടമനെ .
പക്ക്ഷേ അവിടെ എത്തുവാന്‍ എനിക്കാവുന്നില്ല.
കുറ്റപെടുതലുകളില്‍ ഒറ്റപ്പെട്ടു പോയ കുട്ടികലത്തിന്റെ ഓര്‍മയില്‍ .മുറിപാടുകളില്‍ മുഖമമര്‍ത്തി തേങ്ങി കരഞ്ഞ യവനകാലം സമ്മാനിച്ച ഏകാന്ധതയില്‍ ഒരു സാന്ത്വനമായ് നീ എന്നിലേക്കു കടന്നു വന്നു .
എത്ര ശ്രമിച്ചിട്ടും പറിചേറിയുവാന്‍ കഴിയാതിരുന്ന അഗത സുന്തരമായ സത്യമായിരുന്നു നീ .
തനിച്ചിരിക്കുവനുള്ള സ്വതന്ത്ര്യത്തിലെക്കെ അനുവാദമില്ലാതെ നീ കടന്നു വന്നപ്പോള്‍ അടച്ചിട്ട വാതിലിന്‍ പിന്നില്‍ നിനക്കു മുഖം താരത്തെ ഇരുളിന്‍റെ മറയില്‍ ഞാനും എന്‍റെ ഏകാന്തതയും നൊമ്പരങ്ങള്‍ പങ്കകുവയ്ക്കുകയായിരുന്നു.
എനിക്കു ഭയമായിരുന്നു .
എന്‍റെ ഏകാന്തതയെ നഷ്ട്ടപെടുത്തുവാന്‍ എനിക്കു ഭയമായിരുന്നു .
എന്‍റെ ഇരുള്‍ അറയിലേക്കു കടന്നു വരുന്ന ചെറുതരി വെളിച്ചം പോലും മുരിപടുകള്‍ക്കൊപം എന്നില്‍ വളര്‍ന്നു വന്ന ബോതത്തിനു താങ്ങുവാന്‍ കഴിയുമായിരുന്നില്ല .
അപകര്‍ഷതയെന്നു കളിയാക്കി തിരിഞ്ഞു നോക്കാതെ നീ ദുരെയ്ക്ക് നടന്നു പോകുന്നതും .നോമ്പരപടുകള്‍ മനസിലോതുക്കി മന്ദസ്മിതത്തിന്റെ മനോഹരിതയുമായ് നീ വീണ്ടും കടന്നു വരുന്നതും ഓര്‍മ്മയില്‍ ഓടി എത്താരുണ്ടിന്നും.
അതോ ഞാന്‍ നിന്നെ ആവാഹിച്ചു വരുത്തുകയായിരുന്നോ?.
പക്ഷെ ഒന്നെനിക്കറിയാം അന്താകാരത്തില്‍ നിന്നും കുതറി മാറുന്ന കണ്ണുകള്‍ ദുരെ നിന്നെ തിരയുന്നുണ്ടായിരുന്നു.
വെളിച്ചത്തിനായ് ദാഹിച്ച കണ്ണുകള്‍ മനസിനെ പഠിപിച്ച സത്യം .
സ്നേഹത്തിനു മുന്നില്‍ പകരമായ് സ്നേഹം കരുതിവച്ചേ മതിയാകു എന്ന സത്യം.
ഞാന്‍ തിരിച്ചറിയുകയായിരുന്നു നിന്നെ . നിന്‍റെ സ്നേഹത്തെ
നിനക്കിപ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടാവരുണ്ടോ എന്ന എനിക്കറിയില്ല എങ്കിലും ഒന്നു ചോതിക്കുവാന്‍ തോന്നിപോകുന്നു .
"നിന്‍റെ ഓര്‍മയില്‍ ഞാന്‍ കടന്നെത്താരുണ്ടോ".
അസ്വസ്ഥമായ രാത്രികളില്‍ ഉറക്കത്തിനായ് കാത്തുകിടക്കുമ്പോള്‍ ഒരു തെന്നലായ് നീ എന്നിലേക്കൊഴുകി എത്താരുണ്ട് .
കുറ്റംപറച്ചിലിനും കുത്തുവാക്കിനും അടക്കംപറച്ചിലിനും കാതോര്‍ത്തു ഞാന്‍ കാത്തിരിക്കരുണ്ട്.
പക്ഷെ നിന്‍റെ ശബദം വേര്‍തിരിച്ചറിയുവാന്‍ കഴിയതയയിതീര്‍ന്നിരിക്കുന്നു എനിക്കിന്നെ .
നഷ്ട്ടപെട്ട നിന്‍റെ ശബ്ദത്തിനായ് ഓര്‍മകളില്‍ തിരയുമ്പോള്‍ തഴുകുന്ന തെന്നലില്‍ നിന്‍ സുഗന്ധം ഞാന്‍ തിരിച്ചറിയും .
നിന്‍ സുഗന്ധമെന്‍ ശിരകളില്‍ ഉന്മാധമായ് പടരുമ്പോള്‍ മനസ്സില്‍ നിന്‍ രൂപം മേനഞ്ഞെടുക്കരുന്ടെ ഞാന്‍.
ഭാര്യയായി ,കാമുകിയായി ,അറിവായി ,അമ്മയായി .ശാന്ത സൊരുപിണിയായി .സര്‍വത്തും തച്ചുടച്ചു താണ്ഡവ നിരത്തമാടുന്ന സംഹാരരുദ്രയായി. പലപ്പോഴും നിന്‍റെ രൂപവും ഭാവാവും മാറി മാറിയിരുന്നു .
പക്ഷെ നിന്‍റെ മുഖം എനിക്കു വേര്‍തിരിച്ചറിയുവാന്‍ കഴിയതെയയിരിക്കുന്നു.
അതെ എനിക്കിന്നു നഷ്ടമായിരിക്കുന്നു നിന്‍റെ മുഖം നിന്‍റെ ശബ്ദം .
എങ്കിലും ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു.
ഏകാന്തതയെ പ്രണയിക്കുവാനവാതെ സ്ന്ഹത്തിനായ് സ്നേഹം പകരം വയ്ക്കാത്ത സ്നേഹിക്കപെടാത്തവന്‍ .
പഴയ ഓര്‍മ്മകള്‍ പക്കുവയ്ക്കുവനാവാത്ത സ്വാ ര്‍തഥായില്‍ പുതിയ ഓര്‍മ്മകള്‍ക്കിടം നല്‍കാത്തവന്‍ .
ഞാന്‍ ഇന്നും തനിച്ചനെ.
ഒറ്റപ്പെട്ടുപോയ കുട്ടികലാതിന്റെയും ആടിതിമിര്‍ക്കുവനവതിരുന്ന യവന കളും കടന്നു കൊഴിഞ്ഞു പോയ സംവത്സരങ്ങളില്‍ നിറമുള്ള കുപ്പിവളകള്‍ കിലുക്കി അനുവതമില്ലാതെ കടന്നുവന്ന സ്നേഹസത്യമേ നീ എന്നെ തനിച്ചക്കി യാത്രയയിട്ടിപ്പോള്‍ ഒരുപടോരുപാടെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. നീ ഇല്ലാത്ത ഇ ലോകത്തില്‍ ഓര്‍മ്മകള്‍തന്‍ ഇനിയും ഉണങ്ങിതീരാത മുറിപടുകളും പേറി യാത്ര തുടരുകയനെ .
എന്‍റെ പ്രിയപ്പെട്ട കുട്ടുകാരി ഞാന്‍ നിന്‍റെ ലോകത്തേയ്ക്ക് വരട്ടെ .
നിന്‍റെ ലോകത്തില്‍ നീ എന്നെ തിരിച്ചറിയുമോ.
കോടാനു കോടി ആത്മാക്കളുടെ ഇടയില്‍ എങ്ങനെ തിരിച്ചറിയാന്‍.
എനിക്കും നിന്നെ തെരിച്ചരിയുവാന്‍ കഴിയുമോ അറിയില്ല.
നന്മകള്‍ നേര്‍ന്നു.
കുട്ടുകാരന്‍
നിനക്കു സുഖമാണോ ?.
നിന്റെ ലോകം എനിക്കിഷ്ട്ടമനെ .
പക്ക്ഷേ അവിടെ എത്തുവാന്‍ എനിക്കാവുന്നില്ല.
കുറ്റപെടുതലുകളില്‍ ഒറ്റപ്പെട്ടു പോയ കുട്ടികലത്തിന്റെ ഓര്‍മയില്‍ .മുറിപാടുകളില്‍ മുഖമമര്‍ത്തി തേങ്ങി കരഞ്ഞ യവനകാലം സമ്മാനിച്ച ഏകാന്ധതയില്‍ ഒരു സാന്ത്വനമായ് നീ എന്നിലേക്കു കടന്നു വന്നു .
എത്ര ശ്രമിച്ചിട്ടും പറിചേറിയുവാന്‍ കഴിയാതിരുന്ന അഗത സുന്തരമായ സത്യമായിരുന്നു നീ .
തനിച്ചിരിക്കുവനുള്ള സ്വതന്ത്ര്യത്തിലെക്കെ അനുവാദമില്ലാതെ നീ കടന്നു വന്നപ്പോള്‍ അടച്ചിട്ട വാതിലിന്‍ പിന്നില്‍ നിനക്കു മുഖം താരത്തെ ഇരുളിന്‍റെ മറയില്‍ ഞാനും എന്‍റെ ഏകാന്തതയും നൊമ്പരങ്ങള്‍ പങ്കകുവയ്ക്കുകയായിരുന്നു.
എനിക്കു ഭയമായിരുന്നു .
എന്‍റെ ഏകാന്തതയെ നഷ്ട്ടപെടുത്തുവാന്‍ എനിക്കു ഭയമായിരുന്നു .
എന്‍റെ ഇരുള്‍ അറയിലേക്കു കടന്നു വരുന്ന ചെറുതരി വെളിച്ചം പോലും മുരിപടുകള്‍ക്കൊപം എന്നില്‍ വളര്‍ന്നു വന്ന ബോതത്തിനു താങ്ങുവാന്‍ കഴിയുമായിരുന്നില്ല .
അപകര്‍ഷതയെന്നു കളിയാക്കി തിരിഞ്ഞു നോക്കാതെ നീ ദുരെയ്ക്ക് നടന്നു പോകുന്നതും .നോമ്പരപടുകള്‍ മനസിലോതുക്കി മന്ദസ്മിതത്തിന്റെ മനോഹരിതയുമായ് നീ വീണ്ടും കടന്നു വരുന്നതും ഓര്‍മ്മയില്‍ ഓടി എത്താരുണ്ടിന്നും.
അതോ ഞാന്‍ നിന്നെ ആവാഹിച്ചു വരുത്തുകയായിരുന്നോ?.
പക്ഷെ ഒന്നെനിക്കറിയാം അന്താകാരത്തില്‍ നിന്നും കുതറി മാറുന്ന കണ്ണുകള്‍ ദുരെ നിന്നെ തിരയുന്നുണ്ടായിരുന്നു.
വെളിച്ചത്തിനായ് ദാഹിച്ച കണ്ണുകള്‍ മനസിനെ പഠിപിച്ച സത്യം .
സ്നേഹത്തിനു മുന്നില്‍ പകരമായ് സ്നേഹം കരുതിവച്ചേ മതിയാകു എന്ന സത്യം.
ഞാന്‍ തിരിച്ചറിയുകയായിരുന്നു നിന്നെ . നിന്‍റെ സ്നേഹത്തെ
നിനക്കിപ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടാവരുണ്ടോ എന്ന എനിക്കറിയില്ല എങ്കിലും ഒന്നു ചോതിക്കുവാന്‍ തോന്നിപോകുന്നു .
"നിന്‍റെ ഓര്‍മയില്‍ ഞാന്‍ കടന്നെത്താരുണ്ടോ".
അസ്വസ്ഥമായ രാത്രികളില്‍ ഉറക്കത്തിനായ് കാത്തുകിടക്കുമ്പോള്‍ ഒരു തെന്നലായ് നീ എന്നിലേക്കൊഴുകി എത്താരുണ്ട് .
കുറ്റംപറച്ചിലിനും കുത്തുവാക്കിനും അടക്കംപറച്ചിലിനും കാതോര്‍ത്തു ഞാന്‍ കാത്തിരിക്കരുണ്ട്.
പക്ഷെ നിന്‍റെ ശബദം വേര്‍തിരിച്ചറിയുവാന്‍ കഴിയതയയിതീര്‍ന്നിരിക്കുന്നു എനിക്കിന്നെ .
നഷ്ട്ടപെട്ട നിന്‍റെ ശബ്ദത്തിനായ് ഓര്‍മകളില്‍ തിരയുമ്പോള്‍ തഴുകുന്ന തെന്നലില്‍ നിന്‍ സുഗന്ധം ഞാന്‍ തിരിച്ചറിയും .
നിന്‍ സുഗന്ധമെന്‍ ശിരകളില്‍ ഉന്മാധമായ് പടരുമ്പോള്‍ മനസ്സില്‍ നിന്‍ രൂപം മേനഞ്ഞെടുക്കരുന്ടെ ഞാന്‍.
ഭാര്യയായി ,കാമുകിയായി ,അറിവായി ,അമ്മയായി .ശാന്ത സൊരുപിണിയായി .സര്‍വത്തും തച്ചുടച്ചു താണ്ഡവ നിരത്തമാടുന്ന സംഹാരരുദ്രയായി. പലപ്പോഴും നിന്‍റെ രൂപവും ഭാവാവും മാറി മാറിയിരുന്നു .
പക്ഷെ നിന്‍റെ മുഖം എനിക്കു വേര്‍തിരിച്ചറിയുവാന്‍ കഴിയതെയയിരിക്കുന്നു.
അതെ എനിക്കിന്നു നഷ്ടമായിരിക്കുന്നു നിന്‍റെ മുഖം നിന്‍റെ ശബ്ദം .
എങ്കിലും ഞാന്‍ ഇന്നും നിന്നെ സ്നേഹിക്കുന്നു.
ഏകാന്തതയെ പ്രണയിക്കുവാനവാതെ സ്ന്ഹത്തിനായ് സ്നേഹം പകരം വയ്ക്കാത്ത സ്നേഹിക്കപെടാത്തവന്‍ .
പഴയ ഓര്‍മ്മകള്‍ പക്കുവയ്ക്കുവനാവാത്ത സ്വാ ര്‍തഥായില്‍ പുതിയ ഓര്‍മ്മകള്‍ക്കിടം നല്‍കാത്തവന്‍ .
ഞാന്‍ ഇന്നും തനിച്ചനെ.
ഒറ്റപ്പെട്ടുപോയ കുട്ടികലാതിന്റെയും ആടിതിമിര്‍ക്കുവനവതിരുന്ന യവന കളും കടന്നു കൊഴിഞ്ഞു പോയ സംവത്സരങ്ങളില്‍ നിറമുള്ള കുപ്പിവളകള്‍ കിലുക്കി അനുവതമില്ലാതെ കടന്നുവന്ന സ്നേഹസത്യമേ നീ എന്നെ തനിച്ചക്കി യാത്രയയിട്ടിപ്പോള്‍ ഒരുപടോരുപാടെ വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. നീ ഇല്ലാത്ത ഇ ലോകത്തില്‍ ഓര്‍മ്മകള്‍തന്‍ ഇനിയും ഉണങ്ങിതീരാത മുറിപടുകളും പേറി യാത്ര തുടരുകയനെ .
എന്‍റെ പ്രിയപ്പെട്ട കുട്ടുകാരി ഞാന്‍ നിന്‍റെ ലോകത്തേയ്ക്ക് വരട്ടെ .
നിന്‍റെ ലോകത്തില്‍ നീ എന്നെ തിരിച്ചറിയുമോ.
കോടാനു കോടി ആത്മാക്കളുടെ ഇടയില്‍ എങ്ങനെ തിരിച്ചറിയാന്‍.
എനിക്കും നിന്നെ തെരിച്ചരിയുവാന്‍ കഴിയുമോ അറിയില്ല.
നന്മകള്‍ നേര്‍ന്നു.
കുട്ടുകാരന്‍
ശനിയാഴ്‌ച, ഏപ്രിൽ 24, 2010
പ്രവാസിയുടെ കുടുംബം........
ഉരുകിയൊലിക്കുന്ന വിയര്‍പ്പു കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍.
ഊണും ഉറക്കവും ഇല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക .കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു .ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ് ചുണ്ടി കാണിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നൊരു കേട്ട്കേള്‍വി മാത്രമാണ് .സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ് .എങ്കിലും അതില്‍ വലിയൊരു പങ്ക് പ്രവാസികളായ നമുക്കും ഇല്ലേ ?...... ഒരുനിമിഷം ആലോചിച്ചു നോക്കൂ നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാമാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചെലവെന്ന്.
ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കരണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായ വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചുവെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര പിന്നീട് അതുപയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.
ഒരുമാസം എത്ര കണ്ടു ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോഗം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീട്കളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര് തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ് സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബര ത്തോടുള്ള അമിതമായ ആര്‍ത്തി ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മഴവെള്ള പ്പാചിലിനെകാളും ശക്തിആര്‍ജ്ജിച്ചിരിക്കയാണ്. ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച് കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു.
ക്രുരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില് ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്.പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ് തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യുട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റേ കയ്യിലില്ലാത്ത കാശിനു പരക്കം പാഞ്ഞു നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞു ഏല്‍പ്പിക്കുക. കമ്പ്യുട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ് ബ്ലൂട്ടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ് ചെയ്യുമ്പോള്‍ ഓര്‍ക്കുക തനി ക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക് ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രകോപിപ്പിക്കുന്നത്.
നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കയ്കളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ് ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക തന്റേ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും. വീട്ടിലെ സെല്ലും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ആണെന്ന് മനസ്സിലാക്കുക.മറ്റുള്ളവരെ പ്പോലെആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.
ഊണും ഉറക്കവും ഇല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച് അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക .കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു .ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ് ചുണ്ടി കാണിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നൊരു കേട്ട്കേള്‍വി മാത്രമാണ് .സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ് .എങ്കിലും അതില്‍ വലിയൊരു പങ്ക് പ്രവാസികളായ നമുക്കും ഇല്ലേ ?...... ഒരുനിമിഷം ആലോചിച്ചു നോക്കൂ നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാമാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചെലവെന്ന്.
ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കരണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായ വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചുവെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര പിന്നീട് അതുപയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.
ഒരുമാസം എത്ര കണ്ടു ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോഗം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീട്കളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര് തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ് സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബര ത്തോടുള്ള അമിതമായ ആര്‍ത്തി ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മഴവെള്ള പ്പാചിലിനെകാളും ശക്തിആര്‍ജ്ജിച്ചിരിക്കയാണ്. ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച് കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു.
ക്രുരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില് ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്.പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ് തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യുട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റേ കയ്യിലില്ലാത്ത കാശിനു പരക്കം പാഞ്ഞു നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞു ഏല്‍പ്പിക്കുക. കമ്പ്യുട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ് ബ്ലൂട്ടൂത്ത് വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ് ചെയ്യുമ്പോള്‍ ഓര്‍ക്കുക തനി ക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക് ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രകോപിപ്പിക്കുന്നത്.
നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കയ്കളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ് ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക തന്റേ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും. വീട്ടിലെ സെല്ലും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ആണെന്ന് മനസ്സിലാക്കുക.മറ്റുള്ളവരെ പ്പോലെആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.
ചൊവ്വാഴ്ച, ഏപ്രിൽ 20, 2010
ഗള്‍ഫിലേക്കുള്ള ദൂരം
ഗള്‍ഫ് കുടിയേറ്റത്തിന്റെ 50-ാം വാര്‍ഷികം താണ്ടുമ്പോഴും പ്രവാസികള്‍ ഓര്‍ക്കാതെ പോകുന്ന ഒരു മുന്‍തലമുറക്കാരുണ്ട്. നമുക്ക് മുന്നില്‍ മണലും കടലും കാടും തോടും താണ്ടി പായ്കപ്പലിലും, കള്ളലോഞ്ചിലും 'അനധികൃത' കുടിയേറ്റക്കാരായി ഈ തീരത്തണഞ്ഞവര്‍... പേര്‍ഷ്യ എന്ന വന്‍കര ലക്ഷ്യമാക്കിയല്ല വറുതിയില്‍നിന്ന് കഷ്ടപ്പാടില്‍നിന്ന് മുഴുപ്പട്ടിണിയില്‍നിന്ന്... സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍... നാടിനെ നാട്ടുകാരെ രക്ഷിക്കാന്‍ ഏതെങ്കിലും തീരത്തണയാന്‍ പുറപ്പെട്ടതായിരുന്നു അവര്‍.. വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്തവര്‍പോലും, ലോഞ്ചിലും ചങ്ങാടത്തിലും ഉരുവിലും കയറി ലക്ഷ്യമില്ലാതെ ഏതെങ്കിലും മണല്‍കാട് കാണുന്നതുവരെ... ഇവരെ കൊണ്ടുപോകുന്ന ലോഞ്ചുകാര്‍ കൊടുത്തകാശ് തീരുന്നസ്ഥലത്ത് ഇറക്കിവിടും. ദൂരെ കാണുന്ന കരയെ ലക്ഷ്യമാക്കിയുള്ള നീന്തലായിരിക്കും പിന്നീട്. ഇതില്‍ കരക്കണഞ്ഞവര്‍ എത്ര? രോഗംവന്ന് ജീവിതം വെടിഞ്ഞവര്‍... പിടിക്കപ്പെട്ടവര്‍.. ഭക്ഷണവും മരുന്നുമില്ലാതെ തളര്‍ന്നുപോയവര്‍, ആര്‍ക്കും ആരും തുണയില്ലാതെ... മുംബൈയിലോ, റാസല്‍ഖൈമയിലോ, ഫുജൈറയിലോ, കോര്‍ഫുക്കാനിലോ കരപറ്റിയവര്‍... 'വീണിടം വിഷ്ണുലോക'മാക്കിയവര്‍.
നമുക്ക് മുമ്പെ ഇവിടെ എത്തിയവരുടെ, കഷ്ടപ്പാടുകളുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, വെട്ടിപ്പിടിത്തത്തിന്റെ പച്ചയായ ജീവിതം ചമച്ചവര്‍. നമുക്ക് വെട്ടിത്തന്ന വഴിത്താരയ്ക്ക്... ഇപ്പോള്‍ ദൂരം വളരെ കുറവാണ്.നമ്മുടെ മുന്‍ തലമുറ വെട്ടിത്തന്ന വഴിയിലൂടെ, അവര്‍ നടന്ന് പാകപ്പെടുത്തിയ മണലിലൂടെ അവര്‍ കാണിച്ചുതന്ന സ്വര്‍ഗഭൂമിയിലേക്ക് വിമാനത്തിന്റെ ശീതികരണത്തില്‍നിന്ന് എയര്‍പോര്‍ട്ടിന്റെ തണുപ്പിലേക്കും. അവിടുന്ന് തണുപ്പ് മൂളുന്ന കാറിലേക്കും. അമ്പത്‌നില മൊത്തമായി ശീതികരിച്ച ഫ്ലറ്റിലേക്കും അവിടുന്ന് ഈര്‍പ്പമിറങ്ങുന്ന ഓഫീസിലേക്കും പുതുതലമുറ വന്നിറങ്ങുന്നു. കഷ്ടപ്പാടുകള്‍ ഏതുമില്ലാതെ കേരളത്തിന്റെ ഏത് എയര്‍പോര്‍ട്ടില്‍നിന്നും മൂന്നുമുതല്‍ നാല് മണിക്കൂര്‍ കൊണ്ട് ഗള്‍ഫിന്റെ ഏത് കോണിലും എത്തുന്നു. നാട്ടില്‍ നിന്ന് നമ്മളെ എയര്‍പോര്‍ട്ടിലേക്ക് യാത്രയയക്കാന്‍ വന്ന കുടുംബങ്ങളോ, സുഹൃത്തുക്കളോ, കാറില്‍ കേരളത്തിന്റെ 'റോഡ്' വഴി തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് നാം ഗള്‍ഫിലെത്തിയിരിക്കും.
കുറഞ്ഞകാലം കൊണ്ട് ഈ രാജ്യം കൈവരിച്ച നേട്ടം അസൂയാവഹമാണ്. കര്‍മ്മനിരതരായ ഭരണകര്‍ത്താക്കളെയും ഭാവിയുടെ വളര്‍ച്ചയ്ക്ക് സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്ന അനുബന്ധ വകുപ്പുകളും ഒരു രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് നിദാനമായി. നാല്‍പത് വര്‍ഷത്തിനു മുമ്പുള്ള യു.എ.ഇ.യുടെ പഴയകാല അവസ്ഥയിലേക്കായിരുന്നു കേരളത്തില്‍ നിന്നുള്ളവരുടെ കടന്നുകയറ്റം. വീട്ടില്‍ നിന്ന് വിട്ടാല്‍ പത്തും പതിനാറും ദിവസങ്ങള്‍..... ചിലപ്പോള്‍ മാസങ്ങള്‍.... ഇവിടെ തീരത്തണഞ്ഞു എന്ന് വിവരം അറിയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ... പരസ്പരം ബന്ധപ്പെടാന്‍ ആവാതെ... വീട്ടുകാരുടെ പ്രാര്‍ത്ഥനയും വഴിപാടും കൊണ്ട് ജീവിച്ചവര്‍... മണലിനോടും മണല്‍കാറ്റിനോടും പൊരുതിയവര്‍... തണുപ്പിനോടും ചുട്ടുപൊള്ളുന്ന വേനലിനോടും പൊരുതിജയിച്ചവര്‍... കാതങ്ങളോളം നടന്ന് അടുത്ത എമിറേറ്റ്‌സില്‍ എത്തിയവര്‍... പിടിച്ച് നില്‍ക്കാന്‍... സ്വയം ജീവിക്കാന്‍... മറ്റുള്ളവരെ ജീവിപ്പിക്കാന്‍... എന്തൊക്കെ കഷ്ടപ്പാടുകള്‍... ഭക്ഷണവും വെള്ളവും... വൈദ്യുതിയും ഇല്ലാതെ ഇന്തപ്പഴവും ഒട്ടകപാലും കഴിച്ച് ജീവിച്ചവര്‍... സ്വരുകൂട്ടിവെച്ചത് നാട്ടിലെത്തിക്കാന്‍ കഴിയാതെ പണമിടപാട് സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെ... മറ്റാരുടെയെങ്കിലും പക്കല്‍ കൊടുത്തയച്ചവര്‍... ഈ കഥ പുതുതലമുറയ്ക്ക് അന്യമാണ്. അന്നത്തെ ഗള്‍ഫുകാരുടെ 'സാഹസികത' വിവരിക്കുമ്പോള്‍ നമുക്ക് 'ബഡായ്' ആയി തോന്നാം. പഴയപട്ടാളക്കാരുടെ കഥ കേള്‍ക്കുന്നതുപോലെ, തമാശയായി തോന്നാം. തമാശയല്ല എന്നറിയണമെങ്കില്‍ നാല്‍പത് വര്‍ഷം പിന്നോട്ട് നടക്കണം. അന്നത്തെ ഗള്‍ഫ് എന്താണന്നറിയണം. എങ്ങനെയാണ് ഇവിടെ എത്തിയത് എന്നറിയണം.
നമ്മുടെ നാട്ടില്‍ 15 വര്‍ഷം മുമ്പ് വരെ 'സിറ്റിസണ്‍' വാച്ചും സൈക്കോ ഫൈവ് വാച്ചോ കൊണ്ടുപോകണമെങ്കില്‍ ഒളിച്ച് കടത്തണമായിരുന്നു. മൂന്ന് വാച്ച് പിടിക്കപ്പെട്ടാല്‍ അവന്‍ 'കള്ളകടത്തു'കാരനായിരുന്നു. നിഡോയുടെ പാത്രത്തിലോ, കാസറ്റിന്റെ ഉള്ളിലോ... എട്ട് ഗ്രാമിന്റെ സ്വര്‍ണം 'കടത്തിയ' കഥ ഇന്നും പഴയ ഗള്‍ഫുകാര്‍ പറയുന്നത് കേള്‍ക്കാം.
ആരൊക്കെ പീഡിപ്പിച്ചു. എന്തൊക്കെ, അനുഭവിപ്പിച്ചു. എയര്‍പോര്‍ട്ടില്‍, കസ്റ്റംസുകാരുടെ പിടിച്ചുപറിയായിരുന്നു. ബോംബെ ബസ്സില്‍ മുതല്‍ നമ്മുടെ നാട്ടുവഴിയില്‍പോലും, കസ്റ്റംസുകാരുടെ കാവല്‍ ചെക്കിങ്ങും പിടുത്തവും കഴിഞ്ഞാല്‍ ഈ ഗള്‍ഫുകാരന്‍ വീടെത്തുമ്പോഴേക്കും പകുതി ജീവനെ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ നടക്കുന്നത് നമ്മുടെ രാജ്യത്ത് പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണെന്ന് നാം അറിയണം. നാം പുരോഗമനത്തിന്റെ കഥപറയുമ്പോള്‍, ഈ കാര്യം വിസ്മരിച്ചുകൂടാ... പല മേഖലകളിലും നാം പുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല ഇതുവരെ.
എമിഗ്രേഷനും ടിക്കറ്റും ചവിട്ടി കയറ്റലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും പള്ളി അമ്പല പിരിവും ഇങ്ങനെ നൂറ് കാര്യങ്ങളുമായി ഗള്‍ഫുകാരെ നേരിട്ടത് കുറഞ്ഞ വര്‍ഷം മുമ്പാണ്. ഇന്ന് ജര്‍മ്മനിയില്‍ ഇറങ്ങുന്ന ഒരു ടോര്‍ച്ചോ, ജപ്പാന്റെ ടി.വി.യോ, സൈക്കോ ഫൈവ് വാച്ചോ, നിഡോയോ നമുക്ക് നമ്മുടെ ചെറിയ അങ്ങാടിയില്‍ കിട്ടും. ഈ വളര്‍ച്ച ഗാട്ട് കരാര്‍ കൊണ്ടോ, മറ്റ് ഏതെങ്കിലും കരാര്‍ കൊണ്ടോ ആണ് സംഭവിച്ചതെങ്കില്‍ അത് നമ്മള്‍ പ്രവാസികള്‍ അംഗീകരിക്കണം. അതിന്റെ ദൂരവ്യാപകപ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ടേക്കാം. ലോകത്ത് നിന്ന്് എവിടുന്ന് വാങ്ങിയ ഉത്പന്നവും (നിയമാനുസൃതമായതെങ്കില്‍) ഏത് രാജ്യത്ത് കൊണ്ടുപോകുന്നതിലും വിലക്കുണ്ടാവരുത്.
ഇന്ന് സ്വര്‍ണവും, ഇലക്‌ട്രോണിക്‌സും ടോയ്‌സും ഫുഡും കൊണ്ട് കസ്റ്റംസ് ചെക്കിങ്ങില്ലാതെ ഇറങ്ങിവരുന്നത് കാണുമ്പോള്‍ നമ്മുടെ പഴയ ഗള്‍ഫുകാര്‍ മൂക്കത്ത് വിരല്‍വെക്കുന്നുണ്ടാവും. 'ഉച്ചഭക്ഷണത്തിന് ഞാന്‍ എത്തും' എന്നുപറഞ്ഞ് ഗള്‍ഫില്‍ നിന്ന് പോകുന്ന ഒരാള്‍ക്ക് ഉച്ചഭക്ഷണത്തിന് വീട്ടിലെത്താന്‍ കഴിയും. ദൂരം അത്രയും കുറഞ്ഞു.
ഇവിടുത്തെ ഗവണ്‍മെന്റ് ഒഴിവ് ദിവസങ്ങളില്‍ നാട്ടില്‍ പോകുന്ന ഒരു പുതിയ പതിവ് ചിലര്‍ സ്വീകരിച്ചിട്ടുണ്ട് ഇവിടെ. ''ഏഴ് ദിവസത്തെ ഒഴിവാണ്. ടിക്കറ്റ് ഫെയര്‍ വളരെ കുറവും.. ഒന്ന് പോയേച്ച് വരാം'' എന്ന് പറയുന്നവരുടെ എണ്ണം കൂടി വരികയാണ്. പോകുന്നത് എയര്‍ ഇന്ത്യാ എക്്സ്പ്രസ്സില്. കുറ്റം പറയുന്നത് എക്സ്പ്രസ്സിനെ. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയും. ഇത്രയും ചാര്‍ജ് കുറച്ച് പോകുന്ന ഒരു വിമാനകമ്പനിയും ഇവിടെ ഇല്ല. നല്ല സര്‍വീസ്. കൃത്യത. ആഴ്ചയില്‍ 100 ഓളം സര്‍വീസ് നടത്തുമ്പോള്‍, ചില 'സാങ്കേതിക' പ്രശ്‌നങ്ങള്‍ സ്വാഭാവികം. അത് മാത്രം ഉയര്‍ത്തികാട്ടി നാം നടത്തുന്ന സമരമുറകള്‍ പലതും അടിസ്ഥാനരഹിതമാണ്. ഒരു ബഡ്ജറ്റ് എയര്‍ എന്ന തീരുമാനമെടുത്തവരാരായാലും അത് നല്ലതാണ്. നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ അല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവണം.
എയര്‍ ഇന്ത്യാ എക്്സ്പ്രസ്സ് ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ് ഒപ്പ് ശേഖരണം നടത്തിയ ഗള്‍ഫിലെ ഒരു സംഘടനാ പ്രവര്‍ത്തകനെ എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കാണാനിടയായി. ചമ്മിപ്പോയ കക്ഷി പറഞ്ഞത് ''പെട്ടെന്ന് കിട്ടിയത് ഈ ഫ്‌ളൈറ്റാണ്. ഭാര്യയും മൂന്ന് കുട്ടികളും... മറ്റ് വിമാനത്തിന്റെ ഫെയര്‍'' എന്നൊക്കെയാണ്. എന്ത് പ്രസംഗിച്ചാലും പ്രവര്‍ത്തനത്തില്‍ കാണിച്ച് മാതൃകയാക്കാന്‍ ഒരാള്‍ പോലും ഇല്ല.
പ്രവാസി ഭാരത് ദിവസും, പ്രവാസി പുരസ്‌കാരവും നല്‍കി ആദരിക്കേണ്ടത് ഈ ഗള്‍ഫിന്റെ കുടിയേറ്റത്തിന് തുടക്കം കുറിച്ചവരെയാണ്. കഷ്ടതയിലും ബുദ്ധിമുട്ടിലും ജീവിച്ച് ഒന്നുമാകാതെ പോയവരെയാണ്. നമുക്ക് മുന്നെ വഴിനടന്നവരെയാണ്. നമുക്ക് ഭാവിയുടെ ഇരുളിലേക്ക് ചൂട്ട് കത്തിച്ച് നടന്നവരെയാണ്. പുനരധിവാസവും ക്ഷേമപ്രവര്‍ത്തനവും പെന്‍ഷനും അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അവാര്‍ഡും പൊന്നാട ചാര്‍ത്തലും പുരസ്‌കാരവും ഫലകവും അവര്‍ക്കവകാശപ്പെട്ടതാണ്.
ഗള്‍ഫിന്റെ ദൂരം കുറച്ച് നമ്മുടെ കൈവെള്ളയില്‍ വെച്ചുതന്ന നമ്മുടെ മുന്‍ഗാമികളെ വിസ്മരിച്ച് കൂട... ബിസിനസ് ലോകത്തെ ചക്രവര്‍ത്തിമാര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് പകിട്ടില്ല. പൊലിമയില്ല. അവര്‍ക്ക് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ മുന്നേ നടന്നവരെ നമുക്ക് മറക്കാന്‍ കഴിയില്ല.വാസ്‌കോഡിഗാമയ്ക്ക് കാപ്പാട് സ്മാരകം പണിയാന കച്ചകെട്ടി ഇറങ്ങിയവര്‍ കേരളത്തില്‍ ഈ കണ്ട വളര്‍ച്ചയ്ക്ക് ചോരയും വിയര്‍പ്പും ജീവനും നല്‍കിയ പഴയ ഗള്‍ഫ് കുടിയേറ്റക്കാരെ ആദരിക്കാന്‍ ഒരു ഛായാചിത്രമെങ്കിലും....
നമുക്ക് മുമ്പെ ഇവിടെ എത്തിയവരുടെ, കഷ്ടപ്പാടുകളുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, വെട്ടിപ്പിടിത്തത്തിന്റെ പച്ചയായ ജീവിതം ചമച്ചവര്‍. നമുക്ക് വെട്ടിത്തന്ന വഴിത്താരയ്ക്ക്... ഇപ്പോള്‍ ദൂരം വളരെ കുറവാണ്.നമ്മുടെ മുന്‍ തലമുറ വെട്ടിത്തന്ന വഴിയിലൂടെ, അവര്‍ നടന്ന് പാകപ്പെടുത്തിയ മണലിലൂടെ അവര്‍ കാണിച്ചുതന്ന സ്വര്‍ഗഭൂമിയിലേക്ക് വിമാനത്തിന്റെ ശീതികരണത്തില്‍നിന്ന് എയര്‍പോര്‍ട്ടിന്റെ തണുപ്പിലേക്കും. അവിടുന്ന് തണുപ്പ് മൂളുന്ന കാറിലേക്കും. അമ്പത്‌നില മൊത്തമായി ശീതികരിച്ച ഫ്ലറ്റിലേക്കും അവിടുന്ന് ഈര്‍പ്പമിറങ്ങുന്ന ഓഫീസിലേക്കും പുതുതലമുറ വന്നിറങ്ങുന്നു. കഷ്ടപ്പാടുകള്‍ ഏതുമില്ലാതെ കേരളത്തിന്റെ ഏത് എയര്‍പോര്‍ട്ടില്‍നിന്നും മൂന്നുമുതല്‍ നാല് മണിക്കൂര്‍ കൊണ്ട് ഗള്‍ഫിന്റെ ഏത് കോണിലും എത്തുന്നു. നാട്ടില്‍ നിന്ന് നമ്മളെ എയര്‍പോര്‍ട്ടിലേക്ക് യാത്രയയക്കാന്‍ വന്ന കുടുംബങ്ങളോ, സുഹൃത്തുക്കളോ, കാറില്‍ കേരളത്തിന്റെ 'റോഡ്' വഴി തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് നാം ഗള്‍ഫിലെത്തിയിരിക്കും.
കുറഞ്ഞകാലം കൊണ്ട് ഈ രാജ്യം കൈവരിച്ച നേട്ടം അസൂയാവഹമാണ്. കര്‍മ്മനിരതരായ ഭരണകര്‍ത്താക്കളെയും ഭാവിയുടെ വളര്‍ച്ചയ്ക്ക് സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്ന അനുബന്ധ വകുപ്പുകളും ഒരു രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് നിദാനമായി. നാല്‍പത് വര്‍ഷത്തിനു മുമ്പുള്ള യു.എ.ഇ.യുടെ പഴയകാല അവസ്ഥയിലേക്കായിരുന്നു കേരളത്തില്‍ നിന്നുള്ളവരുടെ കടന്നുകയറ്റം. വീട്ടില്‍ നിന്ന് വിട്ടാല്‍ പത്തും പതിനാറും ദിവസങ്ങള്‍..... ചിലപ്പോള്‍ മാസങ്ങള്‍.... ഇവിടെ തീരത്തണഞ്ഞു എന്ന് വിവരം അറിയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ... പരസ്പരം ബന്ധപ്പെടാന്‍ ആവാതെ... വീട്ടുകാരുടെ പ്രാര്‍ത്ഥനയും വഴിപാടും കൊണ്ട് ജീവിച്ചവര്‍... മണലിനോടും മണല്‍കാറ്റിനോടും പൊരുതിയവര്‍... തണുപ്പിനോടും ചുട്ടുപൊള്ളുന്ന വേനലിനോടും പൊരുതിജയിച്ചവര്‍... കാതങ്ങളോളം നടന്ന് അടുത്ത എമിറേറ്റ്‌സില്‍ എത്തിയവര്‍... പിടിച്ച് നില്‍ക്കാന്‍... സ്വയം ജീവിക്കാന്‍... മറ്റുള്ളവരെ ജീവിപ്പിക്കാന്‍... എന്തൊക്കെ കഷ്ടപ്പാടുകള്‍... ഭക്ഷണവും വെള്ളവും... വൈദ്യുതിയും ഇല്ലാതെ ഇന്തപ്പഴവും ഒട്ടകപാലും കഴിച്ച് ജീവിച്ചവര്‍... സ്വരുകൂട്ടിവെച്ചത് നാട്ടിലെത്തിക്കാന്‍ കഴിയാതെ പണമിടപാട് സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെ... മറ്റാരുടെയെങ്കിലും പക്കല്‍ കൊടുത്തയച്ചവര്‍... ഈ കഥ പുതുതലമുറയ്ക്ക് അന്യമാണ്. അന്നത്തെ ഗള്‍ഫുകാരുടെ 'സാഹസികത' വിവരിക്കുമ്പോള്‍ നമുക്ക് 'ബഡായ്' ആയി തോന്നാം. പഴയപട്ടാളക്കാരുടെ കഥ കേള്‍ക്കുന്നതുപോലെ, തമാശയായി തോന്നാം. തമാശയല്ല എന്നറിയണമെങ്കില്‍ നാല്‍പത് വര്‍ഷം പിന്നോട്ട് നടക്കണം. അന്നത്തെ ഗള്‍ഫ് എന്താണന്നറിയണം. എങ്ങനെയാണ് ഇവിടെ എത്തിയത് എന്നറിയണം.
നമ്മുടെ നാട്ടില്‍ 15 വര്‍ഷം മുമ്പ് വരെ 'സിറ്റിസണ്‍' വാച്ചും സൈക്കോ ഫൈവ് വാച്ചോ കൊണ്ടുപോകണമെങ്കില്‍ ഒളിച്ച് കടത്തണമായിരുന്നു. മൂന്ന് വാച്ച് പിടിക്കപ്പെട്ടാല്‍ അവന്‍ 'കള്ളകടത്തു'കാരനായിരുന്നു. നിഡോയുടെ പാത്രത്തിലോ, കാസറ്റിന്റെ ഉള്ളിലോ... എട്ട് ഗ്രാമിന്റെ സ്വര്‍ണം 'കടത്തിയ' കഥ ഇന്നും പഴയ ഗള്‍ഫുകാര്‍ പറയുന്നത് കേള്‍ക്കാം.
ആരൊക്കെ പീഡിപ്പിച്ചു. എന്തൊക്കെ, അനുഭവിപ്പിച്ചു. എയര്‍പോര്‍ട്ടില്‍, കസ്റ്റംസുകാരുടെ പിടിച്ചുപറിയായിരുന്നു. ബോംബെ ബസ്സില്‍ മുതല്‍ നമ്മുടെ നാട്ടുവഴിയില്‍പോലും, കസ്റ്റംസുകാരുടെ കാവല്‍ ചെക്കിങ്ങും പിടുത്തവും കഴിഞ്ഞാല്‍ ഈ ഗള്‍ഫുകാരന്‍ വീടെത്തുമ്പോഴേക്കും പകുതി ജീവനെ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ നടക്കുന്നത് നമ്മുടെ രാജ്യത്ത് പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണെന്ന് നാം അറിയണം. നാം പുരോഗമനത്തിന്റെ കഥപറയുമ്പോള്‍, ഈ കാര്യം വിസ്മരിച്ചുകൂടാ... പല മേഖലകളിലും നാം പുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല ഇതുവരെ.
എമിഗ്രേഷനും ടിക്കറ്റും ചവിട്ടി കയറ്റലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും പള്ളി അമ്പല പിരിവും ഇങ്ങനെ നൂറ് കാര്യങ്ങളുമായി ഗള്‍ഫുകാരെ നേരിട്ടത് കുറഞ്ഞ വര്‍ഷം മുമ്പാണ്. ഇന്ന് ജര്‍മ്മനിയില്‍ ഇറങ്ങുന്ന ഒരു ടോര്‍ച്ചോ, ജപ്പാന്റെ ടി.വി.യോ, സൈക്കോ ഫൈവ് വാച്ചോ, നിഡോയോ നമുക്ക് നമ്മുടെ ചെറിയ അങ്ങാടിയില്‍ കിട്ടും. ഈ വളര്‍ച്ച ഗാട്ട് കരാര്‍ കൊണ്ടോ, മറ്റ് ഏതെങ്കിലും കരാര്‍ കൊണ്ടോ ആണ് സംഭവിച്ചതെങ്കില്‍ അത് നമ്മള്‍ പ്രവാസികള്‍ അംഗീകരിക്കണം. അതിന്റെ ദൂരവ്യാപകപ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ടേക്കാം. ലോകത്ത് നിന്ന്് എവിടുന്ന് വാങ്ങിയ ഉത്പന്നവും (നിയമാനുസൃതമായതെങ്കില്‍) ഏത് രാജ്യത്ത് കൊണ്ടുപോകുന്നതിലും വിലക്കുണ്ടാവരുത്.
ഇന്ന് സ്വര്‍ണവും, ഇലക്‌ട്രോണിക്‌സും ടോയ്‌സും ഫുഡും കൊണ്ട് കസ്റ്റംസ് ചെക്കിങ്ങില്ലാതെ ഇറങ്ങിവരുന്നത് കാണുമ്പോള്‍ നമ്മുടെ പഴയ ഗള്‍ഫുകാര്‍ മൂക്കത്ത് വിരല്‍വെക്കുന്നുണ്ടാവും. 'ഉച്ചഭക്ഷണത്തിന് ഞാന്‍ എത്തും' എന്നുപറഞ്ഞ് ഗള്‍ഫില്‍ നിന്ന് പോകുന്ന ഒരാള്‍ക്ക് ഉച്ചഭക്ഷണത്തിന് വീട്ടിലെത്താന്‍ കഴിയും. ദൂരം അത്രയും കുറഞ്ഞു.
ഇവിടുത്തെ ഗവണ്‍മെന്റ് ഒഴിവ് ദിവസങ്ങളില്‍ നാട്ടില്‍ പോകുന്ന ഒരു പുതിയ പതിവ് ചിലര്‍ സ്വീകരിച്ചിട്ടുണ്ട് ഇവിടെ. ''ഏഴ് ദിവസത്തെ ഒഴിവാണ്. ടിക്കറ്റ് ഫെയര്‍ വളരെ കുറവും.. ഒന്ന് പോയേച്ച് വരാം'' എന്ന് പറയുന്നവരുടെ എണ്ണം കൂടി വരികയാണ്. പോകുന്നത് എയര്‍ ഇന്ത്യാ എക്്സ്പ്രസ്സില്. കുറ്റം പറയുന്നത് എക്സ്പ്രസ്സിനെ. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയും. ഇത്രയും ചാര്‍ജ് കുറച്ച് പോകുന്ന ഒരു വിമാനകമ്പനിയും ഇവിടെ ഇല്ല. നല്ല സര്‍വീസ്. കൃത്യത. ആഴ്ചയില്‍ 100 ഓളം സര്‍വീസ് നടത്തുമ്പോള്‍, ചില 'സാങ്കേതിക' പ്രശ്‌നങ്ങള്‍ സ്വാഭാവികം. അത് മാത്രം ഉയര്‍ത്തികാട്ടി നാം നടത്തുന്ന സമരമുറകള്‍ പലതും അടിസ്ഥാനരഹിതമാണ്. ഒരു ബഡ്ജറ്റ് എയര്‍ എന്ന തീരുമാനമെടുത്തവരാരായാലും അത് നല്ലതാണ്. നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ അല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവണം.
എയര്‍ ഇന്ത്യാ എക്്സ്പ്രസ്സ് ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ് ഒപ്പ് ശേഖരണം നടത്തിയ ഗള്‍ഫിലെ ഒരു സംഘടനാ പ്രവര്‍ത്തകനെ എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കാണാനിടയായി. ചമ്മിപ്പോയ കക്ഷി പറഞ്ഞത് ''പെട്ടെന്ന് കിട്ടിയത് ഈ ഫ്‌ളൈറ്റാണ്. ഭാര്യയും മൂന്ന് കുട്ടികളും... മറ്റ് വിമാനത്തിന്റെ ഫെയര്‍'' എന്നൊക്കെയാണ്. എന്ത് പ്രസംഗിച്ചാലും പ്രവര്‍ത്തനത്തില്‍ കാണിച്ച് മാതൃകയാക്കാന്‍ ഒരാള്‍ പോലും ഇല്ല.
പ്രവാസി ഭാരത് ദിവസും, പ്രവാസി പുരസ്‌കാരവും നല്‍കി ആദരിക്കേണ്ടത് ഈ ഗള്‍ഫിന്റെ കുടിയേറ്റത്തിന് തുടക്കം കുറിച്ചവരെയാണ്. കഷ്ടതയിലും ബുദ്ധിമുട്ടിലും ജീവിച്ച് ഒന്നുമാകാതെ പോയവരെയാണ്. നമുക്ക് മുന്നെ വഴിനടന്നവരെയാണ്. നമുക്ക് ഭാവിയുടെ ഇരുളിലേക്ക് ചൂട്ട് കത്തിച്ച് നടന്നവരെയാണ്. പുനരധിവാസവും ക്ഷേമപ്രവര്‍ത്തനവും പെന്‍ഷനും അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അവാര്‍ഡും പൊന്നാട ചാര്‍ത്തലും പുരസ്‌കാരവും ഫലകവും അവര്‍ക്കവകാശപ്പെട്ടതാണ്.
ഗള്‍ഫിന്റെ ദൂരം കുറച്ച് നമ്മുടെ കൈവെള്ളയില്‍ വെച്ചുതന്ന നമ്മുടെ മുന്‍ഗാമികളെ വിസ്മരിച്ച് കൂട... ബിസിനസ് ലോകത്തെ ചക്രവര്‍ത്തിമാര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് പകിട്ടില്ല. പൊലിമയില്ല. അവര്‍ക്ക് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ മുന്നേ നടന്നവരെ നമുക്ക് മറക്കാന്‍ കഴിയില്ല.വാസ്‌കോഡിഗാമയ്ക്ക് കാപ്പാട് സ്മാരകം പണിയാന കച്ചകെട്ടി ഇറങ്ങിയവര്‍ കേരളത്തില്‍ ഈ കണ്ട വളര്‍ച്ചയ്ക്ക് ചോരയും വിയര്‍പ്പും ജീവനും നല്‍കിയ പഴയ ഗള്‍ഫ് കുടിയേറ്റക്കാരെ ആദരിക്കാന്‍ ഒരു ഛായാചിത്രമെങ്കിലും....
ചൊവ്വാഴ്ച, മാർച്ച് 30, 2010
ഗള്‍ഫുപുരാണം
ഞാന്‍നിങ്ങളുടെ റഫീഖ്, നാട്ടിലേക്കു പറക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഉണങ്ങി വരണ്ട മരുഭൂമിയോളം വരില്ല എങ്കിലും മോശ മല്ലാത്ത വരണ്ട പ്രതിക്ഷകളും മനസ്സില്‍ ഏറ്റിയാണ് യാത്ര. പക്ഷെ നിറവാര്‍ന്ന സുഹൃത്ത് ബന്ധങ്ങളും, പരപ്പാര്‍ന്ന അനുഭവ സമ്പത്തും എനിക്ക് കൈമുതലായുണ്ട്. മരുഭൂമിയില്‍ ശരിക്കും പൊന്നു വിളയുന്ന കാലം, ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയുടെ സുലഭ്യതയാല്‍ അടിവച്ചു മുന്നേറുന്ന കാലം. കഷ്ടപ്പെട്ടു ഞാന്‍, പല ജോലികളും മാറി മാറി പരിക്ഷിച്ചു, ബിസിനെസ്സുകള്‍ പലതും ചെയ്തു. അത്യാവശ്യം ജീവിക്കാനുള്ളതൊക്കെ സമ്പാദിച്ചു. എന്നുവെച്ച് ഞാന്‍ ഒരു പണക്കാരനായി എന്നര്‍ത്ഥമില്ല.
ഗൃഹാതുരത്തത്തിനു ഒരു അറുതി ക്കായി മലയാളം ചാനലുകളും മറ്റു സന്നദ്ധ സംഘടനകളുടെ കല പരിപാടികളുമൊക്കെ ഉണ്ടായിരുന്നു. മലയാളികള്‍ ഏറെ ഉള്ള ഈ മറുനാട്ടില്‍ സുലഭമായ നാടന്‍ ഭക്ഷണങ്ങളും നാട്ടില്‍ തന്നെയുള്ള പ്രതിതി ജനിപ്പിച്ചു. ചുരുക്കം പറഞ്ഞാല്‍ ഗള്‍ഫ് എനിക്കൊരു രണ്ടാം വീട് തന്നെ ആയിരുന്നു .
കാര്യങ്ങളൊക്കെ വിചാരിച്ചത് പോലെ തന്നെ, പാസ്പോര്‍ട്ടും ടിക്കറ്റ് ഉം ഒക്കെ തയ്യാറായിട്ടുണ്ട് . പോകുന്ന ദിവസം ചിന്തിച്ചു ഞാന്‍ റൂമില്‍ തന്നെ വിശ്രമിച്ചു. ഏറ്റവും ചെറിയ രീതിയില്‍ പരിചയമുള്ളവരെ പോലും ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. കെട്ടിവച്ച ലഗ്ഗേജ്ഉകള്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് വീണ്ടും തൂക്കി നൂക്കുന്നത് എന്റെ ഒരു ശീലമായി തീര്‍ന്നു. പെട്ടി പൊട്ടിച്ചു സാധനങ്ങള്‍ സ്വന്തക്കാര്‍കും കൂട്ടുകാര്‍ക്കും ഒക്കെ കൊടുക്കുമ്പോള്‍ അവരുടെ സന്തോഷം ആലോചിച്ചു സന്തോഷിക്കുന്നത് ഞാന്‍ ഒരു ചര്യആക്കിമാറ്റി കുന്നുംപുറത്തെ അഷ്റഫ്വും, തോന്നക്കലത്തെ നാസര്‍ ഒക്കെ എവിടെ ആണോ എന്തോ? അവരൊക്കെ ഒന്നിച്ചു പുഴവക്കത്തൊരു കബഡി കളി ശേഷമുള്ള മുങ്ങി കുളി..സ്വപ്‌നങ്ങള്‍ ഏറി വരുന്നു.. മനസിനെ പിടിച്ചാല്‍കിട്ടുന്നില്ല..
ദിവസം അടുത്തു..നാളെയാണ് യാത്ര. ഹൃദയമിടിപ്പിന്റെവേഗത കൂടിയോ..അതോ മനസ്സിന്റെ താളം തെറ്റുന്നോ എന്തെന്നില്ലാത്ത ഒരവസ്ഥ. "റഫീഖ് മരുന്ന് പെട്ടി എടുക്കാന്‍ മറക്കണ്ടാ" സുലൈമാന്റെ വക സ്നേഹ പൂര്‍വമായ ഓര്‍മ പെടുത്തല്‍. അല്ലെങ്കിലും ഒരു പ്രവാസിക്കും മറക്കാം കഴിയുന്നതല്ലല്ലോ തന്റെ ജീവ താളത്തെ നിയന്ത്രിക്കുന്ന ആ മരുന്ന് പെട്ടി. ആദ്യം തുടങ്ങിയത് കൊളസ്ട്രോള്‍ ആയിരുന്നു, രണ്ടു വര്‍ഷത്തിനകം പഞ്ചാരയിലെത്തി അതിനു ശേഷം ഉപ്പും പുളിയും പഞ്ചാരയുമില്ലാത്ത ഒട്ടും നിറങ്ങളില്ലാത്ത ജീവിതം. ജോലി കഴിഞ്ഞു അര്‍ദ്ധ രാത്രിയില്‍ വേച്ചു വേച്ചുല്ല നടത്തം. ഹോ ചിന്തിക്കുമ്പോള്‍ തന്നെ മടുപ്പുള്ള ജീവിതം. ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്, സന്തുഷ്ടനും കാരണം ശരീരത്തില്‍ നിന്ന് പതിനഞ്ച് കിലോ കുറഞ്ഞപ്പോള്‍ അതും കൊണ്ട് എവിടെയും പോകാം എന്തും ചെയ്യിക്കാം എന്ന അവസ്ഥ. ഇനി അതുമിതും ചിന്തിച്ചു നേരം വൈകിച്ചാല്‍ നാളെ യാത്രയ്ക്കു ക്ഷിണം ആകുമെന്ന് കരുതി ഞാന്‍ ഉറങ്ങാന്‍ കിടന്നു. പല പല ചിന്തകളില്‍ കുടുങ്ങി എപ്പോഴോ മയങ്ങി പോയി....
സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കുളിമുറിയില്‍ കേറാനുള്ള സ്ഥിരം പോരാകും എന്ന് ഞാന്‍ മനസ്സില്‍ കയറി. സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഒച്ച കൂടി വന്നു, ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു, ആ രംഗം കണ്ടു ഞാന്‍ സ്തബ്ദനായി..സുലൈമാന്‍ കട്ടിലില്‍ കമന്നു കിടക്കുന്നു...ഒരു തോളും കൈയും പുറത്താണ് ..അബ്ദുല്‍ ഖാദര്‍ സുലൈമാനെ കുലുക്കി വിളിക്കുന്നുണ്ടെങ്കിലും ഒരു അനക്കവുമില്ല....ഞാന്‍ പെട്ടെന്ന് തന്നെ മലര്‍ത്തി കിടത്തി നാടി പിടിച്ചു നോക്കി..ഞാന്‍ വികാരധിനനായി വിതുമ്പി..പ്രാണന്‍ ദേഹം വിട്ടിട്ടു സമയം ഏറെ ആയിരിക്കുന്നു. കാല്‍ തളര്‍ന്നു വീഴാന്‍ തുടങ്ങിയ എന്നെ അബ്ദുല്‍ ഖാദര്‍ കട്ടിലില്‍ പിടിച്ചിരുത്തി. ഏറെ താമസിയാതെ തന്നെ ഫോണ്‍ കാള്‍ കളുടെയും ആളുകളുടെയും ബഹളത്താല്‍ റൂം നിറഞ്ഞൊഴുകി. എപ്പഴോ പോലീസ് എത്തി ബോഡി കൊണ്ട് പോയി. ശരിക്കും ആരും കടന്നു പോകാന്‍ ആഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങള്‍ ..ഞാന്‍ തളര്‍ന്നു തരിപ്പണമായി....
എത്രയോ ദിവസങ്ങള്‍ മനസ്സില്‍ കരുതി വച്ച ആ സമയം ആണ് കടന്നു പോകുന്നത്..എന്റെ വിമാനത്തിന്റെ സമയം ...ഈ അവസ്ഥയില്‍ നാട്ടില്‍ പോയിട്ട് റൂമിന്റെ വെളിയില്‍ ഇറങ്ങാനുള്ള ശക്തി പോലും എനിക്കില്ല..
മനുഷ്യന്‍ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു....ജീവിതമാകുന്ന പ്രഹെളികയില്‍ നമ്മുടെ ഒക്കെ ചെറിയ ചെറിയ ആശകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും എന്ത് പ്രസക്തി ...അതിലുപരി എന്റെ സ്നേഹിതന്റെ ആകസ്മിക വിയോഗം ..ചിലപ്പോള്‍ അവന്‍ രാത്രിയില്‍ സഹായത്തിനു വല്ലതും അപേക്ഷിചിട്ടുണ്ടാകുമോ..നിദ്രയുടെ നിശബ്ദദയുടെ അബോധാവസ്ഥയില്‍ അത് കേള്‍ക്കാന്‍ കഴിയാഞ്ഞതാകുമോ ഒന്നും അറിയില്ല..പ്രേതേകിചു ഒരസുഖവും അവനുണ്ടായിരുന്നില്ല..ഒരു പക്ഷെ ഒരസുഖത്തിനും ചികിത്സ തേടിയില്ല എന്നതോ ഒരിക്കല്‍ പോലും തന്റെ ശരിര പരിശോധന നടത്തിയിട്ടില്ലെന്നുള്ളതോ ആകാം സത്യം.
ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിആയിരുന്ന അവന്റെ വിയോഗത്തില്‍ സഹായഗസ്തവുമായി സംഘടന പ്രവര്‍ത്തകര്‍ പല പല കാര്യങ്ങളില്‍ മുഴുകി. ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ നാട്ടിലെ രാഷ്ട്രിയകാരെക്കള്‍ എത്രയോ ഉയരത്തിലാണെന്ന് തോന്നി. എനിക്കുമോരവസരം കിട്ടിയാല്‍ ഞാനും ഇവരെപ്പോലെ എന്തെങ്കിലുമൊക്കെ ചെയ്യും ഞാന്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ കൊഴിഞ്ഞു ആരവങ്ങളും ബഹളങ്ങളും നിലച്ചു, വീണ്ടും ഒരു യാത്രക്കായി ഞാന്‍ മനസ്സിനെ പാകപെടുതുന്നു, പറന്നുയരുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ ഒരു ദിനം ഞാനും അതില്‍ സഞ്ചരിക്കും എന്ന പ്രത്യാശ മാത്രം..ആ ദിവസങ്ങള്‍ക്കായി കണ്ണും നട്ടു ഞാന്‍ - നിങ്ങളുടെ അബ്ദുള്‍ റഫീഖ്..........
ഗൃഹാതുരത്തത്തിനു ഒരു അറുതി ക്കായി മലയാളം ചാനലുകളും മറ്റു സന്നദ്ധ സംഘടനകളുടെ കല പരിപാടികളുമൊക്കെ ഉണ്ടായിരുന്നു. മലയാളികള്‍ ഏറെ ഉള്ള ഈ മറുനാട്ടില്‍ സുലഭമായ നാടന്‍ ഭക്ഷണങ്ങളും നാട്ടില്‍ തന്നെയുള്ള പ്രതിതി ജനിപ്പിച്ചു. ചുരുക്കം പറഞ്ഞാല്‍ ഗള്‍ഫ് എനിക്കൊരു രണ്ടാം വീട് തന്നെ ആയിരുന്നു .
കാര്യങ്ങളൊക്കെ വിചാരിച്ചത് പോലെ തന്നെ, പാസ്പോര്‍ട്ടും ടിക്കറ്റ് ഉം ഒക്കെ തയ്യാറായിട്ടുണ്ട് . പോകുന്ന ദിവസം ചിന്തിച്ചു ഞാന്‍ റൂമില്‍ തന്നെ വിശ്രമിച്ചു. ഏറ്റവും ചെറിയ രീതിയില്‍ പരിചയമുള്ളവരെ പോലും ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. കെട്ടിവച്ച ലഗ്ഗേജ്ഉകള്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് വീണ്ടും തൂക്കി നൂക്കുന്നത് എന്റെ ഒരു ശീലമായി തീര്‍ന്നു. പെട്ടി പൊട്ടിച്ചു സാധനങ്ങള്‍ സ്വന്തക്കാര്‍കും കൂട്ടുകാര്‍ക്കും ഒക്കെ കൊടുക്കുമ്പോള്‍ അവരുടെ സന്തോഷം ആലോചിച്ചു സന്തോഷിക്കുന്നത് ഞാന്‍ ഒരു ചര്യആക്കിമാറ്റി കുന്നുംപുറത്തെ അഷ്റഫ്വും, തോന്നക്കലത്തെ നാസര്‍ ഒക്കെ എവിടെ ആണോ എന്തോ? അവരൊക്കെ ഒന്നിച്ചു പുഴവക്കത്തൊരു കബഡി കളി ശേഷമുള്ള മുങ്ങി കുളി..സ്വപ്‌നങ്ങള്‍ ഏറി വരുന്നു.. മനസിനെ പിടിച്ചാല്‍കിട്ടുന്നില്ല..
ദിവസം അടുത്തു..നാളെയാണ് യാത്ര. ഹൃദയമിടിപ്പിന്റെവേഗത കൂടിയോ..അതോ മനസ്സിന്റെ താളം തെറ്റുന്നോ എന്തെന്നില്ലാത്ത ഒരവസ്ഥ. "റഫീഖ് മരുന്ന് പെട്ടി എടുക്കാന്‍ മറക്കണ്ടാ" സുലൈമാന്റെ വക സ്നേഹ പൂര്‍വമായ ഓര്‍മ പെടുത്തല്‍. അല്ലെങ്കിലും ഒരു പ്രവാസിക്കും മറക്കാം കഴിയുന്നതല്ലല്ലോ തന്റെ ജീവ താളത്തെ നിയന്ത്രിക്കുന്ന ആ മരുന്ന് പെട്ടി. ആദ്യം തുടങ്ങിയത് കൊളസ്ട്രോള്‍ ആയിരുന്നു, രണ്ടു വര്‍ഷത്തിനകം പഞ്ചാരയിലെത്തി അതിനു ശേഷം ഉപ്പും പുളിയും പഞ്ചാരയുമില്ലാത്ത ഒട്ടും നിറങ്ങളില്ലാത്ത ജീവിതം. ജോലി കഴിഞ്ഞു അര്‍ദ്ധ രാത്രിയില്‍ വേച്ചു വേച്ചുല്ല നടത്തം. ഹോ ചിന്തിക്കുമ്പോള്‍ തന്നെ മടുപ്പുള്ള ജീവിതം. ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്, സന്തുഷ്ടനും കാരണം ശരീരത്തില്‍ നിന്ന് പതിനഞ്ച് കിലോ കുറഞ്ഞപ്പോള്‍ അതും കൊണ്ട് എവിടെയും പോകാം എന്തും ചെയ്യിക്കാം എന്ന അവസ്ഥ. ഇനി അതുമിതും ചിന്തിച്ചു നേരം വൈകിച്ചാല്‍ നാളെ യാത്രയ്ക്കു ക്ഷിണം ആകുമെന്ന് കരുതി ഞാന്‍ ഉറങ്ങാന്‍ കിടന്നു. പല പല ചിന്തകളില്‍ കുടുങ്ങി എപ്പോഴോ മയങ്ങി പോയി....
സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കുളിമുറിയില്‍ കേറാനുള്ള സ്ഥിരം പോരാകും എന്ന് ഞാന്‍ മനസ്സില്‍ കയറി. സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഒച്ച കൂടി വന്നു, ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു, ആ രംഗം കണ്ടു ഞാന്‍ സ്തബ്ദനായി..സുലൈമാന്‍ കട്ടിലില്‍ കമന്നു കിടക്കുന്നു...ഒരു തോളും കൈയും പുറത്താണ് ..അബ്ദുല്‍ ഖാദര്‍ സുലൈമാനെ കുലുക്കി വിളിക്കുന്നുണ്ടെങ്കിലും ഒരു അനക്കവുമില്ല....ഞാന്‍ പെട്ടെന്ന് തന്നെ മലര്‍ത്തി കിടത്തി നാടി പിടിച്ചു നോക്കി..ഞാന്‍ വികാരധിനനായി വിതുമ്പി..പ്രാണന്‍ ദേഹം വിട്ടിട്ടു സമയം ഏറെ ആയിരിക്കുന്നു. കാല്‍ തളര്‍ന്നു വീഴാന്‍ തുടങ്ങിയ എന്നെ അബ്ദുല്‍ ഖാദര്‍ കട്ടിലില്‍ പിടിച്ചിരുത്തി. ഏറെ താമസിയാതെ തന്നെ ഫോണ്‍ കാള്‍ കളുടെയും ആളുകളുടെയും ബഹളത്താല്‍ റൂം നിറഞ്ഞൊഴുകി. എപ്പഴോ പോലീസ് എത്തി ബോഡി കൊണ്ട് പോയി. ശരിക്കും ആരും കടന്നു പോകാന്‍ ആഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങള്‍ ..ഞാന്‍ തളര്‍ന്നു തരിപ്പണമായി....
എത്രയോ ദിവസങ്ങള്‍ മനസ്സില്‍ കരുതി വച്ച ആ സമയം ആണ് കടന്നു പോകുന്നത്..എന്റെ വിമാനത്തിന്റെ സമയം ...ഈ അവസ്ഥയില്‍ നാട്ടില്‍ പോയിട്ട് റൂമിന്റെ വെളിയില്‍ ഇറങ്ങാനുള്ള ശക്തി പോലും എനിക്കില്ല..
മനുഷ്യന്‍ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു....ജീവിതമാകുന്ന പ്രഹെളികയില്‍ നമ്മുടെ ഒക്കെ ചെറിയ ചെറിയ ആശകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും എന്ത് പ്രസക്തി ...അതിലുപരി എന്റെ സ്നേഹിതന്റെ ആകസ്മിക വിയോഗം ..ചിലപ്പോള്‍ അവന്‍ രാത്രിയില്‍ സഹായത്തിനു വല്ലതും അപേക്ഷിചിട്ടുണ്ടാകുമോ..നിദ്രയുടെ നിശബ്ദദയുടെ അബോധാവസ്ഥയില്‍ അത് കേള്‍ക്കാന്‍ കഴിയാഞ്ഞതാകുമോ ഒന്നും അറിയില്ല..പ്രേതേകിചു ഒരസുഖവും അവനുണ്ടായിരുന്നില്ല..ഒരു പക്ഷെ ഒരസുഖത്തിനും ചികിത്സ തേടിയില്ല എന്നതോ ഒരിക്കല്‍ പോലും തന്റെ ശരിര പരിശോധന നടത്തിയിട്ടില്ലെന്നുള്ളതോ ആകാം സത്യം.
ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിആയിരുന്ന അവന്റെ വിയോഗത്തില്‍ സഹായഗസ്തവുമായി സംഘടന പ്രവര്‍ത്തകര്‍ പല പല കാര്യങ്ങളില്‍ മുഴുകി. ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ നാട്ടിലെ രാഷ്ട്രിയകാരെക്കള്‍ എത്രയോ ഉയരത്തിലാണെന്ന് തോന്നി. എനിക്കുമോരവസരം കിട്ടിയാല്‍ ഞാനും ഇവരെപ്പോലെ എന്തെങ്കിലുമൊക്കെ ചെയ്യും ഞാന്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ കൊഴിഞ്ഞു ആരവങ്ങളും ബഹളങ്ങളും നിലച്ചു, വീണ്ടും ഒരു യാത്രക്കായി ഞാന്‍ മനസ്സിനെ പാകപെടുതുന്നു, പറന്നുയരുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ ഒരു ദിനം ഞാനും അതില്‍ സഞ്ചരിക്കും എന്ന പ്രത്യാശ മാത്രം..ആ ദിവസങ്ങള്‍ക്കായി കണ്ണും നട്ടു ഞാന്‍ - നിങ്ങളുടെ അബ്ദുള്‍ റഫീഖ്..........
തിങ്കളാഴ്‌ച, മാർച്ച് 29, 2010
പ്രവാസികളുടെ കഥ
ഇനി നമ്മള്‍ ചെയ്യേണ്ടത് ഗള്‍ഫിലെ സംഘടനകള്‍...ഗ്രൂപ്പ് തിരിച്ച്...പാര്‍ട്ടിതിരിച്ച്...ബജറ്റിനെ സ്വാഗതം ചെയ്യാം.. നിരാശജനകമായ ബജറ്റെന്ന് മുറ വിളികൂട്ടാം... പത്രത്താളുകളില്‍ സംഘടനകളുടെ പ്രമേയങ്ങള്‍ കൊണ്ട് മുഖരിതമാവും...
വോട്ടവകാശത്തിന്റെ ഒരു വാക്ക്...രാഷ്ട്രപതി സൂചിപ്പിച്ചത് കാരണം... നമുക്ക് എല്ലാമായി.. നാല് പതിറ്റാണ്ടിന്റെ കുടിയേറ്റം കൊണ്ട്... നാം നേടിയെടുത്ത ഒരവകാശമായി നമുക്ക് കൊട്ടിഗ്‌ഘോഷിക്കാം.. ആന്ദലബ്ദിക്കിനി എന്ത് വേണം....
കേന്ദ്രബജറ്റിലും... കേരള ബജറ്റിലും...പ്രവാസികള്‍ക്ക്... എന്ത് നീക്കിയിരിപ്പ് ബാക്കി വെച്ചിട്ടുണ്ടാവും.. എന്ന് ഊഹിക്കാന്‍ കവടി നിരത്തേണ്ട കാര്യമില്ല... റെയില്‍ ബജറ്റ് പ്രഖ്യാപിക്കേണ്ടതിന്റെ എത്രയോ മുന്‍പ്....നമുക്ക് കിട്ടിയേക്കാവുന്ന...അല്ലെങ്കില്‍ കിട്ടുമെന്ന് പത്ര - ടിവി- ലേഖകന്‍ മാത്രം കണ്ടുപിടിച്ച.. ഒരുപാട് റെയില്‍വേ... വികസന പ്രഖ്യാപനങ്ങള്‍...വെറും കടലാസിലും കാഴ്ചയിലും ഒതുങ്ങി.. നമുക്ക് ഒരു സഹ റെയില്‍വേ മന്ത്രി ഉണ്ടായിട്ട്‌പോലും .. അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയൊ.....? ചിലപ്പോള്‍ ഇതെങ്കിലും കിട്ടിയത് അദ്ദേഹത്തിന്റെ 'ശ്രമഫലം കൊണ്ടാവുമോ? ആവോ... അറിയില്ല... പക്ഷേ നമ്മള്‍ ഒരു പാട് ആഗ്രഹിച്ച് പോയി.. മോഹിച്ച് പോയി... നമ്മളെ മോഹിപ്പിക്കാന്‍ ചാനലുകള്‍ മത്‌സരിക്കുകയല്ലെ... ഇതൊക്കെ കണ്ട്... മതി മറന്ന് പോയ സഭാ.. ജനങ്ങള്‍ നിരാശരായി..... അത് സത്യമാണ്.... ഇനിയുള്ള കാലം നിരാശരാവാന്‍ വേണ്ടി മാത്രം... ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കാര്യം മഹാകഷ്ടമാണ്.
കേരള ബജറ്റിലാണൊ... പ്രവാസികള്‍ ശ്രദ്ധ കൊടുക്കേണ്ടത്.....കണ്ടറിയാം...ഒരു കാര്യം ഉറപ്പിച്ച് പറയാം ശ്രീമാന്‍ അച്ച്യുതാനന്ദന്‍... നമ്മുടെ മുഖ്യമന്ത്രി... അദ്ദേഹത്തിന് ധൈര്യമായി ഭരണത്തില്‍ നിന്ന് കാലാവധി തികച്ച് ഇറങ്ങി പോകാം.. പ്രവാസികുടെ ഒരു ശാപവും അങ്ങേയ്ക്ക് ഉണ്ടാവില്ല. അങ്ങ് മാത്രമാണ് ഇവിടെ വന്ന് ഞങ്ങള്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ച് പോകാത്ത മുഖ്യമന്ത്രി ഇത് വരെ ഇവിടെ വരാത്തതിന് നന്ദി... അങ്ങ് ഇവിടെ വന്ന് ഞങ്ങളുടെ കാര്യങ്ങള്‍ 'മനസ്സിലാക്കി' വല്ലതും ചെയ്യാന്‍ പറ്റാതെ വന്നാല്‍ അത് ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം സൃഷ്ടിക്കുമായിരുന്നു... അങ്ങ് വന്നില്ല.. ഈ കണ്ടകാലമത്രയും.. മറ്റു മുഖ്യമന്ത്രിമാരുടെ പാത അങ്ങും പിന്തുടരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്യും.. നമ്മള്‍ ശപിക്കുന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ അങ്ങയുടെ പേരില്ല.
സി.എച്ച് മുഹമ്മദ് കോയ മുതല്‍... എ.കെ ആന്റണി വരെ ഇവിടെ മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട് എന്നാണറിവ്....പലരും... ഒരുപാട് വാഗ്ദാനങ്ങള്‍...സല്‍കിയിട്ടുമുണ്ട്. പാലിക്കാന്‍ കഴിയാത്ത് അവരുടെ കുറ്റമായി നമ്മള്‍ കരുതിയിട്ടില്ല.....പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുമായി.. ക്രെഡിറ്റ് കാര്‍ഡിന്റെ, ഷുഗറിന്റെ, പ്രഷറിന്റെ, കൊളസ്‌ട്രോളിന്റെ... പ്രയാസങ്ങള്‍ക്ക് നടുവില്‍ പ്രയാസപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ ശീലിച്ച് കഴിഞ്ഞു. ഇനി ചിലപ്പോള്‍ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ ഒരു പ്രവാസിക്കും കഴിയാതെവരുമൊ?.
കൊളസ്‌ട്രോള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് കൊഴുപ്പുള്ള ഭക്ഷണ രീതികൊണ്ടും.. വ്യായാമകുറവ് കൊണ്ടുമാണെന്നാണ് മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നത്... അത് കൊണ്ടല്ല.. എന്ന്....ഞങ്ങള്‍ പ്രവാസികള്‍ ജീവിതം കൊണ്ട് സമര്‍ഥിക്കുകയാണ്.... ഉണക്ക കുമ്പൂസിലും.. കടുംചായയിലും.... എവിടെയാണ് കൊസ്‌ട്രോള്‍...ചാപ്പാത്തിയിലും....പരിപ്പിലും എവിടെയാണ് കൊളസ്‌ട്രോള്‍ 12 മണിക്കൂര്‍ പൊരിവെയിലില്‍ ഒലിച്ചിറങ്ങുന്ന വിയര്‍പ്പില്‍ തളര്‍ന്ന്‌പോകാന്‍...ഒരാള്‍ എത്രകാതം നടക്കണം. അതി കഠിനമായി ജോലി ചെയ്യുന്ന ഒരു ശരാശരി തൊഴിലാളിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം അവരുടെ ഭക്ഷണ രീതി ശ്രദ്ധിക്കണം.. അവര്‍ക്കുമുണ്ട് കൊളസ്‌ട്രോള്‍...പ്രഷര്‍......ഷുഗര്‍...ഇത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമാവുമൊ...?.
പറയുമ്പോള്‍ ഗള്‍ഫില്‍ ഒരു പാട് ഫാസ്റ്റ് ഫുഡ് കമ്പനികളുണ്ട്..ശരാശരിക്കാരന്‍ പിസയും ബര്‍ഗറും കെ.എഫ്.സിയും മക് ഡൊണാഡ്‌സുമൊന്നും ആഹാര ശീലമാക്കുന്നില്ല. ആഗ്രഹിമില്ലാഞ്ഞിട്ടല്ല. കാശില്ലാഞ്ഞിട്ടാണ് എന്നിട്ടും...രോഗം പിടിപെടുന്നത് എന്ത് കൊണ്ടാണ്.
പഠനങ്ങള്‍ നടത്തേണ്ടവര്‍ മിഡില്‍ ക്ലാസ്സുകാരെ മാത്രം ശ്രദ്ധിക്കുന്നു. താഴെക്കിടയിലുള്ള വരെ പഠന വിഷയമാക്കുന്നില്ല.
പ്രവാസികളുടെ തിരിച്ച് പോക്കില്‍ ആശങ്കപ്പെടുന്നവര്‍ ശാരീരീക അസ്വസ്ഥതകള്‍ മനസ്സിനെയും ശരീരത്തെയും ബാധിച്ചവരാണ്...ഇവരൊന്നും...ഭക്ഷണ രീതികൊണ്ടൊ...വ്യായാമ കുറവു കൊണ്ടൊ....രോഗം ഏറ്റുവാങ്ങിയവരല്ല. മറിച്ച് കൃത്യമായ ഭക്ഷണ സമയമൊ... പോഷണമുള്ള ഭക്ഷണ ക്രമീകരണമോ... പ്രതീകൂല സാഹചര്യങ്ങള്‍ക്കനുസൃതമായ ഭക്ഷണ രീതികളൊ അവലംബിക്കാന്‍ കഴിയാത്തവരാണ്.. സാഹചര്യങ്ങളുടെ ദുരവസ്ഥകൊണ്ട് ചിട്ടകള്‍ തെറ്റിയവരാണ്.... റൂമില്‍ ഭക്ഷണം വെച്ചുണ്ടാക്കാന്‍ കഴിയാത്തതും ഹോട്ടല്‍ ഭക്ഷണത്തിന്റെ 'രുചി:' അറിഞ്ഞവരും ഇതില്‍പ്പെടും.
ഹോട്ടലുകാരുടെ ഭക്ഷണവില ഗള്‍ഫ് മേഖലകളില്‍ അനുദിനം വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം ഭക്ഷണത്തിനും റൂമിനും തികയാതെ വന്നു.
ഇതിനിടയിലാണ് ഗള്‍ഫില്‍ സുലഭമായി ലഭിച്ച് കൊണ്ടിരുന്ന ' മൊട്ടചാവലും' 'സരിക് ചാവലും' ഇന്ന് പല ഹോട്ടലുകാരും നിര്‍ത്തലാക്കി...ഒരു ചോറും നാല്തരം കറിയും വിളമ്പി കിട്ടുന്നതിനേക്കാള്‍ ഇരട്ടിതുക കിട്ടും ബിരിയാണിയും, സാന്റ്‌വിച്ചും, ബര്‍ഗറും എന്നതിലേക്ക് മാറി കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും മാറ്റി അറബിക്ക് സ്‌റ്റൈയിലേക്കും, ചൈനീസ് സ്‌റ്റെയിലേക്കും ഫാസ്റ്റ് ഫുഡ് മേഖലയിലേക്കും മാറി....മലയാളികള്‍ സ്വന്തം പോലെ കരുതിയിരുന്ന പല ഭക്ഷണവും ഇന്ന് ഹോട്ടലുകള്‍ ഉപേക്ഷിച്ചു... പ്രവാസികളുടെ കുടിയേറ്റ കാലത്ത് ആശയും ആശ്രയവുമായിരുന്ന പല 'മക്കാനി' കളും പുതു തലമുറയുടെ ഫുഡിലേക്ക് ചുവട് മാറ്റി കഴിഞ്ഞു.
തൂശനിലയില്‍ വിളമ്പിയ ചോറും കറികളും പ്രവാസികള്‍ക്ക് സ്വപ്നം മാത്രമാകുന്ന കാലം വിദൂരമല്ല എല്ലാം നഷ്ടപ്പെടുന്നു.. അല്ലെങ്കില്‍ നഷ്ടപ്പെടുന്നതിന്റെ ആദ്യത്തെ ഇര പ്രവാസികള്‍ തന്നെയാണല്ലൊ...
സ്‌ക്കൂളിന്റെ മുറ്റത്ത്.... പാടവരമ്പില്‍...ഇടവഴിയിലെ വളവില്‍....നാം കണ്ടുമുട്ടിയതെല്ലാം മറക്കേണ്ടിവന്ന പ്രവാസികള്‍.... കൊച്ചിന്റെ വളര്‍ച്ച, കെഞ്ചല്‍, കരച്ചില്‍ ചെറുസംസാരം..ചിരി... ഇതൊന്നും കാണാത്തവര്‍ അമ്മയുടെ, അച്ഛന്റെ സഹോദരിമാരുടെ....കൂട്ടുകാരുടെ .. കൂട്ടുകാരികളുടെ വിരഹം നെഞ്ചിലേറ്റു വാങ്ങിയവര്‍...എല്ലാം നഷ്ടപ്പെട്ടവര്‍...തിരസ്‌ക്കരിക്കപ്പെട്ടവര്‍.
ഒന്നുകൂടിപറയാം പത്ത് മുപ്പത് കൊല്ലം നാട്ടില്‍ ജീവിച്ചിട്ടും ഒരു പ്രവാസിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് നാം അറിയുനില്ല.... നമ്മുടെ പേരില്‍ അറിയാന്‍.... നമ്മുടെ തറവാട് പേര് ചേര്‍ത്ത് പറയാന്‍ നമുക്ക് ആരും....അവിടെ ഇല്ല. സുനിലിന്റെ അച്ഛനായും, മുനീറിന്റെ ബാപ്പയായും.. നാം പ്രവാസികള്‍ മാറ്റപ്പെടുകയാണ്.
വോട്ടവകാശത്തിന്റെ ഒരു വാക്ക്...രാഷ്ട്രപതി സൂചിപ്പിച്ചത് കാരണം... നമുക്ക് എല്ലാമായി.. നാല് പതിറ്റാണ്ടിന്റെ കുടിയേറ്റം കൊണ്ട്... നാം നേടിയെടുത്ത ഒരവകാശമായി നമുക്ക് കൊട്ടിഗ്‌ഘോഷിക്കാം.. ആന്ദലബ്ദിക്കിനി എന്ത് വേണം....
കേന്ദ്രബജറ്റിലും... കേരള ബജറ്റിലും...പ്രവാസികള്‍ക്ക്... എന്ത് നീക്കിയിരിപ്പ് ബാക്കി വെച്ചിട്ടുണ്ടാവും.. എന്ന് ഊഹിക്കാന്‍ കവടി നിരത്തേണ്ട കാര്യമില്ല... റെയില്‍ ബജറ്റ് പ്രഖ്യാപിക്കേണ്ടതിന്റെ എത്രയോ മുന്‍പ്....നമുക്ക് കിട്ടിയേക്കാവുന്ന...അല്ലെങ്കില്‍ കിട്ടുമെന്ന് പത്ര - ടിവി- ലേഖകന്‍ മാത്രം കണ്ടുപിടിച്ച.. ഒരുപാട് റെയില്‍വേ... വികസന പ്രഖ്യാപനങ്ങള്‍...വെറും കടലാസിലും കാഴ്ചയിലും ഒതുങ്ങി.. നമുക്ക് ഒരു സഹ റെയില്‍വേ മന്ത്രി ഉണ്ടായിട്ട്‌പോലും .. അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയൊ.....? ചിലപ്പോള്‍ ഇതെങ്കിലും കിട്ടിയത് അദ്ദേഹത്തിന്റെ 'ശ്രമഫലം കൊണ്ടാവുമോ? ആവോ... അറിയില്ല... പക്ഷേ നമ്മള്‍ ഒരു പാട് ആഗ്രഹിച്ച് പോയി.. മോഹിച്ച് പോയി... നമ്മളെ മോഹിപ്പിക്കാന്‍ ചാനലുകള്‍ മത്‌സരിക്കുകയല്ലെ... ഇതൊക്കെ കണ്ട്... മതി മറന്ന് പോയ സഭാ.. ജനങ്ങള്‍ നിരാശരായി..... അത് സത്യമാണ്.... ഇനിയുള്ള കാലം നിരാശരാവാന്‍ വേണ്ടി മാത്രം... ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ കാര്യം മഹാകഷ്ടമാണ്.
കേരള ബജറ്റിലാണൊ... പ്രവാസികള്‍ ശ്രദ്ധ കൊടുക്കേണ്ടത്.....കണ്ടറിയാം...ഒരു കാര്യം ഉറപ്പിച്ച് പറയാം ശ്രീമാന്‍ അച്ച്യുതാനന്ദന്‍... നമ്മുടെ മുഖ്യമന്ത്രി... അദ്ദേഹത്തിന് ധൈര്യമായി ഭരണത്തില്‍ നിന്ന് കാലാവധി തികച്ച് ഇറങ്ങി പോകാം.. പ്രവാസികുടെ ഒരു ശാപവും അങ്ങേയ്ക്ക് ഉണ്ടാവില്ല. അങ്ങ് മാത്രമാണ് ഇവിടെ വന്ന് ഞങ്ങള്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ച് പോകാത്ത മുഖ്യമന്ത്രി ഇത് വരെ ഇവിടെ വരാത്തതിന് നന്ദി... അങ്ങ് ഇവിടെ വന്ന് ഞങ്ങളുടെ കാര്യങ്ങള്‍ 'മനസ്സിലാക്കി' വല്ലതും ചെയ്യാന്‍ പറ്റാതെ വന്നാല്‍ അത് ഞങ്ങള്‍ക്ക് വല്ലാത്ത വിഷമം സൃഷ്ടിക്കുമായിരുന്നു... അങ്ങ് വന്നില്ല.. ഈ കണ്ടകാലമത്രയും.. മറ്റു മുഖ്യമന്ത്രിമാരുടെ പാത അങ്ങും പിന്തുടരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്യും.. നമ്മള്‍ ശപിക്കുന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ അങ്ങയുടെ പേരില്ല.
സി.എച്ച് മുഹമ്മദ് കോയ മുതല്‍... എ.കെ ആന്റണി വരെ ഇവിടെ മുഖ്യമന്ത്രിയായി എത്തിയിട്ടുണ്ട് എന്നാണറിവ്....പലരും... ഒരുപാട് വാഗ്ദാനങ്ങള്‍...സല്‍കിയിട്ടുമുണ്ട്. പാലിക്കാന്‍ കഴിയാത്ത് അവരുടെ കുറ്റമായി നമ്മള്‍ കരുതിയിട്ടില്ല.....പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുമായി.. ക്രെഡിറ്റ് കാര്‍ഡിന്റെ, ഷുഗറിന്റെ, പ്രഷറിന്റെ, കൊളസ്‌ട്രോളിന്റെ... പ്രയാസങ്ങള്‍ക്ക് നടുവില്‍ പ്രയാസപ്പെട്ട് ജീവിക്കാന്‍ നമ്മള്‍ ശീലിച്ച് കഴിഞ്ഞു. ഇനി ചിലപ്പോള്‍ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ ഒരു പ്രവാസിക്കും കഴിയാതെവരുമൊ?.
കൊളസ്‌ട്രോള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് കൊഴുപ്പുള്ള ഭക്ഷണ രീതികൊണ്ടും.. വ്യായാമകുറവ് കൊണ്ടുമാണെന്നാണ് മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നത്... അത് കൊണ്ടല്ല.. എന്ന്....ഞങ്ങള്‍ പ്രവാസികള്‍ ജീവിതം കൊണ്ട് സമര്‍ഥിക്കുകയാണ്.... ഉണക്ക കുമ്പൂസിലും.. കടുംചായയിലും.... എവിടെയാണ് കൊസ്‌ട്രോള്‍...ചാപ്പാത്തിയിലും....പരിപ്പിലും എവിടെയാണ് കൊളസ്‌ട്രോള്‍ 12 മണിക്കൂര്‍ പൊരിവെയിലില്‍ ഒലിച്ചിറങ്ങുന്ന വിയര്‍പ്പില്‍ തളര്‍ന്ന്‌പോകാന്‍...ഒരാള്‍ എത്രകാതം നടക്കണം. അതി കഠിനമായി ജോലി ചെയ്യുന്ന ഒരു ശരാശരി തൊഴിലാളിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം അവരുടെ ഭക്ഷണ രീതി ശ്രദ്ധിക്കണം.. അവര്‍ക്കുമുണ്ട് കൊളസ്‌ട്രോള്‍...പ്രഷര്‍......ഷുഗര്‍...ഇത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമാവുമൊ...?.
പറയുമ്പോള്‍ ഗള്‍ഫില്‍ ഒരു പാട് ഫാസ്റ്റ് ഫുഡ് കമ്പനികളുണ്ട്..ശരാശരിക്കാരന്‍ പിസയും ബര്‍ഗറും കെ.എഫ്.സിയും മക് ഡൊണാഡ്‌സുമൊന്നും ആഹാര ശീലമാക്കുന്നില്ല. ആഗ്രഹിമില്ലാഞ്ഞിട്ടല്ല. കാശില്ലാഞ്ഞിട്ടാണ് എന്നിട്ടും...രോഗം പിടിപെടുന്നത് എന്ത് കൊണ്ടാണ്.
പഠനങ്ങള്‍ നടത്തേണ്ടവര്‍ മിഡില്‍ ക്ലാസ്സുകാരെ മാത്രം ശ്രദ്ധിക്കുന്നു. താഴെക്കിടയിലുള്ള വരെ പഠന വിഷയമാക്കുന്നില്ല.
പ്രവാസികളുടെ തിരിച്ച് പോക്കില്‍ ആശങ്കപ്പെടുന്നവര്‍ ശാരീരീക അസ്വസ്ഥതകള്‍ മനസ്സിനെയും ശരീരത്തെയും ബാധിച്ചവരാണ്...ഇവരൊന്നും...ഭക്ഷണ രീതികൊണ്ടൊ...വ്യായാമ കുറവു കൊണ്ടൊ....രോഗം ഏറ്റുവാങ്ങിയവരല്ല. മറിച്ച് കൃത്യമായ ഭക്ഷണ സമയമൊ... പോഷണമുള്ള ഭക്ഷണ ക്രമീകരണമോ... പ്രതീകൂല സാഹചര്യങ്ങള്‍ക്കനുസൃതമായ ഭക്ഷണ രീതികളൊ അവലംബിക്കാന്‍ കഴിയാത്തവരാണ്.. സാഹചര്യങ്ങളുടെ ദുരവസ്ഥകൊണ്ട് ചിട്ടകള്‍ തെറ്റിയവരാണ്.... റൂമില്‍ ഭക്ഷണം വെച്ചുണ്ടാക്കാന്‍ കഴിയാത്തതും ഹോട്ടല്‍ ഭക്ഷണത്തിന്റെ 'രുചി:' അറിഞ്ഞവരും ഇതില്‍പ്പെടും.
ഹോട്ടലുകാരുടെ ഭക്ഷണവില ഗള്‍ഫ് മേഖലകളില്‍ അനുദിനം വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം ഭക്ഷണത്തിനും റൂമിനും തികയാതെ വന്നു.
ഇതിനിടയിലാണ് ഗള്‍ഫില്‍ സുലഭമായി ലഭിച്ച് കൊണ്ടിരുന്ന ' മൊട്ടചാവലും' 'സരിക് ചാവലും' ഇന്ന് പല ഹോട്ടലുകാരും നിര്‍ത്തലാക്കി...ഒരു ചോറും നാല്തരം കറിയും വിളമ്പി കിട്ടുന്നതിനേക്കാള്‍ ഇരട്ടിതുക കിട്ടും ബിരിയാണിയും, സാന്റ്‌വിച്ചും, ബര്‍ഗറും എന്നതിലേക്ക് മാറി കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും കഴിഞ്ഞു. ഹോട്ടലിന്റെ രൂപവും ഭാവവും മാറ്റി അറബിക്ക് സ്‌റ്റൈയിലേക്കും, ചൈനീസ് സ്‌റ്റെയിലേക്കും ഫാസ്റ്റ് ഫുഡ് മേഖലയിലേക്കും മാറി....മലയാളികള്‍ സ്വന്തം പോലെ കരുതിയിരുന്ന പല ഭക്ഷണവും ഇന്ന് ഹോട്ടലുകള്‍ ഉപേക്ഷിച്ചു... പ്രവാസികളുടെ കുടിയേറ്റ കാലത്ത് ആശയും ആശ്രയവുമായിരുന്ന പല 'മക്കാനി' കളും പുതു തലമുറയുടെ ഫുഡിലേക്ക് ചുവട് മാറ്റി കഴിഞ്ഞു.
തൂശനിലയില്‍ വിളമ്പിയ ചോറും കറികളും പ്രവാസികള്‍ക്ക് സ്വപ്നം മാത്രമാകുന്ന കാലം വിദൂരമല്ല എല്ലാം നഷ്ടപ്പെടുന്നു.. അല്ലെങ്കില്‍ നഷ്ടപ്പെടുന്നതിന്റെ ആദ്യത്തെ ഇര പ്രവാസികള്‍ തന്നെയാണല്ലൊ...
സ്‌ക്കൂളിന്റെ മുറ്റത്ത്.... പാടവരമ്പില്‍...ഇടവഴിയിലെ വളവില്‍....നാം കണ്ടുമുട്ടിയതെല്ലാം മറക്കേണ്ടിവന്ന പ്രവാസികള്‍.... കൊച്ചിന്റെ വളര്‍ച്ച, കെഞ്ചല്‍, കരച്ചില്‍ ചെറുസംസാരം..ചിരി... ഇതൊന്നും കാണാത്തവര്‍ അമ്മയുടെ, അച്ഛന്റെ സഹോദരിമാരുടെ....കൂട്ടുകാരുടെ .. കൂട്ടുകാരികളുടെ വിരഹം നെഞ്ചിലേറ്റു വാങ്ങിയവര്‍...എല്ലാം നഷ്ടപ്പെട്ടവര്‍...തിരസ്‌ക്കരിക്കപ്പെട്ടവര്‍.
ഒന്നുകൂടിപറയാം പത്ത് മുപ്പത് കൊല്ലം നാട്ടില്‍ ജീവിച്ചിട്ടും ഒരു പ്രവാസിയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് നാം അറിയുനില്ല.... നമ്മുടെ പേരില്‍ അറിയാന്‍.... നമ്മുടെ തറവാട് പേര് ചേര്‍ത്ത് പറയാന്‍ നമുക്ക് ആരും....അവിടെ ഇല്ല. സുനിലിന്റെ അച്ഛനായും, മുനീറിന്റെ ബാപ്പയായും.. നാം പ്രവാസികള്‍ മാറ്റപ്പെടുകയാണ്.
'മരണം അഥവാ മരണം'
മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.
നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...
വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.
മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്സ്പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.
കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.
ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.
നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.
പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല.. ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.
എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.
നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...
വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.
മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്സ്പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.
കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.
ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.
നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.
പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല.. ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.
എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.
ചൊവ്വാഴ്ച, മാർച്ച് 23, 2010
ബിജെപി വിത്തും കൊണ്ടെത്തുന്ന ബച്ചന്‍
കേരള ടൂറിസം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസറാക്കിയാല്‍ എന്താണ് കുഴപ്പം? ബച്ചന്‍ വരുന്നത് മോഡിയുടെ കൈയില്‍ നിന്ന് വാങ്ങിയ ബിജെപി വിത്തും കൊണ്ടാണെന്നാണ് ചിലരുടെ വാദം. അത് ഇവിടെ വിതറിയാല്‍ അപ്പടി മലയാളികളും സംഘപരിവാറുകാരായി പോവുമത്രെ.
കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കാനായി കേരളത്തിലേയ്ക്ക് ബച്ചനെ അയയ്ക്കുന്നത് നരേന്ദ്രമോഡിയുടെ രഹസ്യ അജണ്ട ആണെന്ന് വരെ പലരും പറഞ്ഞ് കേട്ടു. കൊള്ളാം കേള്‍ക്കാന്‍ നല്ല രസം.
അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ഒന്നും കേരള വിനോദ സഞ്ചാര വകുപ്പിന്റെ പ്രചാരണത്തിനായി കരാറെടുത്ത് എത്തുമെന്ന് കരുതാനാവില്ല. അതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് വഴിയേ പറയാം.
അമിതാഭ് ബച്ചനെ കേരള വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത് ശരിയോ എന്നതല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. പക്ഷേ അത്തരത്തിലൊരു തീരുമാനത്തെ ചൂഴ്ന്ന് നില്‍ക്കുന്ന മറ്റ് ചില വിഷയങ്ങളാണ്.
എന്തിനാണ് അമിതാഭ് ബച്ചനെ പോലെ ഒരാളെ വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ഏതൊരു കുട്ടിയോട് ചോദിച്ചാലും പറയും ഇതിന് ഉത്തരം. ബ്രാന്‍ഡ് അംബാസഡറുടെ ജോലി എന്താണ്. അയാള്‍ പ്രതിനിധീകരിയ്ക്കുന്ന ഉല്പന്നം പ്രചരിപ്പിയ്ക്കുക. അത്ര തന്നെ. അപ്പോള്‍ ഈ സാഹചര്യത്തില്‍ അമിതാഭ് ബച്ചന്‍ പ്രചരിപ്പിയ്ക്കേണ്ടത് കേരളം എന്ന വിനോദ സഞ്ചാര കേന്ദ്രത്തെ ആണ്.
ഈ പ്രചാരണ വേല ചെയ്യേണ്ടത് കേരളത്തിലല്ല. പകരം ഉത്തരേന്ത്യയിലും കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലുമാണ്. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇത് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് ഉള്ളില്‍ നിന്ന് കേരളം സന്ദര്‍ശിയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂട്ടുക എന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഊന്നല്‍ നല്‍കേണ്ട കാര്യമാണ്. അതായിരിയ്ക്കണം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നത്. ഇത് ഒരളവ് വരെ നല്ല തീരുമാനമാണ്.
എന്നാല്‍ ഈ ആശയം എങ്ങനെ ഉണ്ടായി എന്ന് വ്യക്തമായി അറിയില്ല.പക്ഷേ ഇത് സുചിന്തിതമായ തീരുമാനമല്ലെന്ന് വേണം കരുതാന്‍. അമിതാഭിന്റെ നരേന്ദ്ര മോഡി ബന്ധം (അദ്ദേഹത്തിന് മുലയം സിഹുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ആരും പറയുന്നില്ല.) ഇപ്പോള്‍ ഉണ്ടാക്കുന്ന 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം' തന്നെ ഇതിന് തെളിവ്.
വിനോദ സഞ്ചാര വകുപ്പിന്റെ ഡയറക്ടറും സെക്രട്ടറിയും ഒന്നും ഇത്തരത്തിലുള്ള വിഷയത്തില്‍ കാര്യമായി ചിന്തിയ്ക്കാതെ തീരുമാനം എടുക്കാന്‍ ഇടയില്ല. മാര്‍ക്സിസ്റ്റ് മന്ത്രിയോടൊപ്പം ജോലി ചെയ്യുന്ന ഇവര്‍ക്കൊക്കെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന രാഷ്ട്രീയ ഓളങ്ങളെക്കുറിച്ച് അറിവുണ്ടാവാനാണ് സാദ്ധ്യത.
എന്തായാലും ബ്രാന്‍ഡ് അംബാസഡര്‍ വിഷയം ചൂടായത് ഈയിടെ അമിതാഭ് ബച്ചന്‍ നടത്തിയ കൊച്ചി സന്ദര്‍ശനത്തിന് ശേഷമാണ്. ഈ സന്ദര്‍ശന വേളയില്‍ ഏതോ ഒരു ടിവി മാധ്യമ പ്രവര്‍ത്തക/ന്‍ ബച്ചനോട് 'കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍' ആവുന്നതിനെക്കുറിച്ച് ചോദിച്ചു. അത് സര്‍ക്കാരാണ് തീരുമാനിയ്ക്കേണ്ടതെന്നും വിളിച്ചാല്‍ സന്തോഷമേ ഉള്ളു അത് ഏറ്റെടുക്കാന്‍ എന്നുമായിരുന്നു ബച്ചന്റെ സ്വാഭാവികമായ മറുപടി. കാശ് കിട്ടുന്ന പണി ആരെങ്കിലും വേണ്ടെന്ന് പറയുമോ?
പിന്നെ വൈകിയില്ല ബച്ചന് കേരളത്തിന്റെ കത്ത് കിട്ടി. ഒപ്പം കേരളത്തില്‍ പതിവ് പരിപാടിയും തുടങ്ങി. അതാണ് 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'.
വിവാദം നമുക്ക് എന്നും പ്രീയപ്പെട്ട വിഷയമാണ്. കേരളത്തിലെ വിവാദങ്ങളുടെ കൂടെ ഇതുകൂടി കിടക്കട്ടെ-'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'. പട്ടിണി കിടന്നാലും, എന്തെങ്കിലും ചെയ്യുമ്പോള്‍ കേരള മക്കള്‍ ഒരു കാര്യം ഉറപ്പാക്കും. ചെയ്യുന്ന കാര്യം എന്തായാലും, ഫലം എത്ര മികച്ചതായാലും അത് രാഷ്ട്രീയപരമായി ശരി (politically correct) ആയിരിയ്ക്കണം. അല്ലെങ്കില്‍ നാം വിവാദം സൃഷ്ടിയ്ക്കും. അത് കട്ടായം. തീരുമാനിയ്ക്കുന്ന കാര്യങ്ങളൊക്കെ നടക്കണമെന്ന് നമുക്ക് ഒരു നിര്‍ബന്ധവും ഇല്ല. നടപ്പാക്കേണ്ട കാര്യത്തിന് എത്ര നല്ല ഫലങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നാം കാര്യമാക്കില്ല. രാഷ്ട്രീയപരമായി ശരിയല്ലെങ്കില്‍ അത് നാം നടപ്പാക്കില്ല. നമ്മള്‍ സമ്പൂര്‍ണ സാക്ഷരതയുള്ള ഒരു രാഷ്ട്രീയ സമൂഹമല്ലേ... ഇതൊക്കെ അങ്ങനെ അവഗണിയ്ക്കാനാവുമോ?
വന്‍ പ്രശസ്തി ഉള്ള ഒരു ബോളിവുഡ് നടനോ ക്രിക്കറ്റ് താരമോ വിനോദ സഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാവില്ലെന്ന് നേരത്തേ പറഞ്ഞില്ലേ. കാരണം പറയാം. അതും ലളിതമായ കാര്യമാണ്.
അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ധോണിയോ കേരളത്തിന്റെ ഈ പരസ്യ ജോലി ഏറ്റെടുക്കുകയാണെന്ന് കരുതൂ. അവര്‍ക്ക് എത്ര രൂപ കൊടുക്കേണ്ടി വരും? അവടെയാണ് പ്രശ്നം. അഞ്ച് കോടി എങ്കിലും ഇവരില്‍ ആരായാലും ആവശ്യപ്പെടും. കുറഞ്ഞത് രണ്ടോ മൂന്നോ കോടിയെങ്കിലും ഇല്ലാതെ ഈ കളി നടക്കില്ല. ഇത് അവര്‍ക്ക് കൊടുക്കേണ്ട പണം മാത്രമാണ്. പിന്നെ പരസ്യ ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള പണം. പരസ്യ ചിത്രം ഷൂട്ട് ചെയ്യാനായി ഇവരെ കേരളത്തില്‍ എത്തിച്ച് മടക്കി അയയ്ക്കുന്നത് വരെയുള്ള ചെലവുകള്‍. പട്ടിക അങ്ങനെ നീണ്ട് പോകും. ഇതൊന്നും കേരള വിനോദ സഞ്ചാര വകുപ്പിന് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല.
കാരണം എന്തെന്നോ? വിനോദ സഞ്ചാര വകുപ്പിന് ബജറ്റില്‍ വക കൊള്ളിച്ചിരിയ്ക്കുന്ന തുക വെറും 15 കോടി ആണ്. ഇതില്‍ പകുതിയിലേറെ ഈ പ്രചാരണ പരിപാടിയ്ക്ക് ഉപയോഗിയ്ക്കാനാവുമോ? അതാണ് നേരത്തേ പറഞ്ഞത് ഇത് ഐഎഎസ് തലയില്‍ നിന്ന് വന്നതാവാന്‍ വഴിയില്ല എന്നത്. കാരണം കീശയിലുള്ള കാശിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധമുണ്ട്. ഇനി കേന്ദ്ര വിനോദ സഞ്ചാര വകുപ്പില്‍ നിന്ന് കണ്ടെത്താമെന്ന് വിചാരിച്ചാലും അത്ര എളുപ്പമല്ല.
പിന്നെ മോഡി, ബിജെപി എന്നൊക്കെ വിളിച്ച് ബഹളം വയ്ക്കുന്നത് നമ്മുടെ ഒരു സന്തോഷത്തിനായാണ്. വിവാദം വിട്ട് നമുക്ക് ജീവിയ്ക്കാനൊക്കുമോ.
വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ കൂടൂതല്‍ വിനോദ സഞ്ചാരികള്‍ എത്താനായി അമിതാഭിനെ ആണ് ഉപയോഗിയ്ക്കേണ്ടതെങ്കില്‍ അത് ചെയ്യുക. അല്ല അമീര്‍ ഖാനോ സച്ചിന്‍ ടെന്റുല്‍ക്കറോ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. നോക്കേണ്ടത് ചെയ്യുന്ന പരസ്യം എത്രമാത്രം ഉപയോഗപ്രദമാവും എന്നതാണ്.
പിന്നെ ഈ പണിയ്ക്ക് ഒരു ബോളിവുഡ് നടനേക്കാളും നല്ലത് ഒരു ക്രിക്കറ്റ് താരമായിരിയ്ക്കും. ബോളിവുഡ് താരത്തിനെ അറിയുന്നവര്‍ ഇന്ത്യാക്കാരും പിന്നെ കുറച്ച് വിദേശികളും മാത്രമാണ്. ക്രിക്കറ്റ് കളിയ്ക്കുന്ന എല്ലാ രാജ്യക്കാരും ഒരു ക്രിക്കറ്റ് താരത്തെ അറിയും. അതുകൊണ്ട് തന്നെ വിനോദ സഞ്ചാര വകുപ്പിന് ചെലവാക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിയ്ക്കാന്‍ അതാണ് നല്ലത്.
ക്രിക്കറ്റ് താരത്തിനെ പരസ്യത്തിന് ഉപയോഗിച്ചാല്‍ അയാളെ ഉപയോഗിച്ച് ബ്രിട്ടനിലും ഓസ്ത്രേലിയയിലും സൗത്ത് ആഫ്രീക്കയിലും തുടങ്ങി എല്ലാ ക്രിക്കറ്റ് കളിയ്ക്കുന്ന രാഷ്ട്രങ്ങളിലും കാണിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. അതായത് ഇന്ത്യയ്ക്കകത്തും പുറത്തും ഉപയോഗിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. ഇനിയും ഈ പദ്ധതിയ്ക്ക് തുനിയുകയാണെങ്കില്‍ അതാണ് വിനോദ സഞ്ചാര വകുപ്പ് ചെയ്യേണ്ടത്.
തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍പാര്‍ട്ടിക്കാരന്റെ വോട്ട് വേണ്ടെന്ന് പറയില്ല. കാരണം അവിടെ വിജയമാണ് ലക്ഷ്യം, അത് മാത്രമേ ലക്ഷ്യമായുള്ളു. ഇത് എല്ലാ രാഷ്ട്രീയക്കാരും നേരിട്ട് സംസാരിച്ചാല്‍ സമ്മതിയ്ക്കുന്ന മന്ത്രമാണ്. ഏത് പാര്‍ട്ടിയുടെ വോട്ടായാലും അത് വോട്ടാണ്.
അതുപോലെ വികസനമാണ് ആത്യന്തിക ലക്ഷ്യം എന്ന നയം നമുക്ക് എന്തുകൊണ്ട് പാടില്ല. പണക്കാരായ ഗുജറാത്തികളെ കേരളത്തില്‍ കൊണ്ടുവരാന്‍ നരേന്ദ്രമോഡിയെ കൊണ്ട് തന്നെ പരസ്യം ചെയ്ത് ഗുജറാത്തില്‍ കാണിക്കണമെങ്കില്‍ അത് ചെയ്യുകയാണ് ബുദ്ധി. തിരഞ്ഞെടുപ്പില്‍ ഒരു നയവും ജനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവും എന്തിനാണ്. കാണുന്നവരുടെ മനം കവരുകയും അവരില്‍ സന്ദേശം എത്തിയ്ക്കുകയുമാണ് ഒരു പരസ്യത്തിന്റെ ആവശ്യം. അല്ലാതെ അത് ഉണ്ടാക്കുന്നവന്റെ സംതൃപ്തി അല്ല.
കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കാനായി കേരളത്തിലേയ്ക്ക് ബച്ചനെ അയയ്ക്കുന്നത് നരേന്ദ്രമോഡിയുടെ രഹസ്യ അജണ്ട ആണെന്ന് വരെ പലരും പറഞ്ഞ് കേട്ടു. കൊള്ളാം കേള്‍ക്കാന്‍ നല്ല രസം.
അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ഒന്നും കേരള വിനോദ സഞ്ചാര വകുപ്പിന്റെ പ്രചാരണത്തിനായി കരാറെടുത്ത് എത്തുമെന്ന് കരുതാനാവില്ല. അതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് വഴിയേ പറയാം.
അമിതാഭ് ബച്ചനെ കേരള വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത് ശരിയോ എന്നതല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. പക്ഷേ അത്തരത്തിലൊരു തീരുമാനത്തെ ചൂഴ്ന്ന് നില്‍ക്കുന്ന മറ്റ് ചില വിഷയങ്ങളാണ്.
എന്തിനാണ് അമിതാഭ് ബച്ചനെ പോലെ ഒരാളെ വിനോദ സഞ്ചാര വകുപ്പ് ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ഏതൊരു കുട്ടിയോട് ചോദിച്ചാലും പറയും ഇതിന് ഉത്തരം. ബ്രാന്‍ഡ് അംബാസഡറുടെ ജോലി എന്താണ്. അയാള്‍ പ്രതിനിധീകരിയ്ക്കുന്ന ഉല്പന്നം പ്രചരിപ്പിയ്ക്കുക. അത്ര തന്നെ. അപ്പോള്‍ ഈ സാഹചര്യത്തില്‍ അമിതാഭ് ബച്ചന്‍ പ്രചരിപ്പിയ്ക്കേണ്ടത് കേരളം എന്ന വിനോദ സഞ്ചാര കേന്ദ്രത്തെ ആണ്.
ഈ പ്രചാരണ വേല ചെയ്യേണ്ടത് കേരളത്തിലല്ല. പകരം ഉത്തരേന്ത്യയിലും കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലുമാണ്. പ്രധാനമായും ഉത്തരേന്ത്യയിലാണ് ഇത് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് ഉള്ളില്‍ നിന്ന് കേരളം സന്ദര്‍ശിയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂട്ടുക എന്നത് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഊന്നല്‍ നല്‍കേണ്ട കാര്യമാണ്. അതായിരിയ്ക്കണം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നത്. ഇത് ഒരളവ് വരെ നല്ല തീരുമാനമാണ്.
എന്നാല്‍ ഈ ആശയം എങ്ങനെ ഉണ്ടായി എന്ന് വ്യക്തമായി അറിയില്ല.പക്ഷേ ഇത് സുചിന്തിതമായ തീരുമാനമല്ലെന്ന് വേണം കരുതാന്‍. അമിതാഭിന്റെ നരേന്ദ്ര മോഡി ബന്ധം (അദ്ദേഹത്തിന് മുലയം സിഹുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ആരും പറയുന്നില്ല.) ഇപ്പോള്‍ ഉണ്ടാക്കുന്ന 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം' തന്നെ ഇതിന് തെളിവ്.
വിനോദ സഞ്ചാര വകുപ്പിന്റെ ഡയറക്ടറും സെക്രട്ടറിയും ഒന്നും ഇത്തരത്തിലുള്ള വിഷയത്തില്‍ കാര്യമായി ചിന്തിയ്ക്കാതെ തീരുമാനം എടുക്കാന്‍ ഇടയില്ല. മാര്‍ക്സിസ്റ്റ് മന്ത്രിയോടൊപ്പം ജോലി ചെയ്യുന്ന ഇവര്‍ക്കൊക്കെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന രാഷ്ട്രീയ ഓളങ്ങളെക്കുറിച്ച് അറിവുണ്ടാവാനാണ് സാദ്ധ്യത.
എന്തായാലും ബ്രാന്‍ഡ് അംബാസഡര്‍ വിഷയം ചൂടായത് ഈയിടെ അമിതാഭ് ബച്ചന്‍ നടത്തിയ കൊച്ചി സന്ദര്‍ശനത്തിന് ശേഷമാണ്. ഈ സന്ദര്‍ശന വേളയില്‍ ഏതോ ഒരു ടിവി മാധ്യമ പ്രവര്‍ത്തക/ന്‍ ബച്ചനോട് 'കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍' ആവുന്നതിനെക്കുറിച്ച് ചോദിച്ചു. അത് സര്‍ക്കാരാണ് തീരുമാനിയ്ക്കേണ്ടതെന്നും വിളിച്ചാല്‍ സന്തോഷമേ ഉള്ളു അത് ഏറ്റെടുക്കാന്‍ എന്നുമായിരുന്നു ബച്ചന്റെ സ്വാഭാവികമായ മറുപടി. കാശ് കിട്ടുന്ന പണി ആരെങ്കിലും വേണ്ടെന്ന് പറയുമോ?
പിന്നെ വൈകിയില്ല ബച്ചന് കേരളത്തിന്റെ കത്ത് കിട്ടി. ഒപ്പം കേരളത്തില്‍ പതിവ് പരിപാടിയും തുടങ്ങി. അതാണ് 'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'.
വിവാദം നമുക്ക് എന്നും പ്രീയപ്പെട്ട വിഷയമാണ്. കേരളത്തിലെ വിവാദങ്ങളുടെ കൂടെ ഇതുകൂടി കിടക്കട്ടെ-'ബ്രാന്‍ഡ് അംബാസഡര്‍ വിവാദം'. പട്ടിണി കിടന്നാലും, എന്തെങ്കിലും ചെയ്യുമ്പോള്‍ കേരള മക്കള്‍ ഒരു കാര്യം ഉറപ്പാക്കും. ചെയ്യുന്ന കാര്യം എന്തായാലും, ഫലം എത്ര മികച്ചതായാലും അത് രാഷ്ട്രീയപരമായി ശരി (politically correct) ആയിരിയ്ക്കണം. അല്ലെങ്കില്‍ നാം വിവാദം സൃഷ്ടിയ്ക്കും. അത് കട്ടായം. തീരുമാനിയ്ക്കുന്ന കാര്യങ്ങളൊക്കെ നടക്കണമെന്ന് നമുക്ക് ഒരു നിര്‍ബന്ധവും ഇല്ല. നടപ്പാക്കേണ്ട കാര്യത്തിന് എത്ര നല്ല ഫലങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നാം കാര്യമാക്കില്ല. രാഷ്ട്രീയപരമായി ശരിയല്ലെങ്കില്‍ അത് നാം നടപ്പാക്കില്ല. നമ്മള്‍ സമ്പൂര്‍ണ സാക്ഷരതയുള്ള ഒരു രാഷ്ട്രീയ സമൂഹമല്ലേ... ഇതൊക്കെ അങ്ങനെ അവഗണിയ്ക്കാനാവുമോ?
വന്‍ പ്രശസ്തി ഉള്ള ഒരു ബോളിവുഡ് നടനോ ക്രിക്കറ്റ് താരമോ വിനോദ സഞ്ചാര വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാവില്ലെന്ന് നേരത്തേ പറഞ്ഞില്ലേ. കാരണം പറയാം. അതും ലളിതമായ കാര്യമാണ്.
അമിതാഭ് ബച്ചനോ അമീര്‍ ഖാനോ ഷാരുഖ് ഖാനോ സച്ചിന്‍ ടെണ്ടുല്‍ക്കറോ ധോണിയോ കേരളത്തിന്റെ ഈ പരസ്യ ജോലി ഏറ്റെടുക്കുകയാണെന്ന് കരുതൂ. അവര്‍ക്ക് എത്ര രൂപ കൊടുക്കേണ്ടി വരും? അവടെയാണ് പ്രശ്നം. അഞ്ച് കോടി എങ്കിലും ഇവരില്‍ ആരായാലും ആവശ്യപ്പെടും. കുറഞ്ഞത് രണ്ടോ മൂന്നോ കോടിയെങ്കിലും ഇല്ലാതെ ഈ കളി നടക്കില്ല. ഇത് അവര്‍ക്ക് കൊടുക്കേണ്ട പണം മാത്രമാണ്. പിന്നെ പരസ്യ ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള പണം. പരസ്യ ചിത്രം ഷൂട്ട് ചെയ്യാനായി ഇവരെ കേരളത്തില്‍ എത്തിച്ച് മടക്കി അയയ്ക്കുന്നത് വരെയുള്ള ചെലവുകള്‍. പട്ടിക അങ്ങനെ നീണ്ട് പോകും. ഇതൊന്നും കേരള വിനോദ സഞ്ചാര വകുപ്പിന് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല.
കാരണം എന്തെന്നോ? വിനോദ സഞ്ചാര വകുപ്പിന് ബജറ്റില്‍ വക കൊള്ളിച്ചിരിയ്ക്കുന്ന തുക വെറും 15 കോടി ആണ്. ഇതില്‍ പകുതിയിലേറെ ഈ പ്രചാരണ പരിപാടിയ്ക്ക് ഉപയോഗിയ്ക്കാനാവുമോ? അതാണ് നേരത്തേ പറഞ്ഞത് ഇത് ഐഎഎസ് തലയില്‍ നിന്ന് വന്നതാവാന്‍ വഴിയില്ല എന്നത്. കാരണം കീശയിലുള്ള കാശിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധമുണ്ട്. ഇനി കേന്ദ്ര വിനോദ സഞ്ചാര വകുപ്പില്‍ നിന്ന് കണ്ടെത്താമെന്ന് വിചാരിച്ചാലും അത്ര എളുപ്പമല്ല.
പിന്നെ മോഡി, ബിജെപി എന്നൊക്കെ വിളിച്ച് ബഹളം വയ്ക്കുന്നത് നമ്മുടെ ഒരു സന്തോഷത്തിനായാണ്. വിവാദം വിട്ട് നമുക്ക് ജീവിയ്ക്കാനൊക്കുമോ.
വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ കൂടൂതല്‍ വിനോദ സഞ്ചാരികള്‍ എത്താനായി അമിതാഭിനെ ആണ് ഉപയോഗിയ്ക്കേണ്ടതെങ്കില്‍ അത് ചെയ്യുക. അല്ല അമീര്‍ ഖാനോ സച്ചിന്‍ ടെന്റുല്‍ക്കറോ ആണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. നോക്കേണ്ടത് ചെയ്യുന്ന പരസ്യം എത്രമാത്രം ഉപയോഗപ്രദമാവും എന്നതാണ്.
പിന്നെ ഈ പണിയ്ക്ക് ഒരു ബോളിവുഡ് നടനേക്കാളും നല്ലത് ഒരു ക്രിക്കറ്റ് താരമായിരിയ്ക്കും. ബോളിവുഡ് താരത്തിനെ അറിയുന്നവര്‍ ഇന്ത്യാക്കാരും പിന്നെ കുറച്ച് വിദേശികളും മാത്രമാണ്. ക്രിക്കറ്റ് കളിയ്ക്കുന്ന എല്ലാ രാജ്യക്കാരും ഒരു ക്രിക്കറ്റ് താരത്തെ അറിയും. അതുകൊണ്ട് തന്നെ വിനോദ സഞ്ചാര വകുപ്പിന് ചെലവാക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിയ്ക്കാന്‍ അതാണ് നല്ലത്.
ക്രിക്കറ്റ് താരത്തിനെ പരസ്യത്തിന് ഉപയോഗിച്ചാല്‍ അയാളെ ഉപയോഗിച്ച് ബ്രിട്ടനിലും ഓസ്ത്രേലിയയിലും സൗത്ത് ആഫ്രീക്കയിലും തുടങ്ങി എല്ലാ ക്രിക്കറ്റ് കളിയ്ക്കുന്ന രാഷ്ട്രങ്ങളിലും കാണിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. അതായത് ഇന്ത്യയ്ക്കകത്തും പുറത്തും ഉപയോഗിയ്ക്കാവുന്ന പരസ്യം ഉണ്ടാക്കാം. ഇനിയും ഈ പദ്ധതിയ്ക്ക് തുനിയുകയാണെങ്കില്‍ അതാണ് വിനോദ സഞ്ചാര വകുപ്പ് ചെയ്യേണ്ടത്.
തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എതിര്‍പാര്‍ട്ടിക്കാരന്റെ വോട്ട് വേണ്ടെന്ന് പറയില്ല. കാരണം അവിടെ വിജയമാണ് ലക്ഷ്യം, അത് മാത്രമേ ലക്ഷ്യമായുള്ളു. ഇത് എല്ലാ രാഷ്ട്രീയക്കാരും നേരിട്ട് സംസാരിച്ചാല്‍ സമ്മതിയ്ക്കുന്ന മന്ത്രമാണ്. ഏത് പാര്‍ട്ടിയുടെ വോട്ടായാലും അത് വോട്ടാണ്.
അതുപോലെ വികസനമാണ് ആത്യന്തിക ലക്ഷ്യം എന്ന നയം നമുക്ക് എന്തുകൊണ്ട് പാടില്ല. പണക്കാരായ ഗുജറാത്തികളെ കേരളത്തില്‍ കൊണ്ടുവരാന്‍ നരേന്ദ്രമോഡിയെ കൊണ്ട് തന്നെ പരസ്യം ചെയ്ത് ഗുജറാത്തില്‍ കാണിക്കണമെങ്കില്‍ അത് ചെയ്യുകയാണ് ബുദ്ധി. തിരഞ്ഞെടുപ്പില്‍ ഒരു നയവും ജനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവും എന്തിനാണ്. കാണുന്നവരുടെ മനം കവരുകയും അവരില്‍ സന്ദേശം എത്തിയ്ക്കുകയുമാണ് ഒരു പരസ്യത്തിന്റെ ആവശ്യം. അല്ലാതെ അത് ഉണ്ടാക്കുന്നവന്റെ സംതൃപ്തി അല്ല.
തിങ്കളാഴ്‌ച, മാർച്ച് 15, 2010
എന്റെ സ്കൂള്‍ ജീവിതം
എന്റെ സ്കൂള്‍ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സംഭവം
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്ന് അസംബ്ലി ഉണ്ടാരുന്നു സ്കൂളില്‍. യൂണിഫോം ഒക്കെ ഇട്ടു നല്ല കുട്ടപ്പനും കുട്ടപ്പത്തികളും ആയി വേണം ഇഷ്ക്കോളില്‍ ചെല്ലാന്‍.
ഞാനും ചെന്നു. അസംബ്ലി എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും ഒരു ഭയങ്കര സംഭവം നടക്കുന്ന പോലെ ആണ്.
ഹെഡ് മാഷിന്റെ വായില്‍ നിന്നും എന്തെല്ലാം ആണ് ഉതിര്‍ന്നു വീഴുന്നത് എന്ന് നോക്കിക്കൊണ്ടു എല്ലാരും വാ പൊളിച്ചു നിക്കും. ചിലരുടെ എല്ലാം വായില്‍ ഈച്ച പോവുകേം ചെയ്യും ഞാന്‍ കാര്യത്തിലേക്ക് വരാം. അസംബ്ലി തുടങ്ങി. എല്ലാരും നല്ല സ്റ്റൈലില്‍ വരിയൊപ്പിച്ചു കുന്തം വിഴുങ്ങിയ പോലെ നിക്കുകയാണ്. ഈയുള്ളവനും കൂട്ടത്തിലുണ്ട്. നല്ല വെയില്‍. ആദ്യം പ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞു ഹെഡ് മാസ്റ്റര്‍ മുന്‍പിലേക്ക് വന്നു.. മൂപ്പര്‍ പ്രസങ്ങം തുടങ്ങി. പ്രിയപ്പെട്ട എന്റെ വിദ്യാര്‍ത്ഥികളെ നിങ്ങളുടെ ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാനാണ് ഈ അസംബ്ലി വിളിച്ചിരിക്കുന്നത്.
ഇത്രയും ആയപ്പോഴേക്കും എന്റെ പിന്നില്‍ നിന്നും ഒരു ചെറിയ സപ്പ്തം.
ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. ക്ലാസ്സിലെ കൂതറ ആയ സജിത്ത് ആണ് ശബ്ദം ഉണ്ടാക്കിയത്. ഒന്നും കൂടി ശ്രദ്ധിച്ചപ്പോള്‍ മനസിലായി. അവന്‍ ചിരിക്കുകയാണ്. ഞാന്‍ പതിയെ അവനോടു എന്താ കാര്യമെന്ന് ആങ്ങ്യ ഭാഷയില്‍ ചോദിച്ചു. ദൈവാധീനത്താല്‍ ആ ഭാഷ എനിക്ക് അറിയാമായിരുന്നു. അവന്‍ മറുപടി പറയാതെ ചിരിക്കുകയാണ്.
അവന്റെ ചിരി കണ്ടു കാര്യം ഗുരുതരമാണെന്ന് എനിക്ക് തോന്നി. ഇനി ഈ പണ്ടാരക്കാലന്‍ എന്നെ കളിയാക്കിയാണോ ദൈവമേ ചിരിക്കുന്നത് ?. പതിയെ ചുറ്റും കണ്ണോടിച്ചപ്പോള്‍ എല്ലാരുടെയും മുഖത്ത് ഒരു ഗൂഡ സ്മിതം കണ്ടു. എന്റെ തൊട്ടടുത്ത വരിയില്‍ നിക്കുന്ന ഹര്‍ഷ യോട് ഞാന്‍ ചോദിച്ചു. എന്താടീ കാര്യം ? എന്താ എല്ലാരും ഇളിക്കുന്നത്? മാഷിനെ നോക്കെടാ .. അവള്‍ പതിയെ എന്നാല്‍ കനത്തില്‍ എന്നോട് ആജ്ഞാപിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. ദൈവമേ.......................................
മാഷ് സിപ്പ് ഇട്ടിട്ടില്ല. . എനിക്ക് അങ്ങ് ചിരി പൊട്ടി. ഞാന്‍ ഒറ്റച്ചിരി. പൊട്ടിച്ചിരി.. കൊലച്ചിരി... എല്ലാരും എന്നെ മിഴിച്ചു നോക്കി. അതാ ഹെഡ് മാഷ് എന്നെ വിളിക്കുന്നു. എന്റെ കാലു കുഴയാന്‍ തുടങ്ങി. ഞാന്‍ പതിയെ മാഷിന്റെ അടുത്തേക്ക് നടന്നു. മാഷ് എന്നോട് ചോദിച്ചു.. എന്താടാ ഇത്ര ഇലിക്കാന്‍? ഇവിടെ ആരേലും തുണി ഉടുക്കാതെ നിക്കുന്നുണ്ടോ? ദൈവമേ.... സത്യം... പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല. പറയെടാ .. അല്ലെങ്കില്‍ ഞാന്‍ ചൂരല്‍ എടുക്കും. അത് കെട്ടാതെ എന്റെ സകലമാന നാടി ഞരമ്പുകളും കുഴഞ്ഞു. പറഞ്ഞാലും കിട്ടും അടി, പറഞ്ഞില്ലെന്കിലും കിട്ടും . എങ്കില്‍ പിന്നെ പറഞ്ഞിട്ട് കിട്ടട്ടെ. "മാഷെ.............. മാഷ് സിപ്പ് ഇട്ടിട്ടില്ല ..............." ഡിം ......................
രണ്ടു ആഴ്ച.... ഹെഡ് മാഷിനെ കാണാന്‍ കുട്ടികള്‍ പണിക്കരുടെ അടുത്ത് പോയി മഷിനോട്ടം വരെ ചെയ്തു നോക്കി എന്നത് അറിയപ്പെടാത്ത രഹസ്യം.
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്ന് അസംബ്ലി ഉണ്ടാരുന്നു സ്കൂളില്‍. യൂണിഫോം ഒക്കെ ഇട്ടു നല്ല കുട്ടപ്പനും കുട്ടപ്പത്തികളും ആയി വേണം ഇഷ്ക്കോളില്‍ ചെല്ലാന്‍.
ഞാനും ചെന്നു. അസംബ്ലി എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും ഒരു ഭയങ്കര സംഭവം നടക്കുന്ന പോലെ ആണ്.
ഹെഡ് മാഷിന്റെ വായില്‍ നിന്നും എന്തെല്ലാം ആണ് ഉതിര്‍ന്നു വീഴുന്നത് എന്ന് നോക്കിക്കൊണ്ടു എല്ലാരും വാ പൊളിച്ചു നിക്കും. ചിലരുടെ എല്ലാം വായില്‍ ഈച്ച പോവുകേം ചെയ്യും ഞാന്‍ കാര്യത്തിലേക്ക് വരാം. അസംബ്ലി തുടങ്ങി. എല്ലാരും നല്ല സ്റ്റൈലില്‍ വരിയൊപ്പിച്ചു കുന്തം വിഴുങ്ങിയ പോലെ നിക്കുകയാണ്. ഈയുള്ളവനും കൂട്ടത്തിലുണ്ട്. നല്ല വെയില്‍. ആദ്യം പ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞു ഹെഡ് മാസ്റ്റര്‍ മുന്‍പിലേക്ക് വന്നു.. മൂപ്പര്‍ പ്രസങ്ങം തുടങ്ങി. പ്രിയപ്പെട്ട എന്റെ വിദ്യാര്‍ത്ഥികളെ നിങ്ങളുടെ ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാനാണ് ഈ അസംബ്ലി വിളിച്ചിരിക്കുന്നത്.
ഇത്രയും ആയപ്പോഴേക്കും എന്റെ പിന്നില്‍ നിന്നും ഒരു ചെറിയ സപ്പ്തം.
ഞാന്‍ പതിയെ തിരിഞ്ഞു നോക്കി. ക്ലാസ്സിലെ കൂതറ ആയ സജിത്ത് ആണ് ശബ്ദം ഉണ്ടാക്കിയത്. ഒന്നും കൂടി ശ്രദ്ധിച്ചപ്പോള്‍ മനസിലായി. അവന്‍ ചിരിക്കുകയാണ്. ഞാന്‍ പതിയെ അവനോടു എന്താ കാര്യമെന്ന് ആങ്ങ്യ ഭാഷയില്‍ ചോദിച്ചു. ദൈവാധീനത്താല്‍ ആ ഭാഷ എനിക്ക് അറിയാമായിരുന്നു. അവന്‍ മറുപടി പറയാതെ ചിരിക്കുകയാണ്.
അവന്റെ ചിരി കണ്ടു കാര്യം ഗുരുതരമാണെന്ന് എനിക്ക് തോന്നി. ഇനി ഈ പണ്ടാരക്കാലന്‍ എന്നെ കളിയാക്കിയാണോ ദൈവമേ ചിരിക്കുന്നത് ?. പതിയെ ചുറ്റും കണ്ണോടിച്ചപ്പോള്‍ എല്ലാരുടെയും മുഖത്ത് ഒരു ഗൂഡ സ്മിതം കണ്ടു. എന്റെ തൊട്ടടുത്ത വരിയില്‍ നിക്കുന്ന ഹര്‍ഷ യോട് ഞാന്‍ ചോദിച്ചു. എന്താടീ കാര്യം ? എന്താ എല്ലാരും ഇളിക്കുന്നത്? മാഷിനെ നോക്കെടാ .. അവള്‍ പതിയെ എന്നാല്‍ കനത്തില്‍ എന്നോട് ആജ്ഞാപിച്ചു. ഞാന്‍ സൂക്ഷിച്ചു നോക്കി. ദൈവമേ.......................................
മാഷ് സിപ്പ് ഇട്ടിട്ടില്ല. . എനിക്ക് അങ്ങ് ചിരി പൊട്ടി. ഞാന്‍ ഒറ്റച്ചിരി. പൊട്ടിച്ചിരി.. കൊലച്ചിരി... എല്ലാരും എന്നെ മിഴിച്ചു നോക്കി. അതാ ഹെഡ് മാഷ് എന്നെ വിളിക്കുന്നു. എന്റെ കാലു കുഴയാന്‍ തുടങ്ങി. ഞാന്‍ പതിയെ മാഷിന്റെ അടുത്തേക്ക് നടന്നു. മാഷ് എന്നോട് ചോദിച്ചു.. എന്താടാ ഇത്ര ഇലിക്കാന്‍? ഇവിടെ ആരേലും തുണി ഉടുക്കാതെ നിക്കുന്നുണ്ടോ? ദൈവമേ.... സത്യം... പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല. പറയെടാ .. അല്ലെങ്കില്‍ ഞാന്‍ ചൂരല്‍ എടുക്കും. അത് കെട്ടാതെ എന്റെ സകലമാന നാടി ഞരമ്പുകളും കുഴഞ്ഞു. പറഞ്ഞാലും കിട്ടും അടി, പറഞ്ഞില്ലെന്കിലും കിട്ടും . എങ്കില്‍ പിന്നെ പറഞ്ഞിട്ട് കിട്ടട്ടെ. "മാഷെ.............. മാഷ് സിപ്പ് ഇട്ടിട്ടില്ല ..............." ഡിം ......................
രണ്ടു ആഴ്ച.... ഹെഡ് മാഷിനെ കാണാന്‍ കുട്ടികള്‍ പണിക്കരുടെ അടുത്ത് പോയി മഷിനോട്ടം വരെ ചെയ്തു നോക്കി എന്നത് അറിയപ്പെടാത്ത രഹസ്യം.
ബുധനാഴ്‌ച, മാർച്ച് 10, 2010
മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍

മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസ്സൈന്‍ എന്ന ചിത്രകാരന്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ച് ഖത്തര്‍ പൌരനായി മാറിയെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. അഥവാ ചര്‍ച്ച ചെയ്യപ്പെട്ടെങ്കില്‍ തന്നെ ഈ പ്രശ്നത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾ മിക്കതും ‘അയാളുടെ കയ്യിലിരിപ്പിന്റെ ഗുണം‘ എന്ന മുന്‍വിധികളിലൊതുങ്ങി നില്‍ക്കുന്നു. ഹുസൈൻ ഇൻഡ്യവിടാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തായിരുന്നു? അദ്ദേഹം ചെയ്ത മാപ്പര്‍ഹിക്കാത്ത കുറ്റങ്ങള്‍ എന്തൊക്കെയായിരുന്നു? അതോ ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നതു പോലെ മാധ്യമശ്രദ്ധനേടാന്‍ സ്വയം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വെറും ഊതിപ്പെരുപ്പിച്ച ഒരു കലാകാരൻ മാത്രമാണോ ഹുസ്സൈൻ?
ആധുനിക ഇന്‍ഡ്യന്‍ ചിത്രകലയെ ലോക കലാഭൂപടത്തിലെത്തിച്ച ഒരു കലാകാരന്‍ ഇന്നറിയപ്പെടുന്നത് 'ഹിന്ദു ദേവതകളേയും ഭാരതമാതാവിനേയും നഗ്നമായി അവതരിപ്പിച്ച് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനപ്പെടുത്തിയ ഒരാൾ' എന്ന നിലക്കുമാത്രമായിത്തീരുന്നു എന്നതാണ് സങ്കടകരമായ സത്യം. എത്രപേര്‍ ഹുസൈൻ എന്ന കലാകാരനെ ശരിക്കും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കാരണം അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കലയെയും കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർക്കേ എഴു പതിറ്റാണ്ടോളം നീളുന്ന കലാജീവിതത്തിൽ ഇൻഡ്യയേയും അതിന്റെ സമ്പന്നമായ സംസ്കാരത്തേയും വിഷയമാക്കി പതിനായിരക്കണക്കിനു ചിത്രങ്ങൾ വരച്ചു തീർത്ത ഒരാളെ രാജ്യത്തിന്റേയും ഹിന്ദുമതത്തിന്റേയും വിരോധിയായി മുദ്രകുത്തി നാടുകടത്തിപ്പിക്കാനാവൂ. രാമായണത്തെ ആധാരമാക്കി എട്ടുവർഷത്തോളമെടുത്ത് നൂറ്റമ്പതിലധികം ചിത്രങ്ങളും അത്ര തന്നെ മഹാഭാരതചിത്രങ്ങളും വരച്ച (പുറമേ നൂറുകണക്കിനു ചിത്രങ്ങൾ ഗണപതി,ശിവൻ,പാർവ്വതി,ഹനുമാൻ, ബനാറസ് തുടങ്ങിയ വിഷയങ്ങളിലെ ചിത്രങ്ങള്‍ വേറെയും) ഒരു മനുഷ്യന്റെ അഞ്ചോ ആറോ ചിത്രങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ശിക്ഷവിധിക്കുന്നതിന്റെ പുറകിലെ കാപട്യം തുറന്നുകാട്ടേണ്ടതുണ്ട്.
ഇന്‍ഡ്യക്കു സ്വാതന്ത്യം കിട്ടുന്നതിനു മുമ്പു തന്നെ ആരംഭിച്ച ഒരു കലാജീവിതമായിരുന്നു ഹുസൈന്റേത്. അന്ന് ചിത്രകലയില്‍ ആധിപത്യം സ്ഥാപിച്ച് നിലന്നിരുന്ന ബെംഗാള്‍ സ്കൂള്‍ കലാകാരന്മാരുടെ പരമ്പരാഗത ജനപ്രിയ ശൈലികളെ വെല്ലുവിളിച്ച് ഇന്‍ഡ്യന്‍ ചിത്രകലയില്‍ ആധുനികതയ്ക് തുടക്കം കുറിച്ച ഒരു ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ചെറുതാക്കിക്കാണാന്‍ കഴിയില്ല. ഭാരത സര്‍ക്കാറിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ ബഹുമതികൾ ലഭിച്ച, രാജ്യസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ഒരു കലാകാരനാണു ഹുസൈന്‍. എന്തിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല വരെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇത്രമാത്രം ആദരണീയനായ ഒരാള്‍ പിന്നെ എങ്ങിനെ ഒരു സുപ്രഭാതത്തില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1996 മുതല്‍ രാജ്യവിരോധിയായി മുദ്രചെയ്യപ്പെട്ടു? അതും എഴുപതുകളിലും എൺപതുകളിലും അദ്ദേഹം വരച്ച ചില ചിത്രങ്ങളുടെ പേരില്‍? രണ്ടുമില്യണ്‍ ഡോളര്‍ വരെയുള്ള വിലയ്ക് വിറ്റുപോകുന്ന ചിത്രങ്ങള്‍ വരയ്കുന്ന കലാകാരന്‍ പ്രശസ്തിക്കായി ചെയ്തുകൂട്ടിയതെന്ന് ഈ വിവാദങ്ങള്‍ എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
സരസ്വതി വിവാദം:
1988ൽ ഒരു സ്വകാര്യവ്യക്തിക്കായി ഹുസൈൻ വരച്ച സരസ്വതി ചിത്രം റ്റാറ്റാ സ്റ്റീൽ കമ്പനി ഇറക്കിയ ഒരു ലിമിറ്റഡ് എഡിഷൻ പുസ്തകത്തിൽ ആണു ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. എതാനും സ്ട്രോക്കുകള്‍ മാത്രമുള്ള ഒരു ലൈൻ ഡ്രോയിങ്ങായിരുന്നു ആ ചിത്രം. വർഷങ്ങൾക്കു ശേഷം(96ൽ) 'വിചാർ മീമാംസ' എന്നൊരു ഹിന്ദി മാസിക ഹുസൈൻ മന:പൂർവ്വം ഹിന്ദു മത വിശ്വാസം വ്രണപ്പെടുത്തി എന്നു പറഞ്ഞ് അവ പുന:പ്രസിദ്ധീകരിക്കുന്നു. അതു വരെ യാതൊരു മതസ്പര്‍ദ്ധയും ഉണ്ടാക്കാതിരുന്ന ആ ചിത്രങ്ങൾ വളരെ പെട്ടന്ന് പൊതുജനശ്രദ്ധ ആകര്‍ഷിക്കുകയും ഹുസൈനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. സരസ്വതി ചിത്രത്തിലെ അശ്ളീലതയായിരുന്നു പ്രധാന ആരോപണം. നഗ്നത = അശ്ളീലം എന്ന സമവാക്യത്തിൽ കാര്യങ്ങളെ സമീപിക്കുന്നവരോട് കലയെക്കുറിച്ച് വിശദീകരിക്കുക ബുദ്ധിമുട്ടായതു കൊണ്ട് അതിനു തുനിയുന്നില്ല. പക്ഷേ, ഇതിൽ പ്രതിയാകുന്നത് ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു ചിത്രം കുത്തിപ്പൊക്കി അതിൽ മതസ്പർദ്ധയുടെ വിഷം നിറച്ചവരല്ല, മറിച്ച് അത്തരം ചിന്തകളില്ലാതെ ചിത്രം വരച്ച ചിത്രകാരനാണു എന്നതാണു വിചിത്രം. രാമായണത്തെ അധികരിച്ച് ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റും ആയ സുനില്‍ ഗംഗോപത്യായ എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോവലിനെക്കുറിച്ച് ഈയടുത്ത് വായിച്ചു. പതിനാലുവര്‍ഷം കാട്ടില്‍ ഒന്നിച്ചു താമസിച്ചിട്ടും കുട്ടികളുണ്ടാവാത്ത സീതാദേവിക്ക് ലങ്കാവാസത്തിനു ശേഷം ഇരട്ടകുട്ടികള്‍ ഉണ്ടായതെങ്ങിനെയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ നോവലിലുണ്ടെന്ന് പറയപ്പെടുന്നു.രാമായണത്തിനും മഹാഭാരതത്തിനും ഒക്കെ ഒട്ടേറെ സ്വന്തന്ത്ര വായനകള്‍ ഉണ്ടായിട്ടുണ്ട്. പലരും രാവണനെ നായകനാക്കുകയും( ലങ്കാ ലക്ഷ്മി, മൈക്കേള്‍ മധുസൂധനന്‍ ദത്തിന്റെ മേഘനാദ് ബദ് കാവ്യ) കൃഷ്ണനെ വില്ലനാക്കുകയും( ബുദ്ദദേബ് ദാസിന്റെ മഹാബാരതേര്‍ കഥ) ഒക്കെ ചെയ്തിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ ഹുസൈന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നത് യാദൃശ്ചികമാകാന്‍ സാധ്യതയില്ല എന്നാണു മനസ്സിലാക്കേണ്ടത്. ഹിന്ദുമതത്തെക്കുറിച്ച് ഹുസൈനുള്ള അവഗാഹവും അടുപ്പവും അവഗണിച്ചുകൊണ്ടായിരിക്കരുത് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. ഹിന്ദുമതത്തോടുള്ള തന്റെ അടുപ്പത്തേയും സ്നേഹത്തേയും കുറിച്ച് അദ്ദേഹം തന്നെ പറയുന്നതു കേള്‍ക്കുക:
“എന്റെ കുട്ടി ക്കാലത്തു തന്നെ, അതായത് പന്ഥാര്‍പൂരിലും പിന്നീട് ഇന്‍ഡോറില്‍ വെച്ചും ഞാന്‍ രാം ലീലയില്‍ ആകൃഷ്ടനാക്കപ്പെടുകയും സുഹൃത്ത് മാനകേശ്വരനുമൊത്ത് അത് അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഡോ. രാജഗോപാലാചാരി പറയുന്നത് പോലെ രാമായണത്തിന്റെ മിത്ത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാമായണം അത്രയ്ക്കും ശക്തമായൊരു കഥയാണ്. പക്ഷെ ആത്മീയഗ്രന്ഥങ്ങള്‍ ഗൗരവത്തോടെ വായിച്ച് തുടങ്ങിയത് എന്റെ 19-ആമത്തെ വയസ്സിലാണ്. ജീവിതത്തിലെ പല കയ്പേറിയ അനുഭവങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും അമ്മയുടെ മരണം, അകല്‍ച്ച, 14-15 വയസ്സ് മുതല്‍ പേടിസ്വപ്നങ്ങള്‍ കാണുമായിരുന്നു. 19-ആമത്തെ വയസ്സില്‍ പക്ഷെ ഇതെല്ലാം നിന്നു. മുഹമ്മദ് ഇഷാക്ക് എന്നൊരു ഗുരു എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാരുന്നു പുണ്യഗ്രന്ഥങ്ങള്‍ ഞാന്‍, ഏകദേശം രണ്ട് വര്‍ഷത്തോളം, അഭ്യസിച്ചത്. ഗീതയും, ഉപനിഷത്തുകളും, പുരാണങ്ങളുമൊക്കെ മാനകേശ്വരനുമൊത്ത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. ആ സമയത്ത് മാനകേശ്വരന്‍ സന്യാസം സ്വീകരിച്ചിരുന്നു. അദ്ദേഹം ഹിമാലയത്തില്‍ പോയിക്കഴിഞ്ഞ ശേഷം, ഞാനൊറ്റയ്ക്കായിരുന്നു ഇതെല്ലാം പഠിച്ചത്. ഇതെല്ലാം എനിക്ക് മാനസികമായി വളരെയേറെ ശാന്തി ലഭിക്കുവാന്‍ സഹായിച്ചു. പിന്നീടൊരിക്കലും ആ വിധത്തിലുള്ള ദുഃസ്വപ്നങ്ങള്‍ എനിക്കുണ്ടായിട്ടില്ല
1968-ല്‍ ഹൈദരാബാദില്‍ വെച്ചാണ് ഡോ. റാം മനോഹര്‍ ലോഹ്യ എന്നോട് രാമായണം ചിത്രീകരിക്കുവാന്‍ ആവശ്യപ്പെട്ടത്. വളരെ ബുദ്ധിമുട്ടിലായിരുന്നു അന്നെങ്കിലും, എട്ട് വര്‍ഷം കൊണ്ട് 150 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. വാല്മീകി രാമായണവും തുളസീദാസ് രാമായണവും ഞാന്‍ വായിച്ചിട്ടുണ്ട് [ഇതില്‍ ആദ്യത്തേതാണ് വികാരതരളിതമായി എനിക്ക് തോന്നിയത്]. ബനാറസിലെയും മറ്റും പൂജാരിമാരുമായി ഇവയിലെ ഓരോ കാര്യങ്ങളും സംസാരിച്ച് സംശയനിവൃത്തി വരുത്തുമായിരുന്നു. ഈ സമയത്തൊക്കെ മൗലികവാദികളായ ചില മുസ്ലീങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്, എന്ത് കൊണ്ട് ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തി ചിത്രസൃഷ്ടി നടത്തുന്നില്ലാ എന്നാണ്. എനിക്കവരോടുള്ള ചോദ്യം, ഇസ്ലാമിന് ഇത്രയ്ക്കും സഹിഷ്ണുത ഉണ്ടോ എന്നായിരുന്നു. അക്ഷരലിപികളില്‍ തന്നെ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍, ആ തിരശ്ശീല വലിച്ചു കീറുമായിരുന്നു. എന്റെ ജീവിതത്തില്‍ നൂറ് കണക്കിന് ഗണപതി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അത്രയ്ക്കും ആനന്ദദായകമായി മറ്റൊന്നുമില്ല. വിഘ്നേശ്വരന്റെ ചിത്രം വരച്ചിട്ടേ വലിയ രചനകള്‍ ഞാന്‍ തുടങ്ങാറുള്ളൂ .
ശിവന്റെ ചിത്രീകരണമാണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊന്ന്. നടരാജന്‍ - ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായൊരു രൂപം - ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണമിച്ചത്. ഐന്‍സ്റ്റീന്റെ സമവാക്യത്തെപ്പോലെ, കോസ്മോസിന്റെ സ്വഭാവത്തെയും, ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയും കുറിച്ചുള്ള അത്യഗാധമായ ദാര്‍ശനിക ചിന്തകളുടെയും, ഗണിതശാസ്ത്ര വിശദീകരണങ്ങളുടെയും ഫലമായിട്ടാണ് അതുണ്ടായത്. സാമ്പ്രദായികമായ ചടങ്ങുകളില്‍ താല്പര്യമില്ലാതിരുന്ന എന്റെ മകളുടെ കല്ല്യാണത്തിന്, ഞാന്‍ ലോകത്തെമ്പാടുമുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരു കാര്‍ഡ് അയയ്ക്കുകയൂണ്ടായി. ശിവന്റെ തുടയില്‍ ആസനസ്ഥയായ പാര്‍വ്വതി, പാര്‍വ്വതിയുടെ മാറിടങ്ങളിലെ ശിവന്റെ ഹസ്തങ്ങള്‍ - കോസ്മോസിലെ ആദ്യ വിവാഹം - ഇതായിരുന്നു ആ കാര്‍ഡില്‍ ഞാന്‍ വരച്ചത്. ഹൈന്ദവ സംസ്കാരത്തില്‍ നഗ്നത എന്നത് പവിത്രമാണ്. എനിക്ക് അത്രത്തോളം അടുപ്പമുള്ള ഒന്നിനെ ഞാന്‍ അപമാനിക്കുമോ? ഞാന്‍ സുലൈമാനി സമൂഹത്തില്‍ നിന്നാണ് വരുന്നത്. ഷിയാകളുടെ ഒരു ഉപവിഭാഗമായ ഞങ്ങള്‍ക്ക് ഹിന്ദുക്കളുമായി പല സാമ്യതകളുമൂണ്ട്. പ്രത്യേകിച്ചും പുനഃര്‍ജന്മത്തിന്റെ കാര്യത്തില്‍. സംസ്കാരങ്ങളുടെ കാര്യത്തില്‍, താരതമ്യേനെ എനിക്ക് ക്രൈസ്തവ മതത്തോരും ജൂത മതത്തോടും മാത്രമാണ് അകല്‍ച്ച അല്പമെങ്കിലും ഉള്ളത്. പക്ഷെ, എന്നെ എതിര്‍ക്കുന്നവരോട് ഇതെല്ലാം പറയുവാനും, ബോധ്യപ്പെടുത്തുവാനും എനിക്ക് സാധിക്കില്ല. ഖജുറാവോയെപ്പറ്റി അവരോട് പറഞ്ഞ് നോക്കൂ, അപ്പോള്‍ അവര്‍ പറയും അത് ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടി കൊത്തി വെച്ചതാണെന്നും അതിന്റെ ഉപയോഗം ഇന്നില്ലെന്നും!!! [പൊട്ടിച്ചിരിക്കുന്നു] ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കാണ് ഹിന്ദു ദൈവങ്ങളുടെ വികാരപരമായ വശത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാകുക. ഒരു പാറയുടെ മുകളില്‍ കാവിച്ചായം അടിച്ച് വയ്ക്കുമ്പോള്‍ അവര്‍ക്കത് ഹനുമാന്‍ ആകും."
[തെഹല്‍ക്ക മാഗസിന്‍, ഫെബ്രുവരി 02, 2008]
രണ്ടാമത്തെ വിവാദം വരുന്നത് 2006ലാണ്. സാഫ്രണ്‍ആര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഗ്യാലറിയില്‍ ലേലത്തിനായി വന്ന പേരിടാത്ത ഒരു ചിത്രം ഭാരതമാതാവിനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. അതേ തുടര്‍ന്ന് ചിത്രം സൈറ്റില്‍ നിന്നും മാറ്റപ്പെടുകയും ചെയ്തു ഹുസ്സൈന്‍ മാപ്പു പറയുകയും. പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്ന. അതിനുപകരം ആസൂത്രിതമായ ഹേറ്റ് ക്യാമ്പൈനിങ്ങുകള്‍ സംഘടിപ്പിച്ച് ഈ ചിത്രങ്ങള്‍ മെയില്‍ ഫോര്‍വേഡുകളായും മറ്റും ഇന്റെര്‍നെറ്റില്‍ ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് അയക്കുകയും വസ്തുതകള്‍ മറച്ചുവെച്ച് ഹുസൈനെതിരായി ജനവികാരം തിരിച്ചുവിടുകയും ചെയ്തു. സാഫ്രണ്‍ ആര്‍ട്ടിന്റെ സൈറ്റില്‍ ലഭിച്ചേക്കാവുന്ന ഹിറ്റുകളുടെ ആയിരം ഇരട്ടി പ്രചാരം ഇതുവഴി പ്രസ്തുത ചിത്രങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!
ഈ സംഭവങ്ങളെത്തുടര്‍ന്ന് ഹുസൈനെതിരെ സംഘടിതമായ ഒരു സാമൂഹിക വിലക്ക് തന്നെ നിലവില്‍ വന്നു. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2007ല്‍ ABN Amro ബാങ്ക് തങ്ങളുടെ പ്ലാറ്റിനം കാര്‍ഡില്‍ നിന്നും ഹുസൈന്‍ ചിത്രം പിന്‍വലിച്ചു. 2008ല്‍ ഹുസൈന്‍ ഭാരതരത്ന കൊടുക്കുന്നതിനെക്കുറിച്ച് ഒരു അഭിപ്രായ സര്‍വ്വേ നടത്തിയതിന്റെ പേരില്‍ NDTVയുടെ അഹമ്മദാബാദ് ഓഫീസ് അടിച്ചു തകര്‍ത്തു. ഹുസൈന്റെ ബോംബേയിലെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ആയിരക്കണക്കിനു കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. രാജ്യത്ത് കണ്ടമ്പറി ആര്‍ട്ടിന്റെ പ്രദര്‍ശനത്തിനും വിപണനത്തിനും ആയി ‘ഇന്‍ഡ്യാ ആര്‍ട്ട് സമ്മിറ്റ്‘ എന്ന പേരില്‍ 2008 തൊട്ട് വര്‍ഷാവര്‍ഷം നടത്തിപ്പോരുന്ന ആര്‍ട്ട് ഫെയര്‍ സൌകര്യപൂര്‍വ്വം ഹുസൈനെ അവഗണിച്ചതും മറ്റൊരുദാഹരണമാണ്. കേരളസര്‍ക്കാറിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ഹുസൈനു നല്‍കുന്നതിനെതിരെയുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കപ്പെട്ടു. രാജ്യത്തിനുപുറത്തും സ്ഥിതി മറിച്ചായിരുന്നില്ല. 2006ല്‍ ലണ്ടനിലെ ഏഷ്യാഹൌസിലും അമേരിക്കയിലെ പീബോഡി എസ്സെക്സിലും മറ്റും നടന്ന മഹാഭാരത സീരീസ് പ്രദര്‍ശനങ്ങള്‍ മതഭ്രാന്തന്മാര്‍ തടയുകയുണ്ടായി. ഗോവയില്‍ നടന്ന മറ്റൊരു പ്രദര്‍ശനം ഹിന്ദുമതവിശ്വാസവുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കില്‍ തന്നെയും അലങ്കോലപ്പെടുത്തി.
ഹിന്ദുദേവതകളെ നഗ്നമായി ചിത്രീകരിച്ച ഹുസ്സൈന്‍ എന്തുകൊണ്ട് മുഹമ്മദ് നബിയെയും മറ്റും ഇത്തരത്തില്‍ വരക്കുന്നില്ല എന്ന സതീഷ് ഗുജ്റാളിനെപ്പോലുള്ള ചില ചിത്രകാരന്മാരുടെ ബാലിശമായ ചോദ്യങ്ങളെ അദ്വാനിയെപ്പോലുള്ളവര്‍ ഏറ്റുപാടി. ഇതു പറയുമ്പോഴും ഖുറാനിലെ ചില വരികള്‍ തന്റെ സിനിമയിലെ ഒരു കവാലിഗാനത്തില്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് മുസ്ലീം സംഘടകളും ഹുസൈനെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. ഇസ്ലാമിനു ഹറാമായ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ജമായത്ത് ഉലൈമ-ഇ-ഹിന്ദിന്റെ വക്താവ് മൌലാനാ നൊമാനിയെപ്പോലുള്ള മുസ്ലീങ്ങളും ഹുസൈനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമേ ലക്നൌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്ദു പേര്‍സണല്‍ ലോ ബോര്‍ഡ് ഹുസൈന്റെ തലയ്ക് 51ലക്ഷം രൂപയും (പിടിച്ചുകൊടുക്കുന്നത് മുസ്ലീമാണെങ്കില്‍ 101 ലക്ഷം!!) കണ്ണുകള്‍ക്ക് 11ലക്ഷം രൂപയും, കൈകള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണവും ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നുകൂടി അറിയുമ്പോഴാണ് ഒരു ജനാധിപത്യ രാജ്യത്താണോ ഇതൊക്കെ നടക്കുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നത്. ഒരു കലാകാരന്റെ തലക്കു വിലപ്രഖ്യാപിച്ചവരെല്ല ഇവിടെ കുറ്റക്കാരാകുന്നത് മറിച്ച് ഇരതന്നെയാണ് കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നതെന്നത് തികച്ചും വിചിത്രമാണ്. പത്തിരുപതിനായിരം ചിത്രങ്ങള്‍ വരച്ച ഒരു ചിത്രകാരന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴിച്ച് ബാക്കിയൊക്കെ സൈബര്‍സ്പേസില്‍ നിന്നും തന്നെ നീക്കം ചെയ്യാന്‍ കഴിഞ്ഞു (ഹുസൈന്റെ സ്വന്തം സൈറ്റില്‍പ്പോലും അദ്ദേഹത്തിന്റെ രചനകള്‍ ആക്സസിബിള്‍ അല്ല) എന്നത് ഫനാറ്റിക്കുകളുടെ വിജയത്തേക്കാളേറെ കലാസ്നേഹികള്‍ക്കുണ്ടായ തീരാ നഷ്ടമായാണു വിലയിരുത്തേണ്ടത്.
പതിനഞ്ചു വര്‍ഷത്തോളമായി ഹുസൈനെതിരേയുള്ള ഈ ആക്രമണങ്ങള്‍ തുടങ്ങിയിട്ട്. എന്നിരുന്നാലും ഹുസ്സൈന്‍ പറയുന്നതുപോലെ ഇന്‍ഡ്യയിലേക്ക് തിരിച്ചു വരാനാവാത്ത തരത്തിലുള്ള ഒരു സാഹചര്യമൊന്നും ഇവിടെ നിലനില്‍ക്കുന്നില്ല എന്നു വിശ്വസിക്കാനാണു പലര്‍ക്കും താല്പര്യം. നാഗ്പൂരിലും ബോംബേയിലും ഹുസൈനുനേരിടേണ്ടിവന്ന ആക്രമണങ്ങളേള്‍ക്കും പീഡനങ്ങള്‍ക്കും സാക്ഷിയായ അനുഭവങ്ങള്‍ എന്‍.റാം എഴുതിയിരുന്നല്ലോ. മാപ്പുപറഞ്ഞാല്‍ ഇന്‍ഡ്യയിലേക്ക് മടങ്ങിവരാം എന്നാണ് ശിവസേന നല്‍കിയിരിക്കുന്ന ഔദാര്യം. വിശ്വഹിന്ദുപരിഷത്ത് ആകട്ടെ ഇപ്പോഴും മാപ്പുകൊടുക്കാന്‍ തയ്യാറല്ല. വേണമെന്നുണ്ടെങ്കില്‍ തിരിച്ചുവരാം എന്ന അഴകൊഴമ്പന്‍ പ്രസ്ഥാവന ചിദംബരവും ഇറക്കിയിട്ടുണ്ട്. ഈയൊരവസ്ഥയില്‍ അഭയം നല്‍കുന്ന ഒരു രാജ്യത്തിന്റെ പൌരത്വം സ്വീകരിക്കുകയല്ലാതെ 96 വയസ്സായ ഒരു വൃദ്ധന്‍ എന്താണു ചെയ്യേണ്ടത്? തസ്ലീമ നസ്രീനു അഭയം കൊടുക്കാനും അവര്‍ക്ക് വേണ്ടി സംസാരിക്കാനും തയ്യാറാണെങ്കിലും ഹുസൈന്റെ പാലായനത്തെ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന ഇരട്ടത്താപ്പാണു ഹിന്ദുത്വവാദികള്‍ വച്ചുപുലര്‍ത്തുന്നത്. (തസ്ലീമയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് 2007ല്‍ നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് കലയോടും ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം കൊണ്ടൊന്നുമാവില്ലല്ലോ?)
ഹുസൈനെതിരെ മാത്രമല്ല, ബോളീവുഡിലെ പ്രശസ്തരായ മറ്റുപലര്‍ക്കുമെതിരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റങ്ങള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈയടുത്ത് ഐപീഎല്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനി കളിക്കാരെ ഒഴിവാക്കിയതിനെതിരെ ഷാരൂഖ് ഖാന്‍ നടത്തിയ അഭിപ്രായങ്ങളെ ( സോകോള്‍ഡ് ആന്റി നാഷണല്‍ റിമാര്‍ക്സ്) തുടര്‍ന്ന് ശിവസേനക്കാര്‍ ‘മൈ നെയിം ഈസ് ഖാന്‍‘ എന്ന സിനിമയുടെ പ്രദര്‍ശനം പലയിടത്തും വിലക്കി. സല്‍മാന്‍ ഖാന്റെ ‘വീര്‍’, അഷുതോഷ് ഗോവരിക്കറുടെ ‘ജോധ അക്ബര്‍’ അമീര്‍ഖാന്റെ ‘ഫന’, ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ‘പര്‍സാനിയ’ ദീപാ മേഹ്തയുടെ ‘ഫയര്‍’, ‘വാട്ടര്‍’ തുടങ്ങി ഒട്ടേറേ സിനിമകളെ വിലക്കുകയോ നിര്‍മ്മാതാക്കളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തു. ഹിന്ദുവിശ്വാസങ്ങളെ അപമാനിച്ചു എന്ന പേരിലായിരുന്നു പ്രതിഷേധങ്ങളിലധികവും. ഗുജറാത്തികളുടെ താല്പര്യത്തിനെതിരാണെന്നതായിരുന്നു പര്‍സാനിയ, ഫന എന്നീ ചിത്രങ്ങളെ എതിര്‍ക്കാന്‍ കാരണമായത്. ഇതില്‍ ദീപാ മേഹ്തയുടെ ചിത്രങ്ങളൊഴിച്ച് മറ്റെല്ലാം തന്നെ മുസ്ലീങ്ങള്‍ അല്ലെങ്കില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു എന്നത് യാദൃശ്ചികമല്ല. പ്രതീകസാധ്യതയുള്ള വ്യക്തികളെ മുന്‍നിര്‍ത്തി ഒരു വിഭാഗം ജനങ്ങളുടെ നേര്‍ക്ക് പരോക്ഷമായി നടത്തുന്ന വാന്‍ഡലിസമാണ് ഇവിടെ നടക്കുന്നത്. മറ്റാരേക്കാളും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച വ്യക്തിയാകട്ടെ ഹുസൈനും. ഹുസൈന്റെ ചിത്രങ്ങളെ ഇഷ്ടപ്പെടുവാനും ഇഷ്ടപ്പെടാതിരിക്കാനും ആര്‍ക്കും അവകാശമുണ്ട്. ഹുസൈനെപ്പോലെ തന്നെ ഹുസൈന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിച്ചു സംസാരിക്കുന്നവര്‍ക്കും ഒരുപോലെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ അഭിപ്രായങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയോ നിയമവ്യവസ്ഥയിലൂടെ രമ്യമായ പരിഹാരം കണ്ടെത്തലോ അല്ല നടക്കുന്നത്. മറിച്ച് ഇവര്‍ക്കെതിരെ സാമൂഹികമായ വിലക്കുകളേര്‍പ്പെടുത്തിയും കൈക്കരുത്തുകാണിച്ച് ഭീഷണിപ്പെടുത്തിയും വ്യക്തികളെ നിലം പരിശാക്കുകയാണ് ചെയ്യുന്നത്.
അനുദിനം സങ്കുചിതമതാത്മകതയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യപരിതസ്ഥിതിയില്‍ ഒട്ടെങ്കിലും പ്രതീക്ഷ നല്‍കുന്നത് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹുസൈന്‍ പ്രശ്നത്തില്‍ കൈക്കൊണ്ട നിലപാടുകള്‍ ആണ്. വ്യക്തമായും ഈ വിധിന്യായങ്ങള്‍ ഒരു സമകാലിക കലാരൂപത്തെ കലാപരമായ മൂല്യങ്ങളുടെയും കലാകാരന്റെ വീക്ഷണകോണിലും മനസിലാക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവിക്കുന്നു.കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യത്തെ അംഗീകരിച്ചുകൊണ്ടുള്ള ധീരമായ വിധിന്യായത്തില്‍ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കോള്‍ ഇങ്ങനെ പറഞ്ഞു: “the complainants are not the types who would go to art galleries or have an interest in contemporary art…” and quoting Picasso — “…Yes, art is dangerous. Where it is chaste, it is not art”
ആനന്ദ് പട് വര്‍ദ്ധന്‍ എഴുതിയതു പോലെ ഹുസൈനെ അനുകൂലിച്ചുള്ള വാദങ്ങള്‍ ഹുസൈനുവേണ്ടിയുള്ള വാദങ്ങളായല്ല കാണേണ്ടത്, മറിച്ച് നമുക്കുവേണ്ടി തന്നെയാണ് നാം വാദിക്കേണ്ടത്. അസഹിഷ്ണുത എന്നത് ഹിറ്റ്ലറുടെ വ്യക്തിവിശേഷമാണെന്നു വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി. ഹുസൈന്റേയോ തസ്ലീമ നസ്രീന്റേയോ ഡാനിഷ് കാര്‍ട്ടൂണിസ്റ്റിന്റേയോ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പ്രശ്നം എന്നതിലുപരി അടിസ്ഥാനപരമായി ഇത് സഹിഷ്ണുതയുടെ പ്രശ്നമാണ്. അതുറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയും. മതഭ്രാന്തന്മാരുടെ ഈ അസഹിഷ്ണതയ്ക്കു വളംവെക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ സ്വീകരിക്കുക ഒരു ശീലമായിപ്പോയത് ഭരണകൂടങ്ങളുടെ മാത്രം പരാജയമല്ല, അതു മൊത്തം ജനാധിപത്യ സമൂഹത്തിന്റെ പരാജയം കൂടിയാണ്.
* ഖത്തര്‍ പൌരത്വം ലഭിച്ച ശേഷം ദ ഹിന്ദുവിലേക്ക് ഹുസൈന്‍ അയച്ച ചിത്രം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)